79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിലെ ആരോഗ്യനില തൃപ്തകരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ പരിശോധനയുടെ ഫലം 13-നാണ് ലഭിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജജ് അറിയിച്ചു
കുറേ ദിവസങ്ങളോളം മരണപെടുന്ന പോലെ തോന്നി. ദീർഘകാലത്തോളം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. വാക്സിനുകള്‍ വരുന്നതിന് മുന്‍പ് തനിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്നും കൈവേദന
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്‍റെയിന്‍ വേണ്ടെന്നുവെച്ച ചൈനീസ് സര്‍ക്കാര്‍ കരമാര്‍ഗ്ഗമുള്ള പ്രവേശനത്തിനും വ്യോമ, ജലമാര്‍ഗ്ഗമുള്ള യാത്രകള്‍ക്കും ഉണ്ടായിരുന്ന എല്ലാ കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.
ഏപ്രിൽ 13 ന് ചൈനയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 29,411 ആയിരുന്നു. തുടര്‍ന്ന് കൊവിഡ് ബാധിതരുള്ള മേഖലകള്‍ ആഴ്ചകളോളം അടച്ചിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
കടുത്ത പനി ബാധിച്ച് കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലായിരുന്നു. ദക്ഷിണ കൊറിയയാണ് ഇതിനുപിന്നില്‍. അവര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകള്‍ ബലൂണുകളാക്കി പറത്തിവിടുകയായിരുന്നു
രാജ്യത്ത് കൊവിഡ് മൂലം 30,369 പേർ മരിച്ചെന്നും 15 ലക്ഷം പേർക്ക് രോഗം ബാധിച്ചെന്നുമെന്നാണ് സര്‍ക്കാര്‍ കണക്കില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 8 മടങ്ങ് മരണമാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ നിന്നും വ്യക്തമാകുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. കണക്കുകള്‍ ശേഖരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റിന് ചിലപ്പോള്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ലഭിക്കുന്ന കണക്കുകള്‍വെച്ച് അത് കൊവിഡിന്റെ നാലാം തരംഗത്തിന്റെ സൂചനയായി കണക്കാക്കാനാവില്ല
കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാര്‍ക്ക് നാലു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് മരണങ്ങള്‍ കണക്കുകൂട്ടുന്നതില്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതിക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതലാണ് കോളര്‍ ട്യൂണുകള്‍ വന്നുതുടങ്ങിയത്. ആദ്യം അമിതാബ് ബച്ചന്റെ ശബ്ദത്തിലുളള സന്ദേശമായിരുന്നു വന്നത്.
കൊവിഡിന്റെ സാഹചര്യത്തില്‍ പൊതുയോഗങ്ങളും മറ്റും നിയന്ത്രിച്ച് സര്‍ക്കാര്‍ ജനുവരി 20ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ ഉത്തരവ് ലംഘിച്ചാണ് ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു യോഗങ്ങളും സമ്മേളനങ്ങളും നടത്തുന്നതെന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം.
ദീപുവിന്‍റെ മരണത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ദീപുവിന്‍റെത് കൊലപാതകമാണെന്നും സിപിഎം പ്രവര്‍ത്തകരുമായി നടന്ന സംഘര്‍ഷമാണ് ഇതിന് കാരണമെന്നാണ് പൊലീസിന്‍റെ എഫ് ഐ ആറില്‍ പറയുന്നത്. ട്വന്‍റി ട്വന്‍റി പ്രവർത്തകനായതിന്‍റെ
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനും ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഫെബ്രുവരി 7 ന് തുറക്കും. മറ്റ് ക്ലാസുകള്‍ 14 നാണ് ആരംഭിക്കുക. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജനുവരി 21നാണ് സ്‌കൂളുകൾ അടച്ചത്.
അന്ന് കേരളത്തിലെ കുറഞ്ഞ ടി പി ആര്‍ കാണിച്ച് വിദേശമാധ്യമങ്ങളില്‍ പോലും പരസ്യം കൊടുത്തും വാര്‍ത്ത എഴുതിപ്പിച്ചും വീമ്പെളക്കിയവര്‍ക്ക് ഇന്ന് എന്താണ് പറയാനുളളത്.
പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച നൂറുപേരെ പങ്കെടുപ്പിച്ച് വിവാഹം പോലുളള ചടങ്ങുകള്‍ നടത്താമെന്ന് രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളിലുണ്ടെങ്കിലും വിവാഹം മാറ്റിവെക്കാനാണ് ജസീന്തയുടെ തീരുമാനം.
ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി 1 ൽ ഉൾപ്പെടും. നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്.
കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സര്‍ക്കാരാണെന്നും പാര്‍ട്ടി ഇടപെടലില്ലെന്നുമാണ് കോടിയേരിപറഞ്ഞു. സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിന് വേണ്ടി സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിര്‍ണയത്തിലോ ഇടപെട്ടിട്ടില്ല
അതിനാല്‍ ഇനി രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടു വരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇനി മുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല - ബോറിസ് ജോൺസൺ പറഞ്ഞു.
കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികളും ക്രമക്കേടുകളും നടത്തിയ പിണറായി വിജയനെതിരെ യുഡിഎഫ് തെരുവിൽ സമരം ചെയ്യാതിരുന്നത് ജനനന്മയെ കരുതിയായിരുന്നു. പ്രതിഷേധങ്ങൾ കോവിഡ് വ്യാപനമുണ്ടാക്കി ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ് അധികാരത്തിലെത്തുന്നതിനേക്കാൾ കോൺഗ്രസ് ആഗ്രഹിച്ചത്.
അതേസമയം, ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു സമയം പരമാവധി 50 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും അൻപതു പേരെ മാത്രമേ അനുവദിക്കൂ.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന് കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമ്പര്‍ക്കമുള്ളവരെല്ലാം ജാഗ്രതയിലാണ്
കൊവിഡിന് അധികകാലം ഇങ്ങനെ വിഹരിക്കാന്‍ സാധിക്കില്ല. അതിന്‍റെ അന്ത്യം അടുത്ത് വരികയാണ്. ഈ ചതുരംഗകളിയില്‍ ജയപരാജയങ്ങള്‍ ഇല്ല. ഇതൊരു സമനിലയില്‍ കലാശിക്കാനാണ് പോകുന്നത്. കൊവിഡ് താത്കാലികമായെങ്കിലും നമ്മില്‍ നിന്നും ഒളിക്കാന്‍ പോവുകയാണ്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഡോക്ടര്‍മാരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതിയാകും. വിദ്യാര്‍ഥികളെ ആരെയും നിര്‍ബന്ധിപ്പിച്ച് വാക്സിന്‍ എടുപ്പിക്കില്ലെന്നും രക്ഷിതാക്കളുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ വാക്സിന്‍ നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടത്തിയതെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. ഒമൈക്രോണ്‍ ആശങ്ക സംസ്ഥാനത്ത് നിലനില്‍ക്കെ ജില്ലാ സമ്മേളനങ്ങളോട് അനുബന്ധിച്ച് നടത്തിയ തിരുവാതിരക്കളിയും ഗാനമേളയും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരം സിപിഎം സംഘടിപ്പിച്ചത്
നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ദേഹാസ്വസ്ഥ്യ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആകുന്നതുവരെ അദ്ദേഹം ഹോം ക്വാറന്‍റയിനില്‍ തുടരുമെന്നും അറിയിച്ചു.
സാര്‍വത്രിക വാക്സിനേഷന്‍ നടപ്പാക്കിയിട്ടും മരണനിരക്ക് ഭയാനകമായ തോതിൽ ഉയരുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 11 ആഴ്‌ചകള്‍ക്കുള്ളില്‍ മാത്രം ഒരു ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒന്നാം തരംഗത്തിലെ മരണനിരക്കു മാറ്റിനിര്‍ത്തി നോക്കിയാല്‍ ആശങ്കാജനകമായ സാഹചര്യമാണിത്
സൗത്ത് ആഫ്രിക്കയില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും നിരവധി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഒമിക്രോണ്‍ കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. ഞായറാഴ്ച അയ്യായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മൂവായിരത്തി അഞ്ഞൂറോളം കേസുകളായിരുന്നു സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്‌ക്ക് മുമ്പ് പ്രതിദിന കേസുകൾ 300ൽ താഴെ മാത്രം ആയിരുന്ന സ്ഥാനത്താണിത്.
ഈ വകഭേദം കൊവിഡ് വന്നുപോയവരില്‍ വീണ്ടും പടരാന്‍ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബെല്‍ജിയം, ഇസ്രയേല്‍, ബോട്‌സ്വാന എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്.
അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂർവ്വം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തു. ആ പ്രവർത്തനങ്ങൾക്ക് വിട്ടു വീഴ്ചയില്ലാത്ത നേതൃത്വം നൽകാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികൾ മറികടക്കാനും സർക്കാരിനു സാധിച്ചു.
സംസ്ഥാനത്ത് 40.2 ശതമാനം കുട്ടികള്‍ക്കും രോഗം വന്നു പോയിയെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രോഗികളുമായി സമ്പര്‍ക്കമില്ലാത്ത 1366 കുട്ടികളെയാണ് സെറോ സർവേക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 526 പേർ രോഗം വന്നവരായിരുന്നു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് വിവേകിന്‍റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്സിനുമായി ബന്ധമില്ലെന്നും വ്യക്തമാക്കുന്നു. വാക്സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഴക്കെടുതിയുടെ സഹചര്യത്തിൽ പ്രശ്നബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്
ഐ സി എം ആർ പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം, നേരത്തെ മരണപ്പെട്ടവരില്‍ കൊവിഡ് മരണമായി കണക്കാക്കിയിട്ടില്ലാത്തതും എന്നാല്‍ അങ്ങനെ പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളുണ്ട് എന്ന് തോന്നുന്നവയും പരിഗണിക്കാന്‍ വേണ്ടി അപ്പീല്‍ പോകാം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.
സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയുള്ള കാലയളവില്‍, ശരാശരി 1,61,529 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,41,865). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കി
അതായത്, കൊവിഡ് ബാധിതരായ 100 പേരെ എടുത്താല്‍ അതില്‍ ഏഴു പേര്‍ കുട്ടികള്‍ ആയിരിക്കുമെന്ന് സാരം. എന്നാല്‍ അത് ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിതി ആയോഗ് അംഗം വി കെ പോളിന്റെ നേതൃത്വത്തിലുള്ള ഇജി -1 ന്റെ യോഗത്തിലാണ് വിവരങ്ങള്‍ വിശകലനം ചെയ്തത്.
ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗം നോര്‍ത്ത് അമേരിക്കയിലാണെന്ന് (14.5 ശതമാനം) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണ് (12.1) രണ്ടാമത്. വെസ്റ്റ് സെന്‍ട്രല്‍ ആഫ്രിക്ക (9.4) മൂന്നാമതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കുകള്‍ നോക്കിയാല്‍ ലോകജനസംഖ്യയിലെ 18 പേരില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നര്‍ഥം.
കൊവിഡ് വ്യാപന ഭീതിയുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ കളിക്കാരില്‍ ചിലര്‍ കളിക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍ ക്രിക്കറ്റ് ബോര്‍ഡും ബി സി സി ഐയും തമ്മില്‍ ചര്‍ച്ച നടന്നത്. കളി റദ്ദാക്കിയതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു
കേരള സർക്കാരിന്‍റെ കോവിഡ് നയം ശരിയല്ല. സർക്കാർ അനാവശ്യമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാക്സിൻ മാത്രമാണ് കൊവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗം. എന്നാൽ കേരള സർക്കാർ ജനങ്ങൾക്കുമേല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കോവിഡ് പ്രതിരോധിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു.
ടീമംഗങ്ങളെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയതിന് ശേഷമാണ് മത്സരത്തിനായി ഒവലിലേക്ക് പോകാന്‍ അനുവദിച്ചത്. പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തെയാകെ പ്രതിസന്ധിയിലാക്കുന്ന വാര്‍ത്ത ബി സി സി ഐ പുറത്തുവിട്ടത്.
നഗരനിർമ്മിതിയിൽ വിയർപ്പൊഴുക്കിയവര്‍, ആ മണ്ണിന്റെ അവകാശികളായവര്‍, എന്നിട്ടും നഗരത്തിന്റെ സുഖസൌകര്യങ്ങളില്‍ നിന്നും ആട്ടിയിറക്കപ്പെട്ടവർ. തെരുവുകളെ വൃത്തിയായി സൂക്ഷിക്കുന്നവരിലും ജീവന്‍ പണയംവെച്ച് മാൻ ഹോളുകളിൽ ഇറങ്ങുന്നവരിലും നമുക്കവരെ കാണാനാവും.
സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതാണ്. സെന്റിനൽ, റാൻഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തും
ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഹോം ഐസൊലേഷന്‍ എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഗുരുതരാവസ്ഥ സംഭവിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്
വൈറസിന്റെ ജനിതക ഘടകമായ ഡിഎന്‍എ ഉപയോഗിക്കുന്ന വാക്സിനാണ് സൈക്കോവ് ഡി. വൈറസിന്റെ ജീൻ ഉള്ള പ്ലാസ്‌മിഡ് ഡിഎന്‍എ തന്മാത്രയാണ് വാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്സിനിൽ വൈറസിന്റെ ജനിതക ഘടന ഉള്ളതിനാൽ വൈറസിന്റെ പ്രോട്ടീൻ അനുകരിച്ച് ആന്റിബോഡി ഉത്പാദിപ്പിക്കാൻ ശരീര കോശങ്ങളെ പ്രേരിപ്പിക്കുമെന്നതാണ് ഈ വാക്സിന്റെ പ്രത്യേകത.
ആറുമാസത്തിനിടെ ഒരുകൊവിഡ് കേസുപോലും ഇല്ലാതിരുന്ന രാജ്യമാണ് ന്യൂസിലന്‍റ്. അതിനാല്‍ പുതിയ കൊവിഡ് കേസ് ആശങ്കയുയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചക്കും ഗവണ്‍മെന്‍റ് തയ്യാറല്ല. അതിനാല്‍ രാജ്യത്ത് 3 ദിവസത്തേക്ക് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തുവെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞു.
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
മെയ്ത്ര ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം പുതിയതായി ആരംഭിച്ച സന്ധി മാറ്റി വെക്കലിനുള്ള കോറി സർജി റോബോട്ടിക് ശസ്ത്രക്രിയാ വിഭാഗത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതാണ് ഇരുവരും. എന്നാല്‍ ഉദ്ഘാടന ശേഷം ആശുപത്രി സന്ദര്‍ശിക്കാനായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിയിരുന്നു. ഇതറിഞ്ഞ് ജനങ്ങള്‍ തടിച്ച് കൂടുകയായിരുന്നു.
ഫേസ്ബുക്കിലൂടെയാണ് രഞ്ജിനിയുടെ പരിഹാസം. പാല്‍ വാങ്ങാന്‍ അടുത്ത കടകളില്‍ പോകുന്ന താനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ? നമ്മളാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
വാര്‍ഡുകള്‍ മാത്രം അടച്ച് കൊവിഡിനെ പ്രതിരോധിക്കുക. വാരാന്ത്യ ലോക്ഡൌണില്‍ മാറ്റം കൊണ്ടുവരിക. അതോടൊപ്പം പ്രതിദിന കൊവിഡ് പരിശോധനകള്‍ രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തുക എന്നിവയാണ് സര്‍ക്കാര്‍ പ്രധാനമായും സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഞായറാഴ്ച്ച ഒഴികെ ബാക്കിയെല്ലാ ദിവസവും കടകൾ 9 മണി വരെ തുറക്കാം. സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല.
ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ ലോക് ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ച് മൈക്രോ കണ്‍ണ്ടെെന്‍മെന്‍റ് സോണാക്കുക എന്നതാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്. ബാക്കിയുള്ള പ്രദേശങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കും.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകാളാണ് കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ 22 ജില്ലകളില്‍ പെട്ടിരിക്കുന്നത് എന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ബാക്കി ജില്ലകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് എന്ന് ആരോഗ്യമന്ത്രാലയം
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 4.18 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ ഈ കണക്കിന്റെ പത്ത് ഇരട്ടിയോളമാണ് യഥാര്‍ത്ഥ മരണസംഖ്യ എന്നാണ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്
150 രൂപക്ക് വാക്സിൻ വാങ്ങിയാൽ ഉത്പാദനം കൂട്ടാനാവില്ലെന്നാണ് കമ്പനികൾ കേന്ദ്രത്തെ അറിയിച്ചത്. വിലകൂട്ടിയാൽ ഉത്പാദനം കൂട്ടാമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം കൂട്ടാനായി വാക്സിൻ വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
വിദഗ്ദാഭിപ്രായം എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഈ നിലപാട് മാറണം. സര്‍ക്കാരിന് കണ്ണും കാതും ഉണ്ടാകണം. എന്താണ് സംസ്ഥാനത്ത് നടക്കുന്നതെന്ന കൃത്യമായ ബോധം സര്‍ക്കാരിന് വേണമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍, പെണ്‍കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് തൃശ്ശൂര്‍ ഡി.എം.ഒ കെ.ജെ. റീന പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പാളിപോയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. കൊവിഡ് ലോക്ക് ടൌണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതിലും, ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നതിലും സര്‍ക്കാരിന് തെറ്റ് പറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രോഗലക്ഷണം മാത്രമുള്ളവരെ പരിശോധിക്കുകയും, ടിപി ആര്‍ നിരക്ക് കൂട്ടി നിലനിർത്തുകയാണ്.
സംസ്ഥാനത്ത് ആകെയുളള കൊവിഡ് രോഗികളുടെ എണ്ണം, ഓക്‌സിജന്‍, കിടക്കകള്‍, വെന്റിലേറ്ററുകളുടെ സൗകര്യം തുടങ്ങിയ ആഴ്ച്ചയില്‍ വിശകലനം ചെയ്യുക എന്നതാണ് നോഡല്‍ ഓഫീസറുടെ ചുമതല. ജില്ലാ സംസ്ഥാന തലങ്ങളില്‍ ഇതുപരിശോധിക്കാന്‍ സംഘങ്ങളുണ്ട് അവരെ നിയന്ത്രിക്കുകയാണ് ശ്രീരാം വെങ്കിട്ടരാമന്റെ ചുമതല.
അതേ സമയം, സ്പുട്നിക് വി വാക്സീൻ വൈകാതെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്ത് തുടങ്ങും. കൊവിഷീൽഡും കൊവ്കസീനും മാത്രമാണ് നിലവിൽ സൗജന്യമായി വിതരണം ചെയ്യുന്ന വാക്സിനുകള്‍. മൂന്നാം തരംഗം പൂർണമായും ഒഴിവാക്കാൻ ആകെ ജനസംഖ്യയുടെ 60 ശതമാനമെങ്കിലും വാക്സീൻ സ്വീകരിക്കണം. അതിന് പ്രതിദിനം 86 ലക്ഷം പേർക്ക് വാക്സീൻ നൽകണം.
കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതോടെ, എത്രയും പെട്ടന്ന് കോളജ് തുറക്കാന്‍ കഴിയുമെന്നാണ് സര്ക്കാര് പ്രതീക്ഷിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും, നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിനെന്നും വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനില്‍ നിന്നുളള ട്വീറ്റുകളില്‍ അധികവും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയായിരുന്നു. ഇന്ത്യ ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് രാജ്യത്തിന് പാക് സര്‍ക്കാരും പാക്കിസ്ഥാനിലെ നിരവധി സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനവുമായി എത്തിയിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി. നഷ്ടപരിഹാരം സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ചു 6 ആഴ്ചക്കുള്ളില്‍ മാര്‍ഗരേഖ തയ്യാറാക്കാനാണ് ഉത്തരവ്.
ഒന്നാംഘട്ട വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാംഘട്ട വാക്സിന്‍ എടുക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ വാക്സിനുവേണ്ടി നെട്ടോട്ടമോടുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ആദ്യ ഡോസ് എടുത്തവര്‍ക്ക് മൂന്നുമാസം കഴിഞ്ഞിട്ടും രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടില്ല
കൊവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാർ വിദഗ്ധ സമിതി ചെയർമാൻ ഡോ. എന്‍ കെ അറോറ. ആറു മുതല്‍ എട്ടുമാസം വരെ വൈകാൻ സാധ്യതയുണ്ടന്നാണ് ഐസിഎംആർ പഠനം സൂചിപ്പിക്കുന്നത്. ഇതിനകം പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ശ്രമിക്കണമെന്നും ഡോ. ആറോറ പറഞ്ഞു.
ബ്രിട്ടനില്‍ കുടുംബാംഗങ്ങളല്ലാത്തവരെ ആലിംഗനം ചെയ്യുന്നതിനും വീടിനു പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിനും നിയന്ത്രണങ്ങളുളള സാഹചര്യത്തില്‍ സഹപ്രവര്‍ത്തക ജീന കൊളാഞ്ചലോയെ ചുംബിച്ചതാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.
ഫ്ലിപ്കാര്‍ട്ട് വഴിയാകുമ്പോൾ ഒരാൾ മിനിമം രണ്ട് കിറ്റുകളെങ്കിലും വാങ്ങണം. അഞ്ച് കിറ്റുകൾ വാങ്ങിയാൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ ഇളവ് ലഭിക്കും. മൂന്നോ നാലോ കിറ്റുകൾ വാങ്ങിയാൽ 5 ശതമാനവും 7 ശതമാനവും കിഴിവുണ്ട്.
മാക്‌സ് ധരിക്കേണ്ടെന്ന അടുത്തിടെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഇളവ് പിന്‍വലിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നാലു ദിവസം നൂറിലേറെ കൊവിഡ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇതേസമയം രാജ്യത്ത് 30,79,48,744 പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, ദില്ലി, കേരളം, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, തെലുങ്കാന, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് പുരോഗമിക്കുന്നുണ്ട്.
എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
മഹാരാഷ്ട്രയിലെ പുണെയിലെ ബി.ജെ. മെഡിക്കല്‍ കോളേജ് ആണ് പഠനം നടത്തിയത്. അഞ്ചാംപനിയുടെ വാക്‌സിന് സാര്‍സ് കൊവ് 2 വൈറസിനെതിരെ 87.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഹ്യൂമന്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യുണോതെറാപ്യൂടിക്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന നിലപാട് അടിയന്തിരമായി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. മഹാമാരിയുടെ കാലത്ത് ഈ വിധം യാഥാസ്ഥിതികമായ സാമ്പത്തിക നിലപാട് സ്വീകരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല എന്നും സിപിഎം പോളിറ്റ് ബ്യൂറോ
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കുട്ടികൾക്കും കൊവിഡ് ബാധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ കുട്ടികളിൽ ഭൂരിഭാഗവും ടെസ്റ്റിന് വിധേയമായിരുന്നില്ല. കുട്ടികളെ രോഗം ഗുരുതരമായി ബാധിച്ചിരുന്നില്ല.
വൈറസിന്റെ പരിവർത്തനത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ കൂടുൽ ശ്രമങ്ങൾ ഉണ്ടാകണം. രണ്ടാം ലോക്ഡൗൺ പിൻവലിച്ചപ്പോൾ ആളുകളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നും നിന്നും നമ്മൾ ഒന്നും പഠിച്ചില്ലെന്നാണ് തോന്നുന്നത്.
രണ്ട് മാസം മുന്‍പാണ് മുപ്പത്തിനാലുകാരന്‍ കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തുന്നത്. ഒരു മാസത്തോളം ഐസിയുവിലായിരുന്നു. കൊവിഡ് മുക്തനായ ശേഷം നടത്തിയ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ വ്യക്തമാക്കി.
രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചുകുലുക്കുമ്പോഴും ഒന്നാം തരംഗം ഏറെ ബാധിച്ച മുംബൈയിലെ ധാരാവിയില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഡൽഹിയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതി ഒഴിയുന്നു. കഴിഞ്ഞ ദിവസം 255 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 72751 സാമ്പിളുകൾ പരിശോധിച്ചു. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടിപിആർ ആണിത്.
ഇന്ത്യയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 5 ദിവസമായി 4.39 ശതമാനമാണ് പോസറ്റിവിറ്റി നിരക്ക്. എന്നാല്‍ ഇതേ സമയം രാജ്യത്ത് 4002 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് 2,213 ആളുകളാണ്.
കഴിഞ്ഞ ദിവസം ബാബാ രാംദേവിന്റെ കൊവിഡ് മരുന്നുകള്‍ തട്ടിപ്പാണെന്ന് നേപ്പാളും ഭൂട്ടാനും ആരോപിച്ചിരുന്നു. പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്നായ കൊറോണില്‍ കിറ്റുകള്‍ ഈ രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്
ബിഹാറില്‍ മരണനിരക്കില്‍ മാറ്റം വന്നതാണ് രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതിനു കാരണം. തമിഴ്‌നാട്, കേരള, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പതഞ്ജലിയുടെ കിറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പ്രസ്താവനയും നേപ്പാള്‍ ആരോഗ്യവകുപ്പ് ചൂണ്ടി കാണിക്കുന്നുണ്ട്. കൊവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട കൊറോണില്‍ കിറ്റുകള്‍ രോഗവ്യാപനം തടയുവാന്‍ സഹായിച്ചില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്തും കൊറോണ ചൈനയില്‍ നിന്ന് പടര്‍ന്നതാണെന്ന് വാദിച്ചിരുന്നു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നായിരുന്നു ട്രംപ് വിളിച്ചത്. ഇത് ചൈനയും അമേരിക്കയും തമ്മില്‍ വാക്‌പോരുകള്‍ക്കും കാരണമായിരുന്നു.
കൊവിഡ് വകഭേദങ്ങളെ ശാസ്ത്രീയ നാമം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവ കണ്ടെത്തിയ രാജ്യങ്ങളുടെ പേരിലാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെതിരെ രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു
കൊവിഡ് മൂന്നാം തരംഗത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ക്കായി ഒരു കൊവിഡ് വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തെ നേരിടാന്‍ തയാറാണ്. കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയിലാണെന്ന തോന്നല്‍ ഉണ്ടാവുകയില്ല. നഴ്‌സറിയുടെ രൂപത്തിലാണ് വാര്‍ഡ് തയാറാക്കിയിട്ടുളളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
ഹോട്ടലുകളില്‍ വച്ച് വാക്ന്‍സിനേഷന്‍ നടത്തുന്നത് ചട്ട വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍,ജീവനക്കാര്‍ക്ക് വേണ്ടി സ്വകാര്യ ഓഫീസുകള്‍ എന്നിവടങ്ങളില്‍ വെച്ച് മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ അനുവാദമുള്ളു
വ്യവസായ മേഖലകളിലും, പ്രധാന നഗരങ്ങളിലും രോഗ വ്യാപനം കുറയ്ക്കുവാന്‍ രാജ്യം കഷ്ടപ്പെടുകയാണ്. രാജ്യത്ത് 47 മരണമടക്കം 6800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്‍റെ ഭൂരിഭാഗം കേന്ദ്രങ്ങളും കൊവിഡ് പ്രതിസന്ധിയിലാണ്. ആദ്യ കൊവിഡ് വ്യാപനം തടഞ്ഞ വിയറ്റ്നാമില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ കൂടി വരികയാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി.
24 മണിക്കൂറിനിടെ 3,617 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് മരണ നിരക്ക് കുറയുന്നതായാണ് കാണിക്കുന്നത്. . 27,729,247 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇതുവരെ കൊവിഡ് ഇതുവരെ എന്താണെന്ന് പ്രധാനമന്ത്രിക്ക് മനസിലായിട്ടില്ല. ഒന്നാം തരംഗത്തെ നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതെ വീഴ്ച്ച തന്നെയാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിലും സംഭവിച്ചതെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. മോദിയുടെ അഭിനയവും, ഭരണത്തിലെ പരാജയവുമാണ് കൊവിഡ് വ്യാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധികത്തത്
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 3660 ആളുകള്‍ മരണപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,18,895 ആയി ഉയര്‍ന്നു. 2,59,459 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപെട്ടു. രാജ്യത്ത് ഇതുവരെ 2,48,93,410 പേര്‍ രോഗമുക്തരായി.
കുട്ടികളിൽ കോവിഡ് ബാധ കുറയ്ക്കുന്നതിന് സ്വീകരിച്ച കാര്യങ്ങള്‍, മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടി, കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിന് സ്വീകരിച്ച മുന്‍കരുതലുകള്‍ , കുട്ടികളിൽ കോവിഡ് ബാധയെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കമ്മീഷൻ തേടിയിരിക്കുന്നത്.
കോവിഡ് വാക്സിൻ സ്വീകരിച്ച പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കരുത്
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുറെയധികം വിദഗ്ദരുമായി സംസരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിശദമായുള്ള കൊവിഡ് കണക്കുകള്‍ മനസിലാക്കണമെങ്കില്‍ എല്ലാവരിലും ആന്‍റിജന്‍ ടെസ്റ്റ് നടത്തണം.
രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെയും വാക്സിന്‍ സ്വീകരണത്തെ കുറിച്ച് ഓണ്‍ലൈന്‍ മാധ്യമമായ പ്രിന്‍റ് നടത്തിയ പഠനത്തിലാണ് ഈ രണ്ട് മുഖ്യമന്ത്രിമാര്‍ ഒഴികെ ബാക്കി എല്ലാവരും വാക്സിന്‍റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
രഹസ്യന്യോഷണ വിഭാഗം ഇതുവരെ നല്‍കിയ തെളിവുകളില്‍ നിന്ന് മൃഗങ്ങളില്‍ നിന്നാണോ അതോ ലബോറട്ടറിയില്‍ നിന്നാണോ വൈറസ് വ്യാപനമെന്ന് വ്യക്തമായിട്ടില്ല.
ലോക്ക് ഡൌണ്‍ തുടരണോ വേണ്ടയോയെന്ന് തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് എന്നിവ കൂടി പരിഗണിച്ചാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു.
നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവര്‍ണര്‍ പറഞ്ഞു. തന്‍റെ സംസ്ഥാനത്ത് നൂറിലധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും, എല്ലാവരും മാസ്ക് ധരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പും പ്രസിഡന്‍റിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
മെയ് 11-ന് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്തിന് തന്നെ ആശങ്കയുയര്‍ത്തുന്നതാണ് എന്നും ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.
കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് സ്വയം പരിശോധന നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന നടത്തേണ്ടത് . പരിശോധന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്താന്‍ പുതിയ മൊബെെല്‍ ആപ്ലിക്കേഷനും പുറത്തിറക്കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ആന്‍റിജന്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് 15 മിനിട്ടിനുള്ളില്‍ ലഭ്യമാകും. പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷന്‍സ് നിര്‍മിച്ച കിറ്റിനാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
മിക്ക സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ സാധിക്കുന്നില്ല.
ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും, ആലും വേപ്പും പോലുള്ള മരങ്ങള്‍ കുറവായതുകൊണ്ടാണ് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു
കൊവിഡിന്റെ ഇന്ത്യൻ വകഭേദങ്ങളായ B.1.617, B.1.618 എന്നിവക്ക് ഫൈസർ മോഡേണ വാക്സിൻ ഫലപ്രദമെന്ന് പഠനം. B.1.617, B.1.618 എന്നീ വകഭേദങ്ങളെ പ്രതിരോധ കുത്തിവയ്പ്പിലൂടെ ലഭിക്കുന്ന ആന്റിബോഡികൾ പ്രതിരോധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്
അടിയന്തിര നയരൂപീകരണത്തോടുള്ള സര്‍ക്കാറിന്‍റെ വിമുഖത, പരിശോധനാ നിരക്ക് ഉയരാത്തത്, വാക്സിന്‍ വിതരണത്തിലെ കെടുകാര്യസ്തത, വാക്സിൻ ക്ഷാമം, മതിയായ ആരോഗ്യ പ്രവർത്തകരുടെ അഭാവം തുടങ്ങി നിരവധി കാര്യങ്ങള്‍ ജമീല്‍ ചൂണ്ടിക്കാണിച്ചിരുന്നു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 36.7 ലക്ഷം ആളുകളാണ് ചികല്‍സയില്‍ കഴിയുന്നത്. അതേസമയം ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗോവയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെട്ടിരിക്കുന്നത് 49 കൊവിഡ് രോഗികളാണ്
സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപനം കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരത്തോളം ഐസിയു കിടക്കകൾ 15 ദിവസത്തിനുള്ളിൽ സജ്ജമാക്കി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഡോക്ടർമാരും എഞ്ചിനീയർമാർക്കും കെജ്രിവാൾ നന്ദി പറഞ്ഞു.
താത്വചിന്താപരമായി കണ്ടാൽ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിനാൽ ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ, മനുഷ്യർ വൈറസിനെ തുരത്താൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് അതിജീവനത്തിനായി വകഭേദങ്ങളുണ്ടാക്കുന്നതെന്നും- റാവത്ത് പറഞ്ഞു.
രാവിലെ എഴുന്നേറ്റപ്പോൾ സമയം 8 മണി, പണിപ്പാളി. എന്നിട്ടും തീരുമാനത്തിൽ മാറ്റമില്ലാതെ നോമ്പെടുക്കാൻ തന്നെ തീരുമാനം. പക്ഷെ വിശപ്പ് മുത്ത് കണ്ണടഞ്ഞപ്പോൾ പത്തുമണിക്കുതന്നെ വെള്ളം കുടിച്ച് എല്ലാം നിർത്തി. നോമ്പിനോട് വിടവാങ്ങി. ആദ്യശ്രമം പാളി. ഇന്നും 30 നോമ്പെടുക്കുന്നവരെ കാണുമ്പോൾ എനിക്ക് അവരോട് ബഹുമാനമാണ്. അപാര കൺട്രോളുള്ള പഹയന്മാർ
സെലിബ്രിറ്റി ദമ്പതികൾ 7 കോടി രൂപ സമാഹരിക്കാനുള്ള ഉദ്ദേശ്യത്തോടെ '#InThisTogether' എന്ന ധനസമാഹരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ #InThisTogether#actnow എന്ന പേരിലാണ് പുതിയ കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. 11 കോടി സമാഹരിക്കാന്‍ സാധിച്ചതില്‍ താനും, വിരാടും എല്ലാവരോടും നന്ദി പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
മരണപ്പെട്ടയാളുടെ ഭാര്യയുടെ ആവശ്യപ്രകാരമാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 215 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ആശുപത്രികള്‍ കൂടുതല്‍ തുക ഈടാക്കിയാല്‍ രോഗികള്‍ക്ക് ഡിഎംഒ അടക്കമുള്ളവര്‍ക്ക് നേരിട്ടോ, ഇ-മെയില്‍ വഴിയോ പരാതി നല്കാന്‍ സാധിക്കും.
കണ്ണൂർ പയ്യാമ്പലത്തെ ശ്മശാനത്തിൽ അടക്കം മുതദേഹങ്ങൾ ധാരളമായി എത്തിക്കുന്നുണ്ട്. ആളുകൾ ശ്വാസം മുട്ടി മരിക്കുകയാണെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സുധാകരൻ പറഞ്ഞു.പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം രാഷ്ട്രീയം കളിക്കരുതെന്ന് സുധാകരൻ പറഞ്ഞു.
സംസ്കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്റ്റാൻഡിന് സമീപമുള്ള പള്ളിയിൽ ഇറക്കി മൃതദേഹം കുളിപ്പിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പാക്ക് ചെയ്തിരുന്നു. ഇത് അഴിച്ചെടുത്താണ് മൃതദേഹം കുളിപ്പിച്ചത്. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ഉള്‍പ്പടെ ആരോഗ്യവകുപ്പ് കസ്റ്റഡിയില്‍ എടുത്തു.
കേന്ദ്രം വൻതോതിൽ ഓർഡർ നൽകുന്നത്കൊണ്ടാണ് കുറഞ്ഞ വിലയിൽ വാക്സിൻ ലഭിക്കുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ ആശുപത്രികൾക്ക് നൽകും. വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. സംസ്ഥാന സര്‍ക്കാരുകള്‍, ആരോഗ്യ വിദഗ്ധർ , വാക്സിന് നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് വാക്സിന്‍ നയം രൂപീകരിച്ചത്. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ്വാക്സിൻ നയം കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ഇന്ത്യയിലെ അവസ്ഥ വളരെ ഗുരുതരമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ ഇതുവരെ രാജ്യത്ത് എല്ലാവരിലേക്കും വാക്സിന്‍ എത്തിയിട്ടില്ല-
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിൽ ഡൽഹിയിൽ ലോക്ഡൗൺ കാലാവധി നീട്ടി. 7 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടിയത്. ഈ മാസം 17 വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണം തുടരും.
അടിയന്തിര സാഹചര്യങ്ങളിൽ ഓരോ കോച്ചിലും രണ്ട് ഓക്സിജൻ സിലിണ്ടറുകളും അഗ്നിശമന ഉപകരണങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ കോച്ചുകളിൽ രോഗികളുടെ ഗതാഗതത്തിനുള്ള ദിശാസൂചന സൗകര്യം, റാമ്പ് എന്നിവയും കോച്ചിലുണ്ട്
ഏപ്രിൽ 21 നാണ് സംസ്കാരചടങ്ങുകൾ നടന്നത്. ചടങ്ങിൽ നൂറ്റിഅമ്പതോളം പേരാണ് പങ്കെടുത്തത്. മൃതദേഹം പ്ലാസ്റ്റിക്ക് ബാഗിലാണ് ആശുപത്രിയിൽ നിന്ന് സ്ഥലത്തെത്തിച്ചത്. മരിച്ചവർ മൃതദേഹവുമായി അടുത്ത് ഇടപഴകിയവരാണ്. ഇവർക്ക് ആരോഗ്യ വകുപ്പ് അധികൃതർ കൊവിഡ് മുന്നറിയിപ്പ് നൽകിയിരുന്നില്ല.
കൊവിഡ് ലക്ഷണങ്ങളുള്ള അതേസമയം പരിശോധനയിൽ പരിശോധനയിൽ നെഗറ്റീവായവരെയാണ് എഫ്എൽടിസികളിൽ പ്രവേശിപ്പിക്കാം. രോഗം ഗുരുതരമാണെങ്കിൽ ഇവരെ ആശുപത്രികളിലേക്ക് മാറ്റണം. രോഗലക്ഷണങ്ങളോടെ നെഗറ്റീവ് റിസൽട്ടുള്ള നിരവധിപേര്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം ചികിത്സാ മാനദണ്ഡങ്ങൽ പുതുക്കിയത്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് കെയര്‍ സെന്ററുകള്,
കൊവിഡ് രോഗികള്‍ക്ക് അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പട്ടികയിലുള്ള ഭക്ഷണങ്ങള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റാഗി, ഓട്‌സ് തുടങ്ങിയ ധാന്യങ്ങളും, ചിക്കന്‍, മീന്‍, മുട്ട, സോയ, പരിപ്പ് വര്‍ഗ്ഗങ്ങള്‍, വാള്‍നട്ട്, ഒലീവ് ഓയില്‍, കടുകെണ്ണ തുടങ്ങിയവയും ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്
നമ്മുടെ രാജ്യം ഇതുവരെ കടന്ന് പോകാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. കഴിയുന്നത്ര ഒരുമിച്ചുനിന്ന് ഈ മഹാമാരിക്കെതിരെ പൊരുതണം. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ ഫണ്ട് ഈ കാമ്പയ്ന്‍ വഴി ശേഖരിക്കാമെന്നും ഞങ്ങള്‍ കരുതുന്നുവെന്ന് വീരാട് കോഹ്ലിയും പറഞ്ഞു.
ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലുള്ള എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് വന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ സംഭവം
കഴിഞ്ഞ ദിവസമാണ് അമേരിക്ക ഈ പുതിയ തീരുമാനം എടുത്തത്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ തീരുമാനം.
നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ലാബ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായാണ് നിരക്ക് കുറക്കാൻ സർക്കാർ തീരുമാനിച്ചതെന്നും. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ലാബ് ഉടമകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മെയ് 8 ന് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ പ്രാണവായുവിനായി കേഴുകയാണെന്ന് സാനിയ മിർസ പറഞ്ഞു. തെരുവുകളിലും ആശുപത്രികളിലും അവസ്ഥ തികച്ചും ഹൃദയഭേദകമാണ്
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരികരിച്ചത്. 57,640 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 50,112, കേരളത്തില്‍ 41,953, ഉത്തര്‍ പ്രദേശില്‍ 31,111, തമിഴ്‌നാട്ടില്‍ 23,310 കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ലോകത്ത് കഴിഞ്ഞ ഒരാഴ്ച്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 57 ലക്ഷം പുതിയ കൊവിഡ് കേസുകളും, 93,000 മരണവുമാണ്. ഇതില്‍ 26 ലക്ഷത്തില്‍ അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഇതേ സമയം കുറഞ്ഞ കാലയളവില്‍ ഇന്ത്യയില്‍ രോഗവ്യാപനം 20% ആയി ഉയര്‍ന്നു. മരണസംഖ്യ 23,231 ആയി.
ഓക്സിജന്‍ സംഭരണവും വിതരണവും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വമുളളവര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാതിരിക്കുന്നതുമൂലം കൊവിഡ് രോഗികള്‍ മരണപ്പെടുന്നത് ക്രിമിനല്‍ നടപടിയാണെന്നും ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ യോഗം ചേർന്ന് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്ന് രാജീവ് ശുക്ല പറഞ്ഞു.
അവശ്യ സര്‍വീസ് ഒഴികെ ബാക്കിയുള്ള എല്ലാ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്ക് 24 മണിക്കൂറൂം പ്രവര്‍ത്തിക്കാന്‍ സാധിക്കും
വർധിച്ചുവരുന്ന കൊവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം.
നിലവില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ ആണ് രാജ്യത്ത് വിതരണം ചെയുന്നത്. ഭാരത് ബയോടെകിന്റെ കോവാക്‌സിനും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും.
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കുക
കേരളത്തിൽ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ള റിസ്‌ക് അസെസ്‌മെന്റ് പഠനം രോഗവ്യാപന വേഗത, മരണ സാധ്യത, വാക്‌സിനുകളെ മറികടക്കാനുള്ള കഴിവ് എന്നീ മൂന്നു കാര്യങ്ങളാണ് വിലയിരുത്തുന്നത്. അതനുസരിച്ച് രോഗവ്യാപന വേഗത അവ കൂടുതൽ തീവ്രമാക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. മ്യൂട്ടേഷൻ വന്ന വൈറസുകൾ മരണ നിരക്കുയർത്തുമോ എന്നതാണ് രണ്ടാമത്തെ കാര്യം
കൊവിഡിനെ പ്രതിരോധിക്കാനായി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം ചെയ്തിരുന്നു
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മരണനിരക്കില്‍ മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അതിതീവ്ര കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശക്തമായ നടപടികള്‍ കൈക്കൊണ്ടാല്‍ അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യക്ക് സഹായം അത്യാവശ്യമായ സമയത്ത് അമേരിക്ക അതിനു സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു. ട്വിറ്ററിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനം നടത്തിയത്
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ 4468 പേര്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. തൊട്ടുപിറകെ 3998 രോഗികളുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്
വാക്സിന് വിതരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ ഡോസ് വാങ്ങുന്നതിനാല്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാതെ പോകുന്നു എന്നും ഗ്രേറ്റ തുന്‍ബര്‍ഗ് ആരോപിച്ചിരുന്നു.
ഇപ്പോള്‍ കണ്ടെത്തിയ ഈ വൈറസിന് വായുവില്‍ ഒരു മണിക്കൂര്‍ തങ്ങി നില്‍ക്കാനുള്ള ശേഷിയുണ്ട് എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ വ്യാപിക്കുന്ന വൈറസിനേക്കാള്‍ പതിന്മടങ്ങ് പ്രഹരശേഷിയുള്ള ഈ വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുമെന്ന് ശ്രീലങ്കയിലെ ശ്രീ ജയവര്‍ധനെപുര യൂണിവേഴ്സിറ്റി ഇമ്മ്യൂണോളജി ആന്‍ഡ് മോളിക്യുലര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോ. നിലിഗ മാളവികെയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇന്ത്യയുടെ തൊട്ടയല്‍രാജ്യമായ ബംഗ്ലാദേശിന് ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലക്കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിന്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ അവിടെ വില 300 രൂപയാണ് വില. സൗദിയിൽ 390 രൂപ വിലയുള്ള വാക്സിന് അമേരിക്കയില്‍ ഡോസിന് 300 രൂപയും ബ്രിട്ടണില്‍ 225 രൂപയും മാത്രം.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്നലത്തെക്കാള്‍ (വെള്ളി)1862 ന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നിന്നിരുന്ന എറണാകുളത്തെ ഇന്ന് കോഴിക്കോട് പിന്നിലാക്കി
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു
എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും സ്ഥിതി ആശങ്കാജനകമാണ്. എല്ലായിടത്തും ആശുപത്രി കിടക്കകള്‍ നിറയുകയണ്. ഇന്നലെമാത്രം സംസ്ഥാനത്ത് 28,447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സംസ്ഥാനത്ത് നിയന്ത്രണാതീതമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ മാസം 26 (തിങ്കള്‍) ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ വരും നാളുകളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് 26ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് മുഖേന സർവകക്ഷി യോഗം നടക്കും
എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്
18 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ഏപ്രിൽ 28 മുതലാണ് ആരംഭിക്കുന്നത്
കോവിഡിനെതിരെ നമുക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച പ്രതിരോധമാണ് വാക്സിനേഷൻ. കോവിഡിനെ പൂർണ്ണമായി തുടച്ചു മാറ്റുന്ന തരത്തിൽ സാമൂഹ്യപ്രതിരോധശേഷി ആർജ്ജിക്കുകയാണ് വാക്സിനേഷനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വാക്സിനേഷൻ വലിയ തോതിൽ നടപ്പിലാക്കിയ രാജ്യങ്ങളിൽ മികച്ച ഫലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ലഭ്യമായ രണ്ട് വാക്സിനുകളും മികച്ച ഫലപ്രാപ്തിയുള്ളവയും സുരക്ഷിതവും കാര്യമായ പാർശ്വഫലങ്ങളില്ലാത്തവയുമാണ്.
തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കുമെന്ന് ബിജെപി പറഞ്ഞു. അത് നടന്നു. ആശുപത്രികളില്‍ കിടക്കകളും ഓക്‌സിജനുമില്ല. ജീവന്‍ രക്ഷിക്കാനുളള മരുന്ന് ബിജെപി നേതാക്കള്‍ പൂഴ്ത്തിവയ്ക്കുകയാണ്.
കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു
തിരുവനന്തപുരം കോർപറേഷനിൽ ഒരു വാർഡിൽ അഞ്ച് അധ്യാപകരെ നിയോഗിച്ചു. മുനിസിപ്പാലിറ്റിയിൽ രണ്ടും, പഞ്ചായത്ത് വർഡിൽ ഒന്നും അധ്യാപകർ ഈ ജോലിയിൽ ഏർപ്പെടും.
കൊവിഡ് വാക്സിന്‍ കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്‌സിൻ കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് വാക്‌സിന് ഓർഡർ കൊടുക്കാൻ നടപടി എടുക്കും
ചതുര്‍ മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍ മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും
രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ആവിഷ്കരിച്ച നയസമീപനങ്ങളും അറിയിക്കാന്‍ സുപ്രീം കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് നാളെത്തന്നെ കേസ് വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് കേസിലെ അമിക്കസ് ക്യൂറി
ഇൻഫ്ലുവൻസ വൈറസ് മരണം വിതക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുതലാളിത്ത രാജ്യങ്ങളോട് യുദ്ധം അവസാനിപ്പിക്കാനും ജനാധിപത്യപരവും നീതിപൂർവ്വകവുമായ സമാധാന ചർച്ചകൾ ആരംഭിക്കാനും ലെനിൻ അഭ്യർത്ഥിച്ചു. യുദ്ധം നിർത്തി മഹാമാരിയിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനുള്ള ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനും അതിനായുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജീകരിക്കാനും ലെനിൻ ആവശ്യപ്പെട്ടു
മകന്‍ കൊവിഡ് ബാധിതനായിരുന്നതിനാല്‍ സീതാറാം യെച്ചൂരി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ഏപ്രിൽ 8 ന് ഇന്ത്യയിലെത്തിയ ഇരുവരും 12ന് കുംഭമേളയിൽ പങ്കെടുത്തു. മഹാകുംഭമേള പ്രത്യേക സമിതിയുടെ ക്ഷണ പ്രകാരമാണ് ഇരുവരും മുഖ്യാതിഥികളായി മേളയിലെത്തിയ
ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്. ഇവരുമായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന മന്ത്രി കെ കെ ഷൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു
എന്നാല്‍, സംസ്ഥാനത്ത് നിലവില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.
ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 2022 പേര്ക്കാണ്
ദിനം പ്രതി രാജ്യത്ത് 2 ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ കണക്കുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യാവസ സ്ഥാപനങ്ങള്‍, എന്നിവയെ രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 ഘട്ടങ്ങളായി തിരിച്ചുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് മുന്‍പോട്ട് വെക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസ് 13 ,835 ആണ്
കൊവിഡ് ചികിത്സക്കായി സര്‍ക്കാര്‍ -സ്വകാര്യ മേഖലകളില്‍ 26 ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. നാളെ പ്രവര്‍ത്തനം ആരംഭിക്കുന്ന ബ്ലോക്കില്‍ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ ബെഡ്ഡുകള്‍ ഒരുക്കും.
കൂട്ടപരിശോധന ഫലം ഇന്ന് പുറത്ത് വന്നാല്‍ രോഗ വ്യാപന തോത് ഉയരും. ഈ സാഹചര്യത്തില്‍ എല്ലാവരെയും ചികിത്സിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്തെ മൊത്തം കൊവിഡ് കേസില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ 59.79 ശതമാനം പുതിയ കേസുകളാണുളളത്
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂട്ടപ്പരിശോധന. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ടാര്‍ജെറ്റ് അനുസരിച്ച് ജില്ലകള്‍ പരിശോധന നടത്തണം. വ്യാപകമായ പരിശോധന, വാക്സിന്‍ വിതരണം, കര്‍ശന നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
തുടര്‍ച്ചയായി 9 ദിവസവും ഒരു ലക്ഷത്തിന് മുകളിലായിരുന്നു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 60,212 കേസുകളും 281 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
"എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു" എന്നാണ് ടൊവിനോ കുറിച്ചത്
കോവിഡ് രോഗവിമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്
അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേര്‍ക്കും വിവാഹത്തിനും ഇഫ്താറിനും 200 പേർക്കും പങ്കെടുക്കാം.
ഹോട്ടലുകളിൽ കൂടുതലും പാഴ്സലുകൾ നൽകണം. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവു. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകു. ആർടിപിസിആർ പരിശോധന കൂടുതലാക്കും. മറ്റ് രോഗങ്ങൾക്ക് രോഗികൾ ആശുപത്രിയിൽ എത്തുന്നത് കുറയ്ക്കണം.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജഡ്ജിമാര്‍ വീട്ടില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദം കേള്‍ക്കുക. സുപ്രീം കോടതിയും പരിസരങ്ങളും, ഓഫീസുമെല്ലാം അണുവിമുകതമാക്കിയാണ് കോടതി നടപടികള്‍ ഇന്ന് ആരംഭിക്കുക.
190 രാജ്യങ്ങളിലെ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് കോവാക്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിതികരിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടെണ്ടതില്ല, വസ്കിന്‍ സ്വീകരിച്ചാല്‍ രോഗം വരാതിരിക്കില്ല എന്നല്ല. മറിച്ച് രോഗം മൂര്‍ഛിക്കുന്നത് കുറയും.
കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് ജനങ്ങളെ തങ്ങള്‍ കൊവിഡിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഒര്‍മിപ്പിക്കും. ഇത് ജനങ്ങളുടെ ജോലിയെ അധികം ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നലെ മാത്രം ഇന്ത്യയില്‍ 1,26,789 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ആദ്യമാണ് ഒരൊറ്റ ദിവസം ഇത്രയും പേരില്‍ രോഗം സ്ഥിരീകരിക്കുന്നത്
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണെന്നും രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി.
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല, വിദഗ്ദരുമായുളള ചര്‍ച്ചയ്ക്ക് ശേഷമേ അത്തരം തീരുമാനങ്ങള്‍ എടുക്കുകയുളളു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു
100 ഓളം പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഷൂട്ടിംഗ് പൂർണമായും നിർത്തിവെച്ചു
എല്ലാ പ്രതിരോധ വാക്സിനും ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് 'മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട് റെഗുലേറ്ററി' [എം.എച്ച്.ആര്‍.എ.] അറിയിച്ചു.
പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നു. കേരളത്തില്‍ ദിനംപ്രതിയുള്ള കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറച്ച് ദിവസങ്ങളായി കുറവുണ്ടാകുന്നില്ല. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
മരുന്ന് ഉത്പാദനത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുവിലാണ് പ്രശ്ഗനം കണ്ടെത്തിയത്. അത് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രഷനെ അറിയിക്കുകയും, മരുന്ന് ഉത്പാദനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കൂടുതല്‍ ആളുകളെ ഏര്‍പ്പെടുത്തുകയും ചെയ്തതായി കമ്പനി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ആന്റണി കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു.
രാജ്യത്ത് ഇതുവരെ 1,19,71,624 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,13,23,762 രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് മരണം കുറഞ്ഞു വന്നിരുന്നെങ്കിലും കഴിഞ്ഞദിനം പുറത്ത് വന്ന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 321 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
വീട്ടിലുള്ള മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. നിലവില്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് താരത്തിന്റെ തീരുമാനം. കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈവസരത്തില്‍ നന്ദിയറിയിക്കുന്നുവെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.
കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ വീണ്ടും അനിശ്ചിത കാലത്തേക്ക് അടച്ചു. 112 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇന്ന് രാവിലെത്തന്നെ രേഖപ്പെടുത്തിയത്.
കൊവിഡിന് പ്രകൃതി ചികിത്സകൊണ്ട് തുരത്താമെന്ന് ശക്തമായി വാദിച്ചിരുന്ന ആഫ്രിക്കന്‍ നേതാവാണ് ജോൺ മഗുഫുലി. ഔഷധ സസ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒറ്റമൂലിയും പ്രാർത്ഥനയും മാത്രം മതി കൊവിഡിനെ തുരത്താന്‍ എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൈന വിസ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ചൈനയില്‍ കൊവിഡ് വ്യാപനം നിയന്ത്രിതമാണ്. ചൈനയില്‍ വിസ നടപടികള്‍ വേഗത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയടക്കമുള്ള 20 ഓളം എംബസികള്‍ക്ക് ചൈന നല്‍കിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. 23000 വിദ്യര്‍ത്ഥികളാണ് ചൈനയിലേക്ക് പോകാന്‍ സാധിക്കാതെ വിഷമിക്കുന്നത്.
അമേരിക്കയില്‍ വാക്സിന്‍ പ്രതിരോധ പരിപാടികള്‍ അരംഭിച്ചപ്പോള്‍തന്നെ അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാര്‍ ഇതിനെ അനുകൂലിച്ച് സംസാരിക്കുകയും, ആദ്യ വാക്സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അപ്പോഴും ട്രംപ് വാക്സിന്‍ സ്വീകരിക്കാതെ മാറി നില്‍ക്കുകയാണ് ചെയ്തത്.
രാജ്യത്തെ പുതിയ നിയന്ത്രണങ്ങള്‍ ഈസ്റെര്‍ വരെ നീണ്ടുനില്കും. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ രാജ്യത്ത് റെഡ് സോണ്‍ പ്രഖ്യാപിക്കുമെന്നും ഡ്രാഗിയുടെ ഓഫീസ് അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസവും പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു
. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ തുടങ്ങി രാജ്യത്തെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഇതിനകം വൈറസിനെതിരായ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
പൂച്ചകളിലും നായ്ക്കളിലും പരീക്ഷിച്ചതിനുശേഷമാണ് കുരങ്ങുകള്‍ക്ക് കുത്തിവയ്പ്പ് നടത്തിയത്.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 257,000 പേരാണ് ഇതുവരെ അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം കൊവിഡിന്‍റെ വവഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെങ്കിലും നിലവില്‍ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണ് എന്നും അദ്ദേഹം പറഞ്ഞു.
കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം.
വാക്സിന് വിതരണം തുടങ്ങിയതും മഞ്ഞുകാലത്ത് കേസുകള്‍ കുറഞ്ഞതുമെല്ലാം യുഎസിന് ആശ്വാസമായിരുന്നു. അതിനിടയിലാണ് മരണസംഖ്യ മറ്റൊരു നാഴികക്കല്ലുകൂടെ പിന്നിട്ടത്.
ഗുരുതര രോഗങ്ങളും മരണങ്ങളും തടയാന്‍ കോവിഷീല്‍ഡിന് കഴിയുമെങ്കിലും കോവിഡ് പ്രതിരോധശേഷി 21.9 ശതമാനം മാത്രമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയതെന്നാണ് ദക്ഷിണാഫ്രിക്ക പറയുന്നത്
യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയുമാണ് ആന്‍ഡ്രേ റാന്‍ഡോണ്‍.
വിമാന മാർഗമോ ട്രെയിന്‍ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും.
കൊവിഡ് മഹാമാരി വുഹാനിലെ ലാബില്‍ നിന്ന് പടര്‍ന്നതാകാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ സംഘം.
രാജ്യത്തു കോവിഡ് ചികിത്സയിൽ തുടരുന്നവരിൽ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിലുള്ളത് 1,43,625 പേർ; ഇതിൽ 65,670 പേർ കേരളത്തിലും 35,991 പേർ മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ 71 % രോഗികളും ഈ 2 സംസ്ഥാനങ്ങളിലാണ്.
രണ്ടാംഘട്ട കോവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി.
രാജ്യത്ത് കൊവിഡ് വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് 54 ലക്ഷം പേര്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
ഏപ്രിലോടുകൂടെ സിറിയയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ലോകാരോഗ്യസംഘടന. വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക സംഘങ്ങളെ വിന്യസിക്കും.
ജനിതകമാറ്റം വന്ന കൊവിഡിന്റെ യുകെ വകഭേദം അമേരിക്കയെ സാരമായി ബാധിക്കുമെന്ന് വിദഗ്ദര്‍. മാര്‍ച്ച് അവസാനത്തോടെ അമേരിക്കയില്‍ രോഗം കൂടുതല്‍ പ്രബലമാകുമെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്.
മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് കൊവിഡ് സ്ഥിരീകരിച്ചു
വരും ദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്‍ ലഭ്യമാകുന്നതുവരെ വിദേശ വാക്‌സിനുകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് റുഹാനി പറഞ്ഞു
covid positive cases in kerala രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ 6960 പേരിലാണ് രോഗം
സിംബാബ്‌വെ വിദേശകാര്യമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സിബുസിസൊ ബുസി മായോ മരിച്ചത്. 58 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് സിംബാബ്‌വെയിൽ നേരത്തെയും രണ്ട് മന്ത്രിമാർ മരിച്ചിരുന്നു
ഒഡീഷയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ കൊവിഡ് നെഗറ്റീര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പത്തുമാസങ്ങള്‍ക്കുശേഷമാണ് ഭക്തര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാനുളള അനുമതി ലഭിക്കുന്നത്
കൊവിഡ് ഭീതിമൂലം മൂന്നുമാസത്തോളമായി എയര്‍പോര്‍ട്ടില്‍ ഒളിച്ചുതാമസിച്ചയാള്‍ അമേരിക്കയില്‍ അറസ്റ്റിലായി
യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന അതിതീവ്ര കൊറോണ വൈറസ് ഇതുവരെ അറുപത് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. കൊവിഡ് മഹാമാരി മൂലം ലോകത്താകെ ഇരുപത് ലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
കൊവിഡ് വാക്സിന്‍ പ്രായമായവരിലും മാരക രോഗമുള്ളവരിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നോർവേ മുന്നറിയിപ്പ് നല്‍കുന്നു. മിക്ക രാജ്യങ്ങളും വാക്സിന്‍റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ആദ്യഘട്ട പഠനങ്ങള്‍ നടത്തുമ്പോഴാണ് അതീവ ജാഗ്രതവേണമെന്ന പ്രസ്താവനയുമായി നോർവേ രംഗത്തെത്തുന്നത്.
കൊറോണ വൈറസ് പബ്ലിക് സര്‍വ്വീസ് അനൗണ്‍സ്‌മെന്റില്‍ ഇനി മുതല്‍ അമിതാബ് ബച്ചന്റെ ശബ്ദമുണ്ടാവില്ല. ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യുന്നതിനു മുന്‍പ് കേട്ടുകൊണ്ടിരുന്ന അനൗണ്‍സ്‌മെന്റില്‍ നിന്നാണ് ബിഗ് ബിയുടെ ശബ്ദം മാറ്റിയത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ മാറ്റം.
വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങള്‍ക്ക് കൊവിഡ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ ശാസ്ത്രജ്ഞര്‍ ഇന്ന് രാവിലെയാണ് വുഹാനിലെത്തിയത്
സംസ്ഥാനത്ത് കൊവിഡ് വാക്സിന് വിതരണം തുടങ്ങി. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാനമാർഗമാണ് കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും എത്തിച്ചത്.
ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
ഈ മാസം 16 നാണ് കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് രാജ്യത്ത് ആരംഭിക്കുന്നത്. പൂനെ സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ വികസിപ്പിച്ച തദ്ദേശീയ വാക്സിനാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മുന്‍ നിശ്ചയിച്ചതുപ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ള മുന്‍ നിര ജീവനക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കുക
ഗൊറില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ മൃഗശാലയിലെ ഗൊറില്ലകളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്
എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതം ഉണ്ടാകും. ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക
കൊവിഡ് വാക്സിന്‍ നല്‍കാന്‍ സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. കൊവിഡ് വാക്സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്‌സിനേഷന്‍ വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്
ഇറാനിലെ ജനങ്ങളില്‍ കൊവിഡ് വാക്‌സിനുകള്‍ പരീക്ഷിക്കാന്‍ വിദേശ കമ്പനികളെ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഹസ്സന്‍ റൗഹാനി
ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ബ്രിട്ടണില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരടക്കം എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് ഡല്‍ഹി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു.
സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റൺ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിൽ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റൺ നടത്തിയത്
അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. കൊവിഡ് വാക്‌സിന്‍ ഡ്രൈ റണിനുളള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനായി ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യയില്‍ ഇരുപത് പേര്‍ക്കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി
ജനുവരി മധ്യത്തോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണം ദിവസം 8000 കടക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നകിയ ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.
കൊവിഡ് വാക്സീൻ രാജ്യത്താകെ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉപയോഗിക്കുന്ന കൊവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈറണ്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈറണ്‍ നടക്കുന്നത്
ഫൈസര്‍ ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി
തെലുങ്ക് നടന്‍ വരുണ്‍ തേജിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. തനിക്ക് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു, ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്, താന്‍ ഹോം ക്വാറന്റൈനിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
കൊവിഡ് വാക്സിന് വിതരണം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡിസംബറില്‍ 20 മില്ല്യണ്‍ ഡോസ് വാക്‌സിനുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു
ജനിതക മാറ്റം സംഭവിച്ച വൈറസുകളെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 18,732 ആയി കുറഞ്ഞു. ജൂലൈ ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്
അയ്യപ്പഭക്തര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നിലവില്‍ വന്നു. ഇന്നു മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു വ്യക്തമാക്കി.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ആര്‍ടി-പിസിആര്‍ പരിശോധനക്കുശേഷം കൊവിഡ് നെഗറ്റീവ് ആയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും കൊണ്ടുപോകണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചു.
ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ വാക്‌സിനുകളാണ് രാജ്യങ്ങളുടെ പ്രതീക്ഷ. വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ രോഗത്തെ പ്രതിരോധിക്കാനാവും എന്നാണ് ലോകം മുഴുവന്‍ ആശ്വസിക്കുന്നത്
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സാര്‍വത്രിക കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. മെക്സികോ, ചിലി, കോസ്റ്റാറിക തുടങ്ങിയ രാജ്യങ്ങളിലാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങിയത്
കൊറോണ വൈറസ് വാക്‌സിനുകളില്‍ പന്നി മാംസക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും അംഗീകരിക്കുമെന്ന് യുഎഇ. ഏറ്റവും വലിയ ഇസ്ലാമിക് ഭരണകൂടങ്ങളിലൊന്നായ യുഎഇ ഫത്വാ കൗണ്‍സിലിന്റെതാണ് തീരുമാനം.
അമേരിക്കയില്‍ പത്തുലക്ഷത്തിലേറേ പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വ്യക്തമാക്കി.
കൊവിഡ് റിലീഫ് ഫണ്ട് ബില്ല് തളളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 900 ബില്ല്യണ്‍ ഡോളറിന്റെ കൊവിഡ് റിലീഫ് ഫണ്ടിനായുളള ബില്ലാണ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചത്.
ഇന്ന് (ചൊവ്വ) കൊവിഡ് പോസിറ്റീവായവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു, നടി തന്നെയാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു, ഇപ്പോള്‍ കോറന്റീനിലാണ്,സുഖം പ്രാപിച്ചുവരുന്നതായും രോഗം പൂര്‍ണമായും മാറിയയുടന്‍ സിനിമാ ചിത്രീകരണം പുനരാരംഭിക്കുമെന്നും താരം പോസ്റ്റ് ചെയ്തു.
കൊവിഡ് വാക്‌സിന്‍ തത്സമയം സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനിലുളള അമേരിക്കക്കാരുടെ ആശങ്കകള്‍ ഒഴിവാക്കാനാണ് അദ്ദേഹം വാക്‌സിനെടുക്കുന്ന ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്
ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇതുവരെ നിയന്ത്രണാതീതമല്ലാതായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.
തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു
കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍.
കൊവിഡ് വാക്‌സിന്‍ ആളുകളെ മുതലകളാക്കിയേക്കാമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ
ദരിദ്രരാജ്യങ്ങളില്‍ അടുത്ത വര്ഷം തുടക്കത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ലോകാരോഗ്യസംഘടന.
സംസ്ഥാനത്ത് കോവിഡ് വാക്സിൻ രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.
കൊവിഡ് ഏറ്റവും രൂക്ഷമാവുക അടുത്ത ആറുമാസത്തിലെന്ന് ബില്‍ ഗേറ്റ്‌സ്.ദുഖകരമായ കാര്യമാണിത്, അടുത്ത നാലുമുതല്‍ ആറുമാസം വരെയുളള കാലഘട്ടം നിര്‍ണായകമാണ്. കൊവിഡ് രൂക്ഷമാവാനുളള സാധ്യതയുണ്ട്,
ദക്ഷിണ കൊറിയയില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
സംസ്ഥാനത്ത് ഇന്ന് (ഞായര്‍) 4698 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.
വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു. കൊറിയന്‍ തലസ്ഥാനമായ ലാത്വിയയില്‍ കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന് 59 വയസ്സായിരുന്നു.
സനോഫി-ജിഎസ്‌കെ വാക്‌സിനുകള്‍ 2021 അവസാനത്തോടെ മാത്രം
കൊവിഡ്; വിമാനത്തിലെ ബാത്ത്‌റൂം ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് ചൈന
അലര്‍ജി പ്രശ്‌നങ്ങളുളളവര്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് യുകെ മെഡിസിന്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ്.
തിരുവനന്തപുരം 181,കൊല്ലം 212,പത്തനംതിട്ട 254, ഇടുക്കി, 57, കോട്ടയം 497, ആലപ്പുഴ 194, എറണാകുളം 717, പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂർ 511, പാലക്കാട് 343, മലപ്പുറം 709, വയനാട് 241, കോഴിക്കോട് 656, കണ്ണൂർ 251, കാസർഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്
ഓരോ രാജ്യങ്ങളിലേയും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ച് വാക്സീന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
പാക്കിസ്ഥാന്‍; പെഷവാറിലെ കൊവിഡ് രോഗികളുടെ മരണം ഓക്‌സിജന്‍ ക്ഷാമം മൂലം
യുകെയില്‍ ആദ്യമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ക്വീന്‍ എലിസബത്തും
ഇന്ന് (ഞായറാഴ്ച) 4777പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 5217 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രോഗം ബാധിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് രോഗമുക്തി നേടി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സീനുകൾക്കാണ് സാധാരണ അനുമതി നൽകാറുള്ളത്. ഫൈസര്‍ വാക്സീന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്.
അമേരിക്കന്‍ - ജര്‍മ്മന്‍ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്സിന്‍ ബ്രിട്ടനിലാണ് ആദ്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്. ബ്രിട്ടന്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. 95 ശതാമാനം സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇപ്പോള്‍ വിതരണത്തിനൊരുങ്ങുന്ന വാക്സിന്
കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന് നല്‍കി ചൈന. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കിംവദന്തികളുണ്ടായിരുന്നു.
വോട്ടെടുപ്പിന്‍റെ തലേദിവസം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ആ സമയത്ത് നിരീക്ഷണത്തില്‍ പ്രവേശിച്ചവര്‍ക്കും തപാല്‍വോട്ടില്ല. അവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാം.
കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ രാജ്‌സമന്ദ് കിരണ്‍ മഹേശ്വരി അന്തരിച്ചു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. ഞായറാഴ്ച്ച ഗുരുഗ്രാമത്തിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
സൂക്ഷ്മ സുഷിരങ്ങളും, ശരീരത്തിലെ വൈദ്യുത പ്രവാഹവും വിശകലനം ചെയ്യുന്നതാണ് പുതിയ രീതി. കൊവിഡ് പരിശോധന രീതികളില്‍ ഇതൊരു പുത്തന്‍ വഴിത്തിരിവായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
രാജ്യത്തെ കൊവിഡ് മോശത്തില്‍ നിന്ന് മോശത്തിലേക്കെന്ന് സുപ്രീം കോടതി; കേരളത്തിനും വിമര്‍ശനം.കൊവിഡിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു
ബ്രസീല്‍ ജനതയോട് വാക്സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടില്ലെന്നും ബോള്‍സനാരോ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചു.
കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസങ്ങളായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കൊവിഡ് നിയന്ത്രണങ്ങളാണ് രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്
അബുദാബി വഴി ലോകരാജ്യങ്ങളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കാനാണ് പദ്ധതി. ഇതിന് വേണ്ടി രാജ്യത്ത് രൂപീകരിച്ച ഹോപ്പ് കണ്‍സോര്‍ഷ്യം വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുക.
വാക്സിന് വളരെ ഫലപ്രധമാണെന്ന പ്രസ്താവനക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പിശക് അംഗീകരിച്ചുകൊണ്ട് കമ്പനി രംഗത്തെത്തിയത്.
കൊവിഡ് വാക്‌സിന്‍: സഹായവുമായി കൊവിഡ് സുരക്ഷാ മിഷന്‍.വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ലൈസന്‍സിന് അപേഷിക്കുന്നതു വരെ സഹായം ഉറപ്പാക്കുക തുടര്‍ന്ന് വാക്‌സിനുകള്‍ വിപണിയിലെത്തിക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
വാക്സിൻ വിതരണ ഘട്ടത്തിൽ സാധാരണക്കാർ തഴയപ്പെട്ടേക്കാമെന്ന ആശങ്കയും ഡബ്ലിയുഎച്ച്ഒ തലവൻ ടെഡ്രോസ് അഥനോം ഗബ്രെയേസസ് പങ്കുവെച്ചു.
രാജ്യത്താകെ ഇതുവരെ മൂന്നു ലക്ഷത്തി അറുപതിനായിരത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ മൂന്നു ലക്ഷത്തി നാല്പ്പത്തി അയ്യായിരത്തോളം പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം 495 പേര്‍ രോഗമുക്തി നേടി.
വാക്സിന് വികസിപ്പിക്കല്‍, അനുമതി നല്‍കല്‍, സമാഹരിക്കല്‍ തുടങ്ങിയവയെപ്പറ്റിയായിരുന്നു പ്രധാനമായും ചര്‍ച്ച. വാക്‌സിന്‍ ലഭ്യമാക്കുമ്പേള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കല്‍, ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചചെയ്തു.
ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പ്രായമായവരില്‍ മികച്ച പ്രതികരണം നല്‍കുന്നു
സെപ്റ്റംബർ പകുതിയോടെയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ തുടങ്ങിയത്. പ്രതിദിനം 90,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ഒക്ടോബർ മുതൽ അത് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു.
പ്രമേഹം ഒരവസ്ഥയാണ്. പ്രമേഹമുള്ളവര്‍ക്ക് മറ്റുള്ളവരെ പോലെ സാധാരണ ജീവിതം സാധ്യമാകും. ആയുര്‍ദൈര്‍ഘ്യവും ലഭിക്കും. മുപ്പതുവയസ്സിനു മുന്‍പുതന്നെ പ്രമേഹം പിടിപെട്ടവര്‍ ചിട്ടയായ ജീവിതത്തിലൂടെ 80 ഉം അതിലധികവും പ്രായം വരെ ജീവിച്ചതിന് കേരളത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ തന്നെ ഈ രംഗത്തുനടന്ന ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്
ബംഗാളി സിനിമയുടെ മുഖഛായ മാറ്റിയ പ്രതിഭയാണ് സൗമിത്ര ചാറ്റര്‍ജി. അഭിനേതാവ് കവി എഴുത്തുകാരന്‍ തുടങ്ങി ഒട്ടേറേ മേഖലകളില്‍ തന്റെ വ്യക്തിമുത്ര പതിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആദ്യമൊക്കെ ആരോഗ്യനില തൃപ്തികരമായിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും
വിവാഹച്ചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5,000 രൂപയാണ് പിഴ. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 200ൽനിന്ന് 500 രൂപയാക്കി ഉയർത്തി. പൊതുനിരത്തിൽ തുപ്പുന്നവർക്കും 500 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും.
ഭരണത്തിന്റെ അവസാന നാളുകളിലും കൊവിഡ് പ്രതിരോധ നടപടികളോട് സഹകരിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ നിസ്സംഗത രാജ്യത്തെ കൂടുതൽ നാശത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു.
'ബസു ഇന്റർനാഷണല്‍' എന്ന മത്സ്യ കയറ്റുമതി കമ്പനിക്കുമാത്രമാണ് വിലക്ക് ബാധകമാവുക. അവര്‍ കയറ്റുമതിചെയ്ത കണവമീന്‍ ബോക്സില്‍നിന്നും എടുത്ത മൂന്ന് സാമ്പിളുകളിലും കൊവിഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.
നിലവിലുള്ള 4 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 617 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 4699 പേര്‍ക്ക് സംബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല
സംസ്ഥാനത്ത് ഞായറാഴ്ച 24 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1962 ആയി
മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതൽ ഗൗരവത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു
എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്
നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മുണ്ടിയമ്പാക്കത്തെ വില്ലുപുരം ഗവൺമെന്റ് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് കര്‍താര്‍പുര്‍ ഇടനാഴി മാര്‍ച്ചില്‍ അടച്ചുപൂട്ടുകയായിരുന്നു. പാക്ക് ഗവണ്‍മെന്റും പാക്കിസ്ഥാനികള്‍ കര്‍താര്‍പൂര്‍ വഴി യാത്ര ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു
അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍. അമേരിക്കയില്‍ രോഗികളുടെ എണ്ണം 80 ലക്ഷവും മരണം രണ്ടുലക്ഷത്തി ഇരുപത്തിമൂവായിവും ആയി.
ഒരു മണിക്കൂറിനുളളില്‍ കൊറോണ ടെസ്റ്റ് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ ടേബിള്‍ ടോപ്പ് മെഷീന്‍ വികസിപ്പിച്ച് ഐഐടി ഖൊരഗ്പൂറിലെ ഗവേഷകര്‍. 'കോവിറാപ്പ്' എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) അംഗീകരിച്ചു
കൊവിഡ് ചികിത്സയിൽ പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലെ കണക്കുകളനുസരിച്ച് കൊവിഡ് കേസുകളില്‍ പ്രകടമായ മാറ്റം. ഇന്ത്യയില്‍ ഇന്നലെ 46498 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആദ്യമായാണ് രോഗബാധയില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നിലാവുന്നത്
കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ നിലവില്‍ 18,3456 രോഗികളാണുള്ളത്. 13,69,810 പേര്‍ രോഗമുക്തി നേടി. 42,115 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. മഹാരഷ്ട്രയ്ക്കു ശേഷം കര്‍ണാടകയിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്
സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാതെ സെപ്റ്റംബർ 25ന് ഒരു ഫാം ഹൗസിലാണ് ഇവർ ഒത്തുചേർന്നത്. ഓരോരുത്തർക്കും 500 റിയാൽ വീതമാണ് ബഹ്ല ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചത്.
കൊവിഡ് മൂലം കഴിഞ്ഞ ദിവങ്ങളിലൊക്കെ സംസ്ഥാനത്ത് ശരാശരി 20 ഓളം പേരാണ് മരണപ്പെടുന്നത്. ഐസോലേഷന്‍ വാര്‍ഡുകളില്‍ മരണപ്പെട്ട രോഗികളില്‍ മിക്കവരും അവസാന മണിക്കൂറുകളില്‍ പ്രാണവായുവിനായി വിഷമിച്ചു തങ്ങളുടെ വേണ്ടപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അവരെ കാണാതെയാണ് കണ്ണടച്ചത്
64,53,780 പേര് കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 895 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
63,83,442 പേര് കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 680 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
രോഗലക്ഷണങ്ങളും രോഗത്തിന്റെ തീവ്രതയും പ്രായത്തെ അടിസ്ഥാനമാക്കിയാണെങ്കിലും കൊവിഡ് പ്രായബേധമന്യേ പകരുമെന്ന് വിദഗ്ദർ അറിയിച്ചു.
പരീക്ഷണം നടത്തുവരിൽ ചിലർക്ക് ആരോഗ്യസ്വാസ്ഥ്യം അനുഭവപ്പെട്ടതുമൂലമാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെച്ചത്.
ഗ്ലാസ്, കറൻസി, സ്റ്റീൽ എന്നിവ വഴിയും വൈറസ് പകരുമെന്ന് പഠനം വ്യക്തമാക്കി. മലിനജലത്തിലൂടെയും വായുവിലൂടെയും കൊവിഡ് പകരാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കോവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്.
ആറുമാസത്തിലേറെയായി, വടക്കുകിഴക്കൻ ദില്ലിയിലെ സീലാംപൂരിലെ വീട്ടിൽ നിന്ന് അകന്നു കഴിയുകയായിരുന്നു ആംബുലൻസ് ഡ്രൈവറായ ആരിഫ് ഖാൻ. അതിനിടെ നൂറു കണക്കിന് രോഗികളെ ആശുപത്രിയിലേക്കും, മരണപ്പെട്ടവരെ ശ്മാശാനങ്ങളിലേക്കും അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 169 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 10,471 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ദിനേന 12 മണിക്കൂറിലധികം ജോലിചെയ്യേണ്ടി വന്നിരുന്ന ഡോ. ആദലൈന്‍ ഫാഗന് ഒരേയൊരു എന്‍ 95 മാസ്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ജൂലായില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഒരുമാസത്തിനിടെ മരുന്നുകളോട് പ്രതികരിക്കാതാവുകയും സെപ്തംബര്‍ 19 ന് മരണപ്പെടുകയുമാനുണ്ടായത്
1,67,256 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകള്‍ പരിശോധിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറായി മുന്‍ ആറ്റിങ്ങല്‍ എം.പി കൂടിയായ സമ്പത്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ആദ്യമായി ഇത്തരമൊരു രാഷ്ട്രീയനിയമനം നടത്തിയത്.
ക്ഷേത്രത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് പരിശോധന നേരത്തേ ആരംഭിച്ചിരുന്നു. പ്രതിദിനം 50-ഓളം പേർക്ക് പരിശോധന നടത്തുന്നുണ്ട്. ക്ഷേത്രപരിസരം പൂർണമായും അണുവിമുക്തമാക്കാനുള്ള നടപടികൾ ദിവസവും നടക്കുകയാണ്.
തനിക്ക് കൊവിഡ് വന്നതോടെ മരുന്നുകൾ തന്നിൽ പരീക്ഷിച്ചുവെന്നും, ഇനി അത് സാധാരണക്കാരിലേക്ക് സൗജന്യമായി എത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
കൊവിഡ് വാക്‌സിൻ ഈ വർഷവസാനത്തോടെ ലഭ്യമായെക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു.
30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പൊലീസുകാർക്കും കോവിഡ് പതക്കം ബഹുമതിയായി നൽകുമെന്നായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം. എന്നാൽ, സർക്കാർ ഫണ്ട് ലഭിക്കാത്തതിനാല്‍ ബഹുമതി കാശ് കൊടുത്ത് വാങ്ങാനാണ് പുതിയ നിര്‍ദേശം.
ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അപകടത്തിലാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കൊവിഡ് പടരുന്നത് തുടരുകയാണ്. കഠിനമായ ദിനങ്ങളാണ് വരാന്‍ പോകുന്നത്
അസുഖം പൂര്‍ണ്ണമായും ഭേതമാകാതെയാണ് വൈറ്റ് ഹൌസിലേക്കുള്ള മടക്കം. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ബാറുകൾ അടയ്ക്കുന്നത് പാരീസുകാർക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെങ്കിലും വേറെ നിര്‍വാഹമൊന്നും ഇല്ലെന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറയുന്നത്. ഇന്നലെ മാത്രം 12,565 പുതിയ കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഓക്സ്ഫോർഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്സിന് ഈ വർഷാവസാനത്തോടെ ആരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.
തനിക്കും ഭാര്യക്കും കൊവിഡ് ആണെന്ന വിവരം ട്രംപ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ട്രംപിന് കൊവിഡ് രോഗമുക്തി നേര്‍ന്നു.
45 മിനിട്ടിനുള്ളിൽ കൃത്യമായ കൊവിഡ് പരിശോധന ഫലം ലഭിക്കുന്ന പോർട്ടബിൾ കൊവിഡ്-19 പരിശോധന കിറ്റ് കണ്ടുപിടിച്ച് അബുദാബിയിലെ ശാസ്ത്രഞ്ജര്‍.
ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് ഒരു ലക്ഷം കടന്നു. ലോകത്തിലെ കൊവിഡ് മരണ നിരക്കിന്റെ 10 ശതമാനമാണ് ഇത്.
അമ്പതിനായിരം ജോലിക്കാരില്‍ നടത്തിയ കൊവിഡ് പരിശോധനകളില്‍ ഏകദേശം ഇരുപതിനായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍ അറിയിച്ചു.
ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകൾ 63 ലക്ഷം കവിഞ്ഞു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് ആയിരത്തിലധികം മരണങ്ങൾ.
കൊവിഡ് വെറും ഒരു ജലദോഷപ്പനി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിരന്തരം പറയുന്ന ആളാണ് ട്രംപ്. കൊവിഡ് അമേരിക്കയില്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു തുടങ്ങിയ സമയം മുതല്‍ മാസ്ക് ധരിക്കേണ്ടെന്നും, സാമൂഹിക അകലം പാലിക്കേണ്ടന്നും ട്രംപ് പറയുന്നുണ്ട്.
കേരളത്തിലും ഛത്തീസ്ഗഢിലുമാണ് താരതമ്യേന ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനവാണ് ഛത്തീസ്ഗഢില്‍ രേഖപ്പെടുത്തിയത്.
കൊവിഡ് എന്ന് അവസാനിക്കുമെന്നോ വാക്‌സിൻ എന്ന് ലഭിക്കുമെന്നോ അറിയാത്ത സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖല വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്
6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്
കൊവിഡ് പ്രതിരോധത്തില്‍ അനുസരണക്കേട് ഉണ്ടായത് രോഗ വ്യാപനം വര്‍ദ്ധിച്ചു. സമരങ്ങള്‍ കൂടിയതോടെ രോഗികളുടെ ഈന്നം വന്‍തോതില്‍ വര്‍ദ്ധിച്ചതായും ആരോഗ്യമന്ത്രി
ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ് അവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നാല് ദിവസം കഴിഞ്ഞാൽ വീണ്ടും കൊവിഡ് പരിശോധനയുണ്ടെന്നും സ്ഥിതി ഇതുപോലെ തുടർന്നാൽ ഡോക്ടർമാരുമായി സംസാരിക്കുമെന്നും ഉമാ ഭാരതി ട്വീറ്റിൽ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ മാനദണ്ഡം പാലിച്ച് പ്രത്യേകം വാര്‍ഡില്‍ ചികിത്സിക്കണം. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, അജ്മീര്‍, ബികാനിര്‍ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ കിടക്കകളുടെ 30 ശതമാനം കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്. 9,93,463 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യങ്ങള്‍ തമ്മില്‍ യോജിച്ച് നിന്ന് രോഗത്തെ ഒരിമിച്ച് പ്രതിരോധിച്ചില്ലെങ്കില്‍ മരണനിരക്ക് വീണ്ടും ഉയരുമെന്ന് ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സീസ് വിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.
അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യമുന്നയിച്ചിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
നിലവിലേത് പ്രാഥമിക പഠനം മാത്രമാണെന്നും ലഭ്യമായ റിപ്പോര്‍ട്ടുകളെ കൂടുതല്‍ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് വ്യക്തമാക്കി.
വ്യാജപേരും വിലാസവും നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടു നിന്നെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടക്കുമെന്നും നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ പേര് രേഖപ്പെടുത്തിയതില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കുണ്ടായ പിഴവ് സംഭവിച്ചതാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അഭിജിത്ത്.
ഇന്ന് രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോൾ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ് പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും. ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു.
ആണവപ്രശ്‌നത്തിൽ അഞ്ച് വർഷംമുമ്പ് യുഎൻ ഇളവുചെയ്‌ത ഉപരോധങ്ങൾ ഇറാനെതിരെ പുനഃസ്ഥാപിക്കുന്നതായി ഏകപക്ഷീയമായി അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ ആണവ കരാർ ഇറാൻ ലംഘിച്ചു എന്നാരോപിച്ചാണ് ഉപരോധം പുനഃസ്ഥാപിച്ചിരിക്കുന്നത്.
ഇന്നലെമാത്രം 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,731 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.
കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോൾ അതിൽ 7047 പേർ തിരുവനന്തപുരം ജില്ലയിലാണ്. കഴിഞ്ഞദിവസം വരെ റിപ്പോർട്ട് ചെയ്ത 553 മരണങ്ങളിൽ 175 മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്.
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പരിശോധനക്ക് വിധേയയാക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് പരിശോധനാ ഫലം ലഭിച്ചത്
യുഎഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിലാണ് ഉൾപ്പെടുത്തിയത്.
മുൻനിര ആരോഗ്യ പ്രവർത്തകർക്ക് ആദ്യം വാക്സിൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തോടനുബന്ധിച്ച് യുഎഇ ആരോഗ്യ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് കഴിഞ്ഞ ദിവസം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
കോവിഡ് രണ്ടാം ഘട്ടത്തില്‍, മൂന്ന് തലങ്ങളിലുള്ള നിയന്ത്രണ മാര്‍ഗങ്ങളാണ് ഉദ്ദേശിക്കുന്നത്. ആദ്യതലത്തില്‍ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാമൂഹി അകലം പാലിക്കല്‍ പോലുള്ള നിയന്ത്രണങ്ങള്‍ തുടരുക എന്നതാണ്. രണ്ടാമതായ് ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പോലെ പൊതുപരിപാടികള്‍, മീറ്റിങുകള്‍ എന്നിവ നിരോധിച്ച് കൊണ്ടുള്ളനിയന്ത്രണങ്ങളാണ്. അവസാന തലത്തില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ ആയിരിക്കും ഉള്‍പ്പെടുന്നത്.
പല വടക്കന്‍ രാജ്യങ്ങളിലും ശീതകാലം അടുക്കുമ്പോള്‍ പകര്‍ച്ചവ്യാധിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. യുകെയില്‍, രോഗത്തിന്റെ രണ്ടാഘട്ട വ്യാപനം തടയാനായി നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മാസ്ക് ധരിക്കുന്നതിന് എതിരായിരുന്നു യുഎസ് പ്രസിഡന്‍റ് ട്രംപ്. അടുത്ത കാലത്താണ് അദ്ദേഹം നിലപാട് മാറ്റിയത്. അപ്പോഴേക്കും അമേരിക്ക കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു.
കൊവിഡ് രോഗമുള്ള അതിഥി തൊഴിലാളികള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ജോലി ചെയ്യിക്കാമെന്ന് കേരള സര്‍ക്കാര്‍ ഉത്തരവ്.
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍, 50 ലക്ഷം കവിയുകയാണ്, രാജ്യം പകര്‍ച്ചവ്യാധി എങ്ങനെയാണ് നിയന്ത്രിക്കാന്‍ പോകുന്നത്? അല്ലെങ്കില്‍ അതിന്റെയും ഉത്തരവാദിത്തം ദൈവത്തിന് മേല്‍ ചുമത്താനാണോ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് സുര്‍ജേവാല ചോദിച്ചു.
സ്പാനിഷ് ഫ്‌ളൂവിന്റെ കാലത്ത് നാലുവർഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകൾക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യർ മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 10 ലക്ഷത്തിൽ 119 പേരെന്ന നിരക്കിലാണ് കൊവിഡ് മരണങ്ങളുണ്ടായിരിക്കുന്നത്.
ആഭ്യന്തര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ കർണാടകയിൽ നിന്നാണ് വന്നത്. ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം 78,000 പേർക്ക് മാത്രമാണ് നൽകാനായത്.
കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യ ഒരു വാക്‌സിന്‍ പുറത്തിറക്കാന്‍ താന്‍ ആഗ്രഹിക്കുന്നു, അത് വളരെ ഫലപ്രദവും വളരെ സുരക്ഷിതവുമായിരിക്കും, അടുത്ത വര്‍ഷം ഇന്ത്യ വന്‍ തോതില്‍ തന്നെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
. ആഗോളതലത്തില്‍ രോഗമുക്തി നിരക്കില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നതായി യുഎസ് ആസ്ഥാനമായുള്ള ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹു സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് ഇസ്രായേലില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടക്കുകയാണ്. പ്രധാനമന്ത്രി രാജിവയ്ക്കാണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
ഇന്ത്യ, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകമെമ്പാടും 28 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ പകുതിയും അമേരിക്കയിലാണ്.
ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനയും സംയുക്തമായി നടത്തുന്ന വാക്സിൻ പരീക്ഷണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം
ജറുസലേമിൽ ആഴ്ചതോറും നടക്കുന്ന പ്രതിഷേധപ്രകടനങ്ങളിൽ പതിനായിരത്തോളം പേർ പങ്കെടുക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ 25,000ഓളം ആളുകൾ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.
കണ്ടൈന്‍മെന്‍റുകളായും, മൈക്രോ കണ്ടൈന്‍മെന്‍റുകളായും തിരിച്ച് നിയന്ത്രണം ശക്തമാക്കിയാണ് വാളാട് കൊവിഡിനെ തുരത്തിയത്.
പ്രതിദിനം 2 മുതല്‍ 3 ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുമ്പോഴും മരണനിരക്ക് അതിനനുസരിച്ച് ഉയരുന്നില്ല എന്നു മാത്രമല്ല നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 14 മരണങ്ങളാണ് വെള്ളിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂർ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂർ 184, പാലക്കാട് 109, കാസർഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്
ഐസക്കുമായി സമ്പര്‍ക്കമുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ക്വാറന്റൈനിലാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 45,59,725 ലെത്തി.
മറ്റ് സംസ്ഥാനങ്ങളുടെ തോതനുസരിച്ച്, ഈ ഘട്ടത്തിൽ പതിനായിരത്തിലധികം ആകേണ്ടതായിരുന്നു മരണ സംഖ്യയെങ്കിലും അഞ്ഞൂറിൽ താഴെയായി അത് പിടിച്ചു നിർത്താൻ കഴിഞ്ഞു.
സുഖം പ്രാപിച്ച രോഗിയുടെ പ്ലാസ്മ എടുത്ത് കോവിഡിനെ ശക്തമായി പ്രധിരോധിക്കാന്‍ കഴിയാത്തവരില്‍ നിക്ഷേപിക്കുന്നതിനെയാണ് കൺവാലസെന്റ് പ്ലാസ്മ തെറാപ്പി എന്ന് പറയുന്നത്. കൊവിഡ് മുക്തരായവരില്‍ നിന്നുള്ള പ്ലാസ്മയിലെ ആന്റിബോഡികള്‍ വൈറസിനെതിരെ ശക്തമായി പോരാടും എന്നായിരുന്നു ധാരണ.
റഷ്യൻ വാക്സിൻ നമ്മുടെ പരിഗണനയിലാണ്. റഷ്യൻ സർക്കാർ ഉചിതമായ ചാനലുകളിലൂടെ ഇന്ത്യയെ സമീപിക്കുകയും രണ്ട് കാര്യങ്ങളിൽ സഹായം തേടുകയും ചെയ്തിട്ടുണ്ട് വി കെ പോൾ വ്യക്തമാക്കി.
റഷ്യ വികസിപ്പിച്ച സ്പുട്നിക്-5 എന്ന പേരിലുള്ള വാക്സിനാണ് നൽകുന്നത്. ലോകത്ത് ആദ്യമായി കൊവിഡ് വാക്സിന് അംഗീകാരം നൽകിയ രാജ്യമാണ് റഷ്യ
ബോളിവുഡ് നടൻ അർജുൻ കപ്പൂറിന് കഴിഞ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അർജുൻ കപൂറിന്റെ കാമുകിയാണ് മലൈക അറോറ
റഷ്യ കൈമാറിയ ഡാറ്റ ഇന്ത്യയിലെ വിദഗ്ധർ പരിശോധിക്കും. കൂടാതെ, ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുകയും ചെയ്യും.
24 മണിക്കൂറിനുള്ളിൽ 90,000 കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്ത തുടർച്ചയായ രണ്ടാം ദിവസമാണിത്. ഇന്നുവരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 8.82 ലക്ഷവും രോഗമുക്തി നിരക്ക് 77 ശതമാവുമാണ്.
ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കി ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് പതിവ് പോലെ പോലീസ് നടപടികളുമായി പോയാൽ ഒരു സമൂഹം എന്ന നിലയിൽ നാം ഇതിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് തന്നെയാണ് അർഥം.
ഞായറാഴ്ച നടത്തിയ ആന്റിജെന്‍ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമാണ് ഒരു മന്ത്രിക്ക് കൊവിഡ് ബാധിക്കുന്നത്. ഡോ. ഐസക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 347 ആയി
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്
പതിനായിരക്കണക്കിന് വാക്സിൻ കാൻഡിഡേറ്റുകൾ അന്തിമഘട്ട പരീക്ഷണങ്ങളിലാണ്. എങ്കിലും 2021 പകുതിയുടെയല്ലാതെ പൂർണ്ണമായും ഫലപ്രദമായൊരു വാക്‌സിൻ പ്രതീക്ഷിക്കാനാവില്ലെന്ന് ഡബ്ലിയുഎച്ച്ഒ വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി.
രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 3,190 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 1026,- 975,- 956 എന്നിങ്ങനെ ആയിരുന്നു പ്രതിദിന നിരക്ക്
ലോകത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 10,510 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചുദിവസങ്ങളില്‍ 5887,- 6098,- 6504,-3,648,- 3708 എന്നിങ്ങനെയായിരുന്നു നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,120 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
കഴിഞ്ഞ നാലു ദിവസങ്ങളില്‍ 2,76,898,- 2,67,511,- 2,17,130,- 2,15,696 എന്നിങ്ങനെയായിരുന്നു പ്രതിദിന നിരക്കുകള്‍. ഇതോടെ ലോകത്താകെ ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,64,72,817 ആയി
കോവിഡ് പ്രതിരോധത്തിന് 27 ലാബ് സൌകര്യമുള്ള മൊബൈല്‍ സര്‍വൈലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിനു പുറമേ പുതിയ 14 മെഡിക്കല്‍ യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്
ടാറ്റാ കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളില്‍ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.
പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിലെത്താനുള്ള സാധ്യതയാണുള്ളത്
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സ്റ്റിറോയിഡുകൾ ശുപാർശ ചെയ്യുന്ന ഉത്തരവ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കി
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6098 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്.കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 6504,-3,648,- 3708 എന്നിങ്ങനെയായിരുന്നു നിരക്ക്.
അഴിമതി നിറഞ്ഞ, ചൈനീസ് സ്വാധീനത്തില്‍ അകപ്പെട്ട ലോകാരോഗ്യ സംഘടന പോലെയുള്ള ബഹുരാഷ്ട്ര സംഘടനകളെ തങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജഡ് ഡിയർ പറഞ്ഞു.
വൈറസ് ബാധയെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ അണുബാധയുടെ വ്യാപനവും രോഗബാധിതരായ ആളുകൾ സംസാരിക്കുന്ന ഭാഷയും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ശക്തമായി വായു പുറന്തള്ളുന്ന വ്യഞ്ജനാക്ഷരങ്ങൾ ഉപയോഗിക്കുന്ന ഭാഷകളിൽ സംസാരിക്കുന്നത് കൊവിഡ് വ്യാപനം വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ.
പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിലെത്താനുള്ള സാധ്യതയാണുള്ളത്
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6504 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ 3,648,- 3708 എന്നിങ്ങനെയായിരുന്നു നിരക്ക്
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി
രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1059 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
അയ്യായിരത്തിൽ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് ഇതുവരെ ഹോങ്കോംഗില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ നിരവധി ചെറിയ തരംഗങ്ങൾ ഒരു വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയുണ്ട്.
തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. 294 പേര്‍ മരണത്തിനു കീഴടങ്ങി. ഇന്നലെ 1530 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.
ലോകത്താകെ നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 61,160 പേരാണ്.1,79,38,980 പേര്‍ ഇതിനകം രോഗവിമുക്തരായി. 68,39,467 പേര്‍ നിലവില്‍ ചികിത്സയിലാണ്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 36,87,939 ലെത്തി. 28,37,377 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
രാജ്യത്ത് കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് 2,15,696 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3708 പേരാണ് മരണപ്പെട്ടത്
രാജ്യത്ത് കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്
രോഗ വ്യാപനം ലോകത്താകെ ശക്തമായ രീതിയില്‍ തുടരുകയാണ്. ലോകത്താകെ നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 61,300പേരാണ്.1,75,48,464 പേര്‍ ഇതിനകം രോഗവിമുക്തരായി.68,04,513പേര്‍ നിലവില്‍ ചികിത്സയിലാണ്
സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവർ. പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നൽകി കോവിഡിന്റെ പിടിയിൽ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ
6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ആറുപേർക്ക് അസുഖം ഭേദമായെന്നും, ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
മറ്റ് കാന്‍സര്‍ രോഗികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്തനാര്‍ബുദം പോലുള്ള അസുഖം ഉള്ളവരില്‍ അപകടസാധ്യത കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. 80 വയസ്സിനു മുകളിലുള്ള കാന്‍സര്‍ രോഗികളില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.
49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ജൂലൈ 11 മുതല്‍ 31 വരെയുള്ള കാലയളവിൽ 441 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സി.എഫ്.എള്‍.ടി.സി. കോവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. ഇവര്‍ കാസര്‍ഗോഡുള്ള വിവിധ കോവിഡ് ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും സേവനമനുഷ്ഠിക്കും
24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്
ജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. ഉത്തരവ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ജില്ലയില്‍ നിബന്ധനകള്‍ പൊതുജനാരോഗ്യത്തെയും ദുരന്ത നിവാരണത്തെയും കണക്കിലെടുത്ത് നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.
ഇതുവരെ വൈറസ് ജീനോമിനെ കണ്ടെത്തുന്ന പി സി ആർ, ആൻ്റീജൻ ടെസ്റ്റുകൾ ഉപയോഗിച്ചാണ് രോഗനിർണ്ണയം നടത്തികൊണ്ടിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ ഞായറാഴ്ച വീണ്ടും സമ്പര്‍ക്ക രോഗികളുടെ എണ്ണം നൂറ് കടന്നു. ഇന്നലെ ആകെ 133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്ക രോഗികള്‍ 122 ആണ്. ഒരു മാസം മുന്‍പ് ജൂലൈ 22 ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 30,44,940 ലെത്തി. മരണം 56,846 ആയി
ഏറ്റവും പുതിയ കണക്കനുസരിച്ച് 2,33,83,472 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 55,928 ആയി. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്.
ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,54,391പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 6071 പേരാണ് മരണപ്പെട്ടത്.
വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഇന്നത്തെകാലത്ത് കൂടുതലാണ്. അതേ സമയം, അത് തടയാനുള്ള സാങ്കേതികവിദ്യയും അറിവും നമുക്കുണ്ട്. ആഗോളതലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ എളുപ്പത്തില്‍ നമുക്കീ കാലത്തെയും മറികടക്കാം
ഏറ്റവും പുതിയ കണക്കനുസരിച്ച് 2,28,63,422 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 7,97,129 ആയി
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 29,06,584 ലെത്തി. 21,59,808 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴുനാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്
ജോൺസൺ & ജോൺസൺ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം 60,000 ത്തോളം പേരില്‍ നടത്താനാണ് പദ്ധതി. മോഡേണ, ഫൈസർ കമ്പനികളുടെ വാക്സിന്‍ 30,000 പേരിലും സ്പുട്നിക്-വി 40,000 പേരിലും പരീക്ഷിക്കും.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 27,68,670 ലെത്തി. 20,38, 585 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴുനാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്.
24 മണിക്കൂറിനുള്ളില്‍ 2,39,123 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 6,672 പേരാണ് മരണപ്പെട്ടത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ 8603 പേരാണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. തൊട്ടുമുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 11,632 ആയിരുന്നു മരണനിരക്ക്
കോവിഡിന്റെ മൂന്നാം ഘട്ടത്തില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നെങ്കിലും ചികിത്സയിലും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും കേരളം ബഹുദൂരം മുന്നിലാണ്. മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ സംസ്ഥാനത്തിനായി എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍
48 മണിക്കൂറിനുള്ളില്‍ 1,12,338 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 1833 പേരാണ് മരണമടഞ്ഞത്
ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്-19 പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി.
മൂന്നു മാസത്തിനു ശേഷം ഓക്‌ലന്‍ഡിലെ ഒരു കുടുംബത്തില്‍ നാല് പേര്‍ക്കാണു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.
സമ്പർക്ക ബാധിത കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച വിചാരണ തടവുകാരൻ മരിച്ചു. 361 തടവുകാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഒരു ജീവനക്കാരനും കോവിഡ് ബാധിച്ചെന്നു കണ്ടെത്തി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,32,570 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 1969 പേരാണ് മരണമടഞ്ഞത്
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ 11,632 പേരാണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്
വയനാട് സ്വദേശി ആലിക്കും കണ്ണൂര്‍ സ്വദേശി കൃഷ്ണനും പരവൂര്‍ സ്വദേശി കമലമ്മക്കും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ആലപ്പുഴ സ്വദേശിയായ സദാനന്ദന്‍ ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,54,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ലോകത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന
കഴിഞ്ഞ അഞ്ചു ദിവസങ്ങളായി അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ബുധനാഴ്ച അല്പം കുറഞ്ഞിരുന്നുവെങ്കിലും ഇന്നലെയും ഇന്നും വീണ്ടും മുകളിലെത്തിയിരിക്കുകയാണ്
ഡെപ്യൂട്ടി കളക്ടര്‍, അസിസ്റ്റന്‍റ് കളക്ടര്‍, സബ് കളക്ടര്‍ എന്നിവര്‍ ഉള്‍പ്പടെ കളക്ടറേറ്റിലെ 21 ഉന്നത ഉഗ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിപ്പൂരിലുണ്ടായ ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായതിന് പിന്നാലെ കളക്ടര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു.
നമ്മുടെ നാട്ടിൽ ആരോഗ്യ രംഗത്തും മറ്റു മേഖലയിലും യോഗ്യരായ ഒട്ടേറെപ്പേരുണ്ട്. മോഡേൺ മെഡിസിൻ, ആയുർവേദ, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എം.എസ്.ഡബ്ല്യു., എം.ബി.എ., എം.എസ്.സി., എം.എച്ച്.എ. ബിരുദധാരികളും സന്നദ്ധ സേവകർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്നത്.
സംശയകരമായ കോവിഡ് മരണം ഉണ്ടായാല്‍ ഒരേ സമയം 3 സാമ്പിളുകളാണ് എടുക്കുന്നത്. ഒരു സാമ്പിള്‍ എക്‌പേര്‍ട്ട്-എക്‌സ്പ്രസ്/ട്രൂനാറ്റ് ടെസ്റ്റ് നടത്താനും രണ്ടാമത്തേത് എന്‍ഐവി ആലപ്പുഴയ്ക്ക് പരിശോധിക്കാനയയ്ക്കാനും മൂന്നാമത്തേത് പിന്നീട് ആവശ്യമുണ്ടെങ്കില്‍ പരിശോധിക്കാനായി റിസര്‍വ് ചെയ്ത് വയ്ക്കാനുമാണ് എടുക്കുന്നത്
കാസര്‍ഗോഡ് ഓര്‍ക്കാട് സ്വദേശിയായ അസ്മ ഇന്നലെയാണ് മരണപ്പെട്ടത്. 38 കാരിയായ അസ്മ അര്‍ബുദത്തെ തുടര്‍ന്ന് കാസര്‍ഗോട്ടെ ജനറല്‍ ആശുപത്രിയില്‍ ആണ് മരണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനാ ഫലം പുറത്തു വന്നപ്പോഴായാണ് അസ്മക്ക് കൊവിഡ്ബാധിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞത്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,451പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്ത്യയിലിത് 62, 563 ആണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,563 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 922 പേരാണ് മരണമടഞ്ഞത്
സിഡിആർ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം ആണെന്ന് വാദത്തിൽ കഴമ്പില്ല. പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് കേരളത്തിലും സിഡിആർ ശേഖരിച്ച് രോഗികളുടെ വിവരങ്ങൾ കണ്ടെത്തുന്നത്. ഏതാനും മാസങ്ങളായി ഈ മാർഗം ഉപയോഗിക്കുന്നുണ്ട്. കോൺടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിത്.
ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം
രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 45 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
സംസ്ഥാനത്തെ 619 വൃദ്ധസദനങ്ങളിലുള്ള ഏകദേശം 21,000ഓളം വരുന്ന എല്ലാ വയോജനങ്ങളേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ വകുപ്പും എന്‍എച്ച്എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്
രാജ്യത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം 53,06,851 ആയി ഉയര്‍ന്നു. 27,56,107 പേരാണ് ഇതിനകം രോഗവിമുക്തരായിരിക്കുന്നത്. ഏകദേശം പകുതിയിലേറെ പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയിരിക്കുന്നത്
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,436 പേരാണ് ലോകത്താകെ മരണപ്പെട്ടത്. തൊട്ടു മുന്‍പത്തെ 5 ദിവസങ്ങളിലായി 4,934 - 6,096 -7,185 -7,258,- 4,395 പേര്‍ വീതമാണ് മരണപ്പെട്ടത്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,707 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,37,586 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 12,121 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1456 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
തന്റെ മകൾക്ക് കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തുവെന്നും പുട്ടിൻ അറിയിച്ചു
ഏറ്റവും പുതിയ കണക്കനുസരിച്ച് 2,02,54 ,685 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലുദിവസങ്ങളായി അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇന്ന് കുറഞ്ഞിരിക്കുകയാണ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
രോഗ വ്യാപനവും മരണവും ഏറ്റവും കൂടിയ ന്യുയോര്‍ക്കിനെ പിന്തള്ളി കാലിഫോര്‍ണിയ മുന്നിലെത്തി. ഫ്ലോറിഡയും ടെക്സാസും ന്യുജ്ഴ്സിയെ പട്ടികയില്‍ പിന്തള്ളി മുകളിലേക്ക് കൂപ്പുകുത്തി
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 7,62,603 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 16,277 പേരാണ് ലോകത്താകെ മരണപ്പെട്ടത്
രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1,84,136 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2,793 പേരാണ് മരണമടഞ്ഞത്
''ഉമ്മയ്ക്ക് രക്തസമ്മര്‍ദ്ദം ഉണ്ട്. കാലിനു വയ്യായ്കയും കേള്‍വിക്കുറവും ഉണ്ട്. പക്ഷെ ഉമ്മയുടെ കാര്യങ്ങള്‍ക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഒരു കുറവും വരുത്തിയിട്ടില്ല. പരിശോധന ഫലം നെഗറ്റീവായതോടെ ഉമ്മ ഏറെ സന്തോഷത്തിലാണ് - മകന്‍ പറഞ്ഞു
സംസ്ഥാനത്ത് 420 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
നിലവില്‍ സംസ്ഥാനത്ത് 498 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സെക്രട്ടറി ഓഫീസിൽ ഹാജരാകാതിരിക്കുകയും ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇതുമൂലം പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വിമാനാപകടം നടന്നയുടന്‍ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറത്തെ കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് കൊണ്ടോട്ടി.
കഴിഞ്ഞ നാലു ദിവസങ്ങളിലായി 57,019,-55,350,-50,629,- 53,800 പേര്‍ വീതവുമാണ് രോഗബാധിതരായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 2,90,827 - 2,66,314 - 2,09,941- 4,78,685 - 2,54,454 എന്നിങ്ങനെയുമായിരുന്നു പ്രതിദിന നിരക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ1017 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ താഴ്ന്നിരുന്നു. എന്നാല്‍ ഇന്നത് വീണ്ടും 3 ലക്ഷത്തിനടുത്തേക്ക് എത്തിയിരിക്കുകയാണ്
രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇന്നത്തെ നിരക്ക് സൂചിപ്പിക്കുന്നത്
പൊതുസ്ഥലങ്ങളിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മാസ്‌ക് ധരിക്കാത്ത 7300 സംഭവങ്ങൾ സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീൻ ലംഘിച്ച നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോൺടാക്ട് ട്രേസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സബ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയ സംവിധാനം പ്രവർത്തനം തുടങ്ങി
24 മണിക്കൂറിനകം 25,096 സാമ്പിളുകള്‍ പരിശോധിച്ചു
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിരക്കുകള്‍ നല്‍കുന്നത്
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ താഴ്ന്നിരിക്കുകയാണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,629 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 810 പേരാണ് മരണമടഞ്ഞത്
24 മണിക്കൂറിനുള്ളില്‍ 2,09,941പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 4,395 പേരാണ് ലോകത്താകെ മരണപ്പെട്ടത്
രോഗികള്‍ കൂടിയത് അലംഭാവവും വിട്ടുവീഴ്ചയും മൂലമാണ്. ഇത് കുറ്റസമ്മതത്തോടെ ഓര്‍ക്കണം. പരാതികള്‍ ഉയര്‍ന്നാലും ഇനി കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരയ്ക്കാര്‍ കുട്ടിയുടെ മരണം. കാസര്‍കോട് സ്വദേശി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
77 കാരനായ. യദിയൂരപ്പയുടെ കൂടെ കൊവിഡ് ടെസ്റ്റ് പോസിറ്റീവായ മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,344 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 38,161 ആയി
ഏറ്റവും പുതിയ കണക്കനുസരിച്ച് 1,82,32,906 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 65,753 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്
രോഗ ബാധയേറ്റ് ലക്നൌവില്‍ ആശ്പത്രിയില്‍ ചികിത്സയിലായിരുന്ന കമല്‍ റാണി വരുണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിച്ചു. മന്ത്രി കമല്‍ റാണിക്ക് 62 വയസ്സായിരുന്നു
സാമൂഹിക-സാമ്പത്തിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തളർന്നുപോയേക്കാമെന്ന സാധ്യതയും ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചു. പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ പതിറ്റാണ്ടുകളോളം നിലനിന്നേക്കാമെന്നും സംഘടന അറിയിച്ചു.
മാസ്‌കുകളുടെ ഉപയോഗത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. നനഞ്ഞ മാസ്‌കുകൾ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകൾ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോൾ കൂടുതൽ മാസ്‌കുകൾ കയ്യിൽ കരുതുന്നത് നല്ലതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,54,454 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 5,700 പേരാണ് ലോകത്താകെ മരണപ്പെട്ടത്
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലെക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിരക്കുകള്‍ നല്‍കുന്നത്
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അജിതനെ ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,709 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 6,926 - 4,294, 3,804 - 5,677 - 6,296 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ നിരക്കിനേക്കാള്‍ കൂടുതലാണ് ഇന്നത്തെ നിരക്ക്. പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്
രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,11,408 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു മുന്‍പുള്ള 5 ദിവസങ്ങളിലായി 49,632 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്
സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്താം. എന്നാല്‍ മാസ്കുകള്‍ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം
കോവിഡ് പോസിറ്റീവായി എന്നറിഞ്ഞ ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ആദ്യം വിളിച്ചത്. എന്നെയും ഉമ്മയെയും പ്രത്യേകമായി വിളിച്ച് ആശ്വസിപ്പിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസും ഇതേ അളവിൽ തന്നെ കൂടെനിന്നു. എപ്പോഴും വാപ്പയെ വിളിച്ച് കാര്യങ്ങൾ തിരക്കി പിന്തുണ നൽകി.
ബ്രസീലില്‍ 48 മണിക്കൂറിനുള്ളില്‍ 64,748 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1582 പേരാണ് മരണപ്പെട്ടത്
അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,26,504 പേര്ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 44,98,343 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,49,460 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളില്‍ 2,23,778 - 2,17,798 - 2,57,454 - 2,90,388 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,632 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക്
483 പേര്ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനും ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തന്ന വ്യക്തിയുമാണ് ഓബ്രിയന്‍. രണ്ടാഴ്ച മുമ്പ് ജൂലൈ 10 ന് മിയാമിയിലെ യുഎസ് സതേണ്‍ കമാന്‍ഡ് സന്ദര്‍ശിച്ചതായിരുന്നു ഇരുവരും ഒരുമിച്ചുണ്ടായിരുന്ന അവസാനത്തെ പൊതു പരിപാടി.
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,294 പേരാണ് ലോകത്താകെ മരണപ്പെട്ടത്. 2,23,778 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,484 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 636 പേരാണ് മരണമടഞ്ഞത്
കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ് മന്ത്രിസഭാ യോഗം ഓൺലൈൻ വഴി നടക്കുന്നത്. അതാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം. പരിമിതമായ അംഗങ്ങൾ പങ്കെടുക്കുന്ന ഉന്നതമായ ക്യാബിനറ്റ് യോഗം പോലും ഒഴിവാക്കണം എന്നാണിതിലൂടെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം.
ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,19,901 ആയി. ആകെ മരണപ്പെട്ടവരുടെ എണ്ണം 87,052 ആണ്.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,130 19 പേര്ക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്ത് ഇതുവരെ 1,49,849 പേര്‍ കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടു.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 14,36,019 ലെത്തി.9,18,735 പേര്‍ രോഗവിമുക്തരായി. രാജ്യത്തെ കൊവിഡ് മരണം 32,812 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,17,798 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 3,804 പേരാണ് ലോകത്താകെ മരണപ്പെട്ടത്
കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരാവസ്ഥയിലെത്തുന്ന വയോജനങ്ങളേയും രോഗികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃക മാതൃക റിവേഴ്‌സ് ക്വാറന്റൈന്‍ കേന്ദ്രം ആരംഭിക്കുന്നത്
വെള്ളിയാഴ്ച ഉച്ചയോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വർഷങ്ങൾക്ക് മുമ്പ് ദക്ഷിണ കൊറിയയിലേക്ക് പലായനം ചെയ്ത വ്യക്തിയാണ് രോഗലക്ഷണങ്ങൾ കാണിച്ചത്. ഇയാൾ കഴിഞ്ഞയാഴ്ച അനധികൃതമായി അതിർത്തി കടന്നതാണെന്ന് കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി അറിയിച്ചു.
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. 8,318 പേരാണ് ബ്രസീലില്‍ രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
രോഗ വ്യാപനവും മരണവും ഏറ്റവും കൂടിയ ന്യുയോര്‍ക്കിനെ പിന്തള്ളി കാലിഫോര്‍ണിയ മുന്നിലെത്തി. ഫ്ലോറിഡയും ടെക്സാസും ന്യുജ്ഴ്സിയെ പട്ടികയില്‍ പിന്തള്ളി മുകളിലേക്ക് കൂപ്പുകുത്തി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,57,454 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 5,677 പേരാണ് ലോകത്താകെ മരണപ്പെട്ടത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,472 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 690 പേരാണ് മരണമടഞ്ഞത്
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കാസർഗോഡ് സ്വദേശി അബ്ദുൽ റഹ്മാന്‍. ഇന്നലെ മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർഗോഡ്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലും എറണാകുളത്ത് രണ്ട് മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയവും,ആരോഗ്യ മന്ത്രാലയവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇസ്രായേലി സാങ്കേതിക വിദ്യയും, ഇന്ത്യന്‍ ഉല്‍പാദന ശേഷിയും ലയിപ്പിച്ച് വൈറസിനൊപ്പം തന്നെ സാധാരണ ജീവിതവും പുനരാരംഭിക്കാനാണ് പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം കോൺടാക്റ്റ് ട്രെയിസിങ്ങിനായി പൊലീസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു..
രണ്ട് കോവിഡ് മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) യും, കാസർകോട് പടക്കാട് സ്വദേശിനി നബീസ (63)യുമാണ് ഇന്ന് മരിച്ചത്.
കൊവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ മുരുഗന്‍ (44), ആലപ്പുഴ ജില്ലയിലെ മറിയാമ്മ (85), കാസര്‍ഗോഡ് ജില്ലയിലെ ഖയറുന്നീസ (48), മാധവന്‍ (68) എന്നീ വ്യക്തികള്‍ മരണമടഞ്ഞു. ഇതോടെ മരണം 54 ആയി
തുടക്കത്തിൽ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000ത്തിൽ കൂടുതലെത്തിക്കാൻ കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്
മുംബൈയിലെ ഒരു സീറോളജിക്കല്‍ സര്‍വേയില്‍, പരിശോധന നടത്തിയവരില്‍ 25 ശതമാനത്തോളം പേരിലും കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനര്‍ത്ഥം ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്റിപ്പോര്‍ട്ട് .
പ്രതിദിന രോഗീ വര്‍ദ്ധന ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാല്പ്പതിനായിരത്തിനടുത്ത് സ്ഥിരത നിലനിനിര്‍ത്തിയിരുന്നു. എന്നാല്‍ അതിപ്പോള്‍ വര്‍ദ്ധിച്ച് 45000 ത്തിനു മുകളിലേക്ക് ഉയര്ന്നിരിക്കുകയാണ്. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്
കഴിഞ്ഞ രണ്ടാഴ്ചയായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിനു മുന്പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന നിരക്ക് ക്രമാനുഗതമാണ് മുകളിലേക്ക് കയറി വന്നത്. അതിപ്പോള്‍ 2.5 ലക്ഷത്തിനു മുകളിലേക്ക് ഉയര്ന്നിരിക്കുകയാണ്
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 65 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുമെന്ന് മുസ്‌ലീം മത നേതാക്കൾ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ് ചർച്ചയിലാണ് അവർ ഉറപ്പ് നൽകിയത്
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതൽ ആളുകളുടെ സേവനം ആവശ്യമുണ്ടെന്നും ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി
രോഗാണു പുറത്തുവിടുന്ന വിഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശരീരത്തെ പരിചയപ്പെടുത്തുന്ന ജൈവ ഉല്‍പ്പന്നങ്ങളാണു വാക്സിനുകള്‍. രോഗാണുവിനെ തിരിച്ചറിയാനും ഏതു തരത്തിലുള്ള പ്രതിരോധമാണ് ഏറ്റവും ഫലപ്രദമെന്ന് ഓര്‍മയില്‍ സൂക്ഷിക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു.
ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ റെക്കോര്‍ഡ് നിലവാരത്തിലാണ് ഇപ്പോള്‍. ഫൈസര്‍ ഇങ്കും ജര്‍മ്മന്‍ ബയോടെകും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടാല്‍ 100 ദശലക്ഷം ഡോസ് വാങ്ങാന്‍ യുഎസ് സര്‍ക്കാര്‍ 1.95 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് അറിയിച്ചതായി കമ്പനി പറഞ്ഞു.
വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്.
ഗുരുതരമായ രോഗികളില്‍ തെറാപ്പി പ്രയോഗികരുതെന്ന് പോസിറ്റീവ് ഫലങ്ങള്‍ പറഞ്ഞ 24 ല്‍ പകുതി സ്ഥപനങ്ങളും അഭിപ്രായപ്പെട്ടിണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,699 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 672 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,38,910 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 6,226 പേരാണ് ലോകത്താകെ മരണപ്പെട്ടത്
കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്.
സർക്കാർ മേഖലയിൽ 59ഉം സ്വകാര്യമേഖലയിൽ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുണ്ട്. പുതിയവ തുടങ്ങാനായി സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി സര്‍ക്കാര്‍ രണ്ടു ചർച്ചകള്‍ നടത്തി കോവിഡ് ചികിത്സാ ഫീസും നിശ്ചയിച്ചു
ലോകത്തു തന്നെ കേസ് ഫറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഇന്ന് കേരളം. കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.33 ശതമാനം ആണ്. അതായത് 100 പേരിൽ 0.33 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്
എല്ലാ രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാര്‍ക്കും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് -19 രോഗികള്‍ക്ക് കിടക്കകള്‍ അനുവദിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,082 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 596 പേരാണ് രാജ്യത്ത് മരണമടഞ്ഞത്
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,13,104 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന
കേരളത്തില്‍ ഇന്നലെ 821 പുതിയ കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12,480 ആണ്. ഇതില്‍ 7,063 സജീവ കേസുകളാണ് ഉള്ളത്. 42 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.
കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 9,55,033 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 16,301 പേരാണ് ലോകത്താകെ മരണപ്പെട്ടത്
രാജ്യത്ത് കഴിഞ്ഞ നാലുദിവസം കൊണ്ട് 1,12,470 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 11,18,107 ലെത്തി
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച്, ആദ്യമായാണ് ഒരൊറ്റ ദിവസത്തിൽ അണുബാധകളുടെ എണ്ണം കാൽലക്ഷം കവിഞ്ഞത്.യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വർദ്ധനവ്.
ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാള്‍ട്ടന്‍ ഹില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ തന്നെ നില ഗുരുതരമായിരുന്നു.
എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് ഇന്ന് മരിച്ചത്. 67 വയസ്സായിരുന്നു. സംസ്ഥാനത്ത് ആകെ 40 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
നിയന്ത്രിത ലബോറട്ടറി ക്രമീകരണത്തിൽ വോളന്റിയർമാരെ മനപൂർവ്വം വൈറസ് ബാധിതരാക്കുന്ന തരത്തിലാണ് ഹ്യൂമൻ ചലഞ്ച് ട്രയലുകള്‍. വളരെ കുറച്ച് ആളുകൾ മാത്രം ആവശ്യമായ ട്രയൽ ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയും.
ഒരു പ്രദേശത്ത് അവസാനത്തെ പോസിറ്റീവ് കേസ് വന്ന ശേഷം 7 ദിവസം പുതിയ കേസ് ഇല്ലെന്ന് ഉറപ്പാക്കിയാലേ ആ മേഖലയെ ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കുകയുള്ളൂ. കേരളം ഇതേവരെ തുടര്‍ന്ന ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരാതെ വന്നാല്‍ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെ പ്രതിദിന മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരും. ഇത് മുന്നില്‍ കണ്ടാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. ഇത്തരം സെന്ററുകളും തികയാത്ത അവസ്ഥ വരും. എല്ലാവരും ജാഗ്രത തുടരേണ്ടതാണ് - മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളില്‍ നിന്നും കൊവിഡ് 19 പടരുമെന്ന് തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ഏപ്രിലില്‍ സിഡിസി ശുപാര്‍ശ ചെയ്തു.
ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു നഫീസയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ശ്വാസകോശ രോഗമുണ്ടായിരുന്നതിനാല്‍ തുടര്‍ന്ന് ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു നഫീസയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ശ്വാസകോശ രോഗമുണ്ടായിരുന്നതിനാല്‍ തുടര്‍ന്ന് ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊച്ചി വൈപ്പിനിൽ മരിച്ച കുഴപ്പള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലേറിനാണ് അസുഖം സ്ഥിരീകരിച്ചത്
വ്യാഴാഴ്ച്ച കര്‍ണാടകയിലെ കൊവിഡ് നിരക്കില്‍ വന്‍ ഉണ്ടായത്. 4169 കേസുകളും 104 മരണങ്ങളുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പകുതിയോളം കേസുകളും,70 മരണവും ബെംഗളൂരുവില്‍ നിന്നായിരുന്നു.
ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച് കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീലിനോട് കിടപിടിക്കുകയാണ്
വർഷാവസാനത്തോടെ 265 ദശലക്ഷം ആളുകൾ പട്ടിണിയിലായേക്കാമെന്ന് യുഎൻ പറയുന്നു.ആവശ്യപ്പെടുന്നത് റെക്കോർഡ് തുകയാണെങ്കിലും ദരിദ്ര രാഷ്ട്രങ്ങൾക്കായി ഇത് ചെയ്യുക തന്നെ വേണമെന്നും യു എൻ അറിയിച്ചു.
ഏറ്റവും പുതിയ കണക്കനുസരിച്ച് 1,3,691,674 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 59,618 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 80,37,214 പേര്‍ ഇതിനകം രോഗവിമുക്തരായി. 50,67,639 പേര്‍ നിലവില്‍ ചികിത്സയിലാണ്.
രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്. തുടര്‍ന്ന് ഈ പ്ലാസ്മയിലെ ആന്റിബോഡി മറ്റ് രോഗികളില്‍ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് രീതി.
രാജ്യത്തെ പ്രതിദിന മരണനിരക്ക് 30,000 ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. 29,842,- 28,158, - 28,660 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,34,216 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2,21,209, -1,94,551, -1,94,405 എന്നിങ്ങനെയായിരുന്നു യഥാക്രമം കഴിഞ്ഞ രണ്ടു ദിവസത്തെ പ്രതിദിന രോഗീ നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലധികമായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന വര്‍ധന
യുദ്ധകാലാടിസ്ഥാനത്തിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻററുകളും റിവേഴ്‌സ് ക്വാറൻറൈൻ സെൻററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടർമാർക്ക് ഈ ഓഫീസർമാർ സഹായം നൽകും
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് (സ്‌പൊറാഡിക്) രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്റേഴ്‌സ്) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം എന്നിവയാണവ. ഇതിന്റെ മൂന്നാംഘട്ടമാണ് നാം നേരിടുന്നത്
രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
ഏറ്റവും പുതിയ കണക്കനുസരിച്ച് 1,3 ,457,458 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 5,681 പേരാണ് ലോകത്താകെ മരണപ്പെട്ടത്
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്. അതിനു തൊട്ടു മുന്‍ദിവസങ്ങളില്‍ നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. അതിപ്പോള്‍ 29,000 ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 21,783 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 770 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 465 പേരാണ് മരണപ്പെട്ടത്. 65,488 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 9,07,645 ലെത്തി. ഇതിനകം 5,72, 112 പേര്‍ രോഗവിമുക്തരായി. 5,95,839 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്
കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമൂന്നു സ്ഥാനങ്ങളിലുള്ള അമേരിക്ക. ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെല്ലാം പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് വളരെ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,94,551 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്
അമേരിക്കയില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,37,782 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 34,13,995 ആയി. ഇതില്‍ 15,17,084 പേര്‍ സുഖം പ്രാപിച്ചു
30,000 ത്തിന് തൊട്ടുമുകളിലും താഴെയുമായി നിന്നിരുന്ന ബ്രസീലിലെ പ്രതിദിന രോഗീ നിരക്ക് എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം നാല്പ്പതിനായിരത്തിലെക്കും അതുകഴിഞ്ഞ് അമ്പതിനായിരത്തിലേക്കും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,660 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ റെക്കോര്‍ഡ് വര്‍ദ്ധനവാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,94,405 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 3,924 പേരാണ് ലോകത്താകെ മരണപ്പെട്ടത്
രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 55,985 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്
ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,59,467 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,28,47,293 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഉം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ആന്റിജൻ ടെസ്റ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയതാണ്. ആൻറിജൻ ടെസ്റ്റിൽ പോസിറ്റിവായി കണ്ടാൽ ഒരാൾ കോവിഡ്
ആഗോള ജനസംഖ്യയുടെ 8% മാത്രമാണ് ലാറ്റിനമേരിക്കയിലെങ്കിലും സമീപകാല കോവിഡ് -19 മരണങ്ങളിൽ പകുതിയോളം സംഭവിച്ചതും അവിടെയാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം17,59,103 ആയി. 69,254 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 960 പേരാണ് മരണപ്പെട്ടത്. കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണ നിരക്ക് കുറയുന്നു എന്ന ആശ്വാസത്തിലാണ് അമേരിക്ക
ഒരാഴ്ച മുന്‍പുവരെ 1,74,49, 2,25,155, 1,75,913, 1,59,774, 1,59,004 എന്നിങ്ങനെ സ്ഥിരത നിലനിര്‍ത്തിയിരുന്ന പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് പക്ഷേ കഴിഞ്ഞ ഒരാഴ്ചയായി 2 ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,23,87,826 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,790 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 1,11,611 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 68,055 ആയി.
അമേരിക്കയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2,293 പേരാണ് മരണപ്പെട്ടത്. കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണ നിരക്ക് കുറയുന്നു എന്ന ആശ്വാസത്തിലാണ് അമേരിക്ക
കൊവിഡ്-19 മൂലം കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 15,153 പേരാണ് ലോകത്താകെ മരണപ്പെട്ടത്. പ്രതിദിന രോഗീ നിരക്ക് കൂടുന്നതിനനുസരിച്ച് ചെറിയ വര്‍ദ്ധനവു മാത്രമാണ് മരണ നിരക്കില്‍ കാണാനാവുന്നത്.
രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 71,216 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.തൊട്ടുമുന്പുള്ള 48 മണിക്കൂറിനുള്ളില്‍ 49,950 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പ്രതിദിന രോഗീനിരക്ക് 25,000 ത്തിലധികമായി വര്‍ദ്ധിച്ചിരിക്കുകയാണ്.
രോഗവ്യാപനം വന്‍ തോതില്‍ കൂടുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതിന് ബോൾസോനാരോ വന്‍ വിമര്‍ശനം നേരിട്ടിരുന്നു.
ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി
ദൈവസഹയാത്താല്‍ തന്റെ രോഗപ്രതിരോധ ശേഷി ശക്തമാണെന്നും എല്ലാവരുടെയും പിന്തുണയോടെ ഇതിനെ നേരിടുമെന്നും സുമലത പറഞ്ഞു.
വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള അപേക്ഷകള്‍ വിലയിരുത്തുന്ന കമ്മിറ്റിയാണ് സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി
കൊല്ലത്ത് കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ഉള്ള രണ്ടു പേർക്കാണ് സമ്പർക്കം മൂലം രോഗ ബാധയുണ്ടായത്
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുകയാണ്.
മാസങ്ങളായ് കോവിഡ് വായുവിലൂടെ പടരുമോ എന്നതിനെ സംബന്ധിച്ച് പഠനം നടക്കുന്നുണ്ട്. അത്തരത്തിലൊരു പഠനത്തിലാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തം.
അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 468 പേരാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,32,569 ആയി
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 3,72,375 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 11,564,185 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
റഷ്യയെക്കാള്‍ പതിനറായിരത്തി ശിഷ്ടം രോഗികളാണ് ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതലുള്ളത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തോളമാണ് (6,97,836). എന്നാല്‍ റഷ്യയിലാകട്ടെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് രോഗികളുടെ സംഖ്യ ആറു ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തി ഇരുന്നൂറ്റി അമ്പത്തൊന്നാണ് (6,81,251).
നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് ഇന്നലെ ചെറിയ കുറവ് രേഖപ്പെടുത്തിയത് ഒഴിച്ചാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും തിട്ടു മുകളിലും താഴെയുമായി നില്‍ക്കുകയാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 24, ഡല്‍ഹി- 12, തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
ചില ദിവസങ്ങളില്‍ കേസില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുമുകളിലും താഴെയുമാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്. എന്നാല്‍ കഴിഞ്ഞ നാലുദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം രോഗീ വര്‍ദ്ധന നിരക്ക് നാല്‍പ്പതിനായിരത്തിലേക്ക് കുത്തനെ ഉയര്ന്നിരിക്കുകയാണ്
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ല.
അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1303 പേരാണ് മരണപ്പെട്ടത്. തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 676, 1339 എന്നിങ്ങനെയായിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,32,101 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,07,012 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 1,74,49, 2,25,155, 1,75,913, 1,59,774, 1,59,004 എന്നിങ്ങനെയായിരുന്നു
പ്രതിദിന രോഗീ വര്‍ദ്ധന നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്നും ഇന്നലെയുമായി നിരക്ക് ഇരുപത്തിരണ്ടായിരത്തിനു മുകളിലെത്തിയിരിക്കുകയാണ്
ഐസിഎംആരിന്റെ കീഴിലുള്ള ദേശീയ വൈറോളജി ഇന്സ്ടിട്ട്യുട്ടാണ് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ വാക്സിന്‍ പരീക്ഷണത്തിലെ ഓന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായിത്തന്നെ പൂര്‍ത്തിയായെങ്കിലും ഇത് മനുഷ്യരില്‍ മറ്റ് അപകട സാധ്യതകള്‍ ഇല്ലാതെ പ്രയോഗിക്കാന്‍ സുരക്ഷിതമാണോ എന്ന നിരീക്ഷണങ്ങലാണ് ഈ ഘട്ടത്തില്‍ നടക്കുന്നത് എന്ന് ഐസിഎംആര്‍ ഉന്നത ശാസ്ത്രകാരന്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര പാര്‍ട്ടി കമ്മിറ്റി കാണിച്ച ദീർഘവീക്ഷണമാണ് ഈ വിജയത്തിനു കാരണമെന്നും അയല്‍ രാജ്യങ്ങളില്‍ രോഗവ്യാപനമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലയിരിക്കണമെന്നും കിം അറിയിച്ചു .
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രോഗികളുടെ എണ്ണം 18000 ത്തിനും 19000 ത്തിനും മുകളിലും താഴെയുമായാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇന്നത് ഇരുപത്തിരണ്ടായിരത്തോളമെ ത്തിയിരിക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,74,491പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുദിവസങ്ങളിലായി പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 2,25,155, 1,75,913, 1,59,774, 1,59,004 എന്നിങ്ങനെയായിരുന്നു
കഴിഞ്ഞ രണ്ടുദിവസങ്ങളായി 506, 417, 375 എന്നിങ്ങനെയാണ് മരണനിരക്ക്. നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും ഇടയിലേക്ക് ഉയര്ന്നിരിക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 44,884 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക് 37,997, 25.234, 29,313 എന്നിങ്ങനെയായിരുന്നു
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 52, 100 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നുദിവസങ്ങളായി 46,042, 44,734, 40,307 എന്നിങ്ങനെയായിരുന്നു രോഗീ വര്ദ്ധനാനിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,25,155 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 1,75,913, 1,59,774, 1,59,004 എന്നിങ്ങനെയായിരുന്നു
ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 37,997 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 1,271 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1339 പേരാണ് മരണപ്പെട്ടത്. 46,042 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 44,734, 40,307 എന്നിങ്ങനെയായിരുന്നു രോഗീ വര്ദ്ധനാ നിരക്ക്
കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന. പുതിയ രോഗികളുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ വര്‍ദ്ധനവ് റെക്കോര്‍ഡാണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,256 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇത് യഥാക്രമം 18,339, 19,308 എന്നിങ്ങനെയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 506 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്
ഇത് അവസാനിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ട്, നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകേണ്ടതുണ്ട് എന്നാല്‍ ഇതിപ്പോഴൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 25.234 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെയിത് 29,313 ആയിരുന്നു. ചില ദിവസങ്ങളില്‍ കേസില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുമുകളിലും താഴെയുമാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 346 പേരാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,28,783 ആയി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 44,734 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,59,774 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 1,59,004 ആയിരുന്നു. കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 417 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 18,339 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 29,313 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 555 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 285 പേരാണ് മരണപ്പെട്ടത്. 40,307 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 40,307 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന. പുതിയ രോഗികളുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
24 മണിക്കൂറിനുള്ളില്‍ 375 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 5,49,197 ലെത്തി
അമേരിക്കയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,28,152 ആയി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,96,770 ആയി
ഏറ്റവും പുതിയ കണക്കനുസരിച്ച് 10,090,456 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 5,01,480 ആയി
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 1,23,467 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,15,941 ആയി
കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരും വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിയവരാണ്. ഡോക്ടർമാർ പരിശോധന നടത്തിയ രോഗികളുടെ മുഴുവൻ സ്രവ പരിശോധനക്ക് വിധേയമാക്കുമെന്ന് മന്ത്രി കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1198 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 55,617 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കോവിഡ് മഹാമാരി അവസാനിക്കുമ്പോൾ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് ചോംസ്‌കി പറഞ്ഞു.
കോവിഡ് ബാധിച്ച് മുംബൈയിൽ 2 പൊലീസുകാർ കൂടി മരിച്ചു. സംസ്ഥാനത്തു മരിച്ച പൊലീസുകാർ 56. രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 4516 ആയി.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രോഗീ വര്‍ദ്ധന നിലവിലുള്ള ശരാശരിയുടെ താഴേക്ക് വന്നത് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇന്നത്തെ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 865 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,23,475 ആയി
കഴിഞ്ഞ 12 ദിവസങ്ങളായി യഥാക്രമം1,34,755, 1,30,459, 1,64,251,1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
കഴിഞ്ഞ 12 ദിവസങ്ങളിലായി യഥാക്രമം 13,540, 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ
ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ആറു ദിവസങ്ങളിലായി 267, 573,1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,22,610 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,34,755 പേര്ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 11 ദിവസങ്ങളായിപുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനകം 13,540 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 11 ദിവസങ്ങളിലായി യഥാക്രമം 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 426 പേരാണ് രാജ്യത്ത് കൊവിഡ് -19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി യഥാക്രമം 307, 366, 330, 353 പേര്‍ മരണപ്പെട്ടു. നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് അല്പം ഉയര്ന്നിരിക്കുകയാണ്
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 573,1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,22,247 ആയി
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 601 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ മരണനിരക്ക് യഥാക്രമം 968, 1,221, 1204, 1,209, 1,338 എന്നിങ്ങനെയായിരുന്നു
മൊത്തം ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 109 ആയി. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി.
ആന്റിജൻ പരിശോധനയില്‍ സ്രവം ശേഖരിച്ച് ഒരു മണിക്കൂറിനകം ടെസ്റ്റ് നടത്തണം. എവിടെ വെച്ചാണോ പരിശോധന നടത്തുന്നത്, അവിടെവെച്ചു തന്നെ മിനുട്ടുകൾക്കുള്ളിൽ ഫലം കിട്ടും. പി.സി.ആറിന് ആവശ്യമുള്ള സാങ്കേതിക വിദ്യകളുടെ സഹായമുള്ള, ഹൈ സെക്യൂരിട്ടി ലാബോ വിദഗ്ദരോ വേണ്ട എന്നതാണ് റാപിഡ് ആൻറിജൻ ടെസ്റ്റിന്റെ പ്രത്യേകത. സ്രവം ശേഖരിക്കുന്ന ആൾ മാത്രം പി.പി.ഇ കിറ്റുകൾ ധരിച്ചാൽ മതി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,571പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 55,209 ആയിരുന്നു.രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 573 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്
കഴിഞ്ഞ 24 മണിക്കൂറിനകം 15,915 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 ദിവസങ്ങളിലായി യഥാക്രമം 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 12 പെരുടെ വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 11 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 10 പേരുടെയും, തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്
ഈ മാസം 1 മുതൽ 15 വരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയ എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കി
ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർ മേലധികാരി ആവശ്യപ്പെടുമ്പോൾ എത്തണം. മറ്റു ജില്ലകളിൽ താമസിക്കുന്ന, കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാർക്ക് സ്വന്തം ജില്ലയിലെ കളക്‌ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളിൽ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോർട്ട് ചെയ്ത് ജോലി നിർവഹിക്കാം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,209 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്. ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 809 ഉം 849 ഉം 711 ഉം പേര്‍ വീതമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,21,407 ആയി
കഴിഞ്ഞ 24 മണിക്കൂറിനകം 14,721പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസങ്ങളിലായി യഥാക്രമം 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ
ഇന്നത്തേതുള്‍പ്പടെ ഇടയ്ക്ക് ഒന്ന് രണ്ടു ദിവസങ്ങളില്‍ നിരക്ക് താഴ്ന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,81,091 ലെത്തി. ഇതിനകം 2,05,182 പേര്‍ രോഗവിമുക്തരായി. 2,17,786 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് -19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 747 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,63,651 ആയി
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 809 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. പുതിയ രോഗികളുടെ എണ്ണം 26,075 ആണ്
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ 31, 475 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 12,274 ആയി. ഇതിനകം 1,94,843 പേര്‍ രോഗവിമുക്തരായി. 2,07,117 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്
എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നേരിയ തോതിൽ കോവിഡ് രോഗബാധയുള്ളവരിലും ഉപയോഗിക്കാമെന്ന് ചില രാജ്യങ്ങള്‍ നിലപാടെടുത്തിരുന്നു. മരുന്നു ഫലപ്രദമല്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) വ്യക്തമാക്കി.
ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്
നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് കുത്തനെ ഉയരുകയായിരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം11,921 ആയി
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,338 പേരാണ് മരണപ്പെട്ടത്. ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,28,834 ആയി
ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,19,132 ആയി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,08,400 ആയി
അമരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 711 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഇത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,18,283 ആയി
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 729 പേരാണ് മരണപ്പെട്ടത്. 2,36,74 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനകം 3639 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ലോകത്ത് കൊവിഡ്-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്
രാജ്യത്തെ കൊവിഡ് മരണം 9,915 ആയി. ഇതിനകം 1,80,320 പേര്‍ രോഗവിമുക്തരായി. 1,90,235 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്
''അജ്ഞതയെക്കാള്‍ ഏറെ അപകടകരമായ ഒരേയൊരു കാര്യമേയുള്ളൂ അത് ദാര്‍ഷ്ട്യമാണ്'' എന്ന ഐന്‍സ്റ്റീന്റെ വാക്കുകളാണ് മോഡിക്കെതിരെ രാഹുല്‍ പ്രയോഗിച്ചിരിക്കുന്നത്. ഈ ലോക്ക് ഡൌണ്‍ തെളിയിക്കുന്നത് അതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു
1348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,174 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഷോറൂമുകള്‍ പൂട്ടുമെങ്കിലും പ്രാദേശിക ഡെലിവറി, സര്‍വീസ്, അപ്പാരല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പോലെ ജോലി ക്രമീകരിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
കുറഞ്ഞ മരണ നിരക്കാണ്. ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്ന്നതിനിടെയാണ് കഴിഞ്ഞ നാലു ദിവസങ്ങളായി ഉയര്‍ന്ന മരണനിരക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 43,389 ആയി.
ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,33,008 ലെത്തി. മൊത്തം രോഗീ സംഖ്യയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്
കൊവിഡ് -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തനഗല്‍ ഫലം കാണുന്നതിന്റെ ലക്ഷണമാണ് മരണനിരക്കിലെ കുറവ്
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 181 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രിട്ടനില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 41,662 ആയി. ഇതുവരെ രാജ്യത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,375 ആയി
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 75,612 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,50,796 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍
അമരിക്കയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2,397 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. പുതിയ രോഗികളുടെ എണ്ണം 75,823 ആണ്
ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ നടപടിയും സ്പെയിനിലെ പ്രസിദ്ധമായ ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂണില്‍ നടത്താനുള്ള പ്രഖ്യാപനവും പ്രതിദിന രോഗീ-മരണനിരക്കില്‍ പെട്ടെന്നുണ്ടായ കുറവും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങളെ തണുപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ഓരോ ദിവസവും രാജ്യത്തെ സംബന്ധിച്ച് പ്രതിദിന രോഗീ നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച് 78,60,730 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനകം സ്പെയിനില്‍ കൊവിഡ്-19 മൂലം പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് വിവാദങ്ങളും രൂക്ഷമായി നടക്കുകയാണ്. രാജ്യത്ത് ഇതികം കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 27,136 ആയി
വൈറസ് ബാധിച്ചതായി ലക്ഷണങ്ങളിലാത്ത രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പരിശോധനാ മാനദണ്ഡം പുതുക്കി നിശ്ചയിച്ചത്
സോഷ്യൽ മീഡയയിലൂടെ അഫ്രീദി തന്നെയാണ് രോഗബാധിതനാണെന്ന വിവരം അറിയിച്ചത്
ദിനംപ്രതി 10,000 ത്തില്‍ അധികം പുതിയ രോഗികളാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. എന്നാല്‍ ബ്രിട്ടനില്‍ ഇത് 2000 വും സ്പെയിനില്‍ 1000 നും 500 നും ഇടയിലുമാണ്. ഇക്കാരണത്താലാണ് ഇന്ത്യ ഒന്നരമാസം മുന്‍പുവരെ കൊവിഡ് താണ്ഡവമാടിയ ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളെ വളരെ പെട്ടെന്ന് പിറകിലാക്കി രോഗീ സംഖ്യയില്‍ ലോക പട്ടികയില്‍ നാലാസ്ഥാനത്തേക്ക് കൂപ്പുകുത്തിയത്
കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 4008 പേരാണ് ലോകത്താകെ മരണപ്പെട്ടത്. വെള്ളി, വ്യാഴം ദിവസങ്ങളിലെ നിരക്ക് 5000 ത്തിനു മുകളിലായിരുന്നു. അതിനു മുന്‍പുള്ള നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ (ശരാശരി) 3786 ആയിരുന്നു. ഈ ശുഭപ്രതീക്ഷക്കിടയിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണ നിരക്ക് കൂടിയത്. കൊവിഡ് -19 പ്രതിദിന ഡാറ്റ ഏറ്റക്കുറച്ചിലുകള്‍ പതിവായതിനാല്‍ രണ്ടു ദിവസത്തെ ഡാറ്റ വിശകലനത്തിനുള്ള സൂചനയായി എടുക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്ന് വീണ്ടും മരണനിരക്ക് കുറഞ്ഞിരിക്കുകയാണ്
1,58,414 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിനു മുകളില്‍ ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തേത് റെക്കോര്‍ഡ് വര്‍ദ്ധനവാണ്
പ്രതിദിനം 1,000 പേരെങ്കിലും ദിനംപ്രതി മരണപ്പെടുകയും 4000 വും 5000 വും പുതുരോഗികളും ഉണ്ടായിരുന്ന സ്പെയിനില്‍ സ്ഥിതിഗതികള്‍ സാധരണ നില കൈവരിക്കുകയാണ്. സ്പെയിനില്‍ ദിനംപ്രതി പുതുതായി ഉണ്ടാകുന്ന രോഗികളുടെ നിരക്ക് 1000 നും 500 നും ഇടയിലേക്ക് കുറഞ്ഞിട്ടുണ്ട്
ബ്രിട്ടനില്‍ കൊവിഡ് ഭീഷണി ഒഴിയുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ പുതിയ താഴ്ന്ന നിരക്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെ വലിയ രീതിയിലുള്ള ലോക്ക് ഡൌണ്‍ ഇളവുകളാണ് ബ്രിട്ടനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ വ്യാവസായിക, വ്യാപാര മേഖലകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ക്കഴിഞ്ഞു
വളരെ വൈകി മാത്രം കൊവിഡ് -19 വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ പക്ഷെ പ്രതിദിന രോഗീ വര്‍ദ്ധന, പട്ടികയില്‍ മുകളില്‍ നിന്നിരുന്ന ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ദിനംപ്രതിയുള്ള രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 11,000 ത്തിലെത്തി നില്‍ക്കുകയാണ്.
പുതിയ രോഗികളില്‍ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 17, കുവൈറ്റ്- 12, സൗദി അറേബ്യ- 4, ഒമാൻ- 2, മാലിദ്വീപ്- 1) 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 16, ഡൽഹി- 7, തമിഴ്‌നാട്- 3, കർണാടക- 2, ആന്ധ്രാപ്രദേശ്- 1, ജാർഖണ്ഡ്- 1, ജമ്മുകാശ്മീർ- 1) വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയ്യതിയാണ് ഉസ്സൻ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗവും, രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,128 പേര്ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 11,009 ഉം വ്യാഴാഴ്ച 10,218 പേര്‍ക്കുമാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഒന്നരയാഴ്ച മുന്‍പ് 8,000 ത്തിലെത്തിയ പ്രതിദിന രോഗീ വര്‍ദ്ധന പിന്നീട് ഒന്‍പതിനായിരത്തിലേക്കും പതിനായിരത്തിലേക്കും കടന്നു. ഇന്നലത്തെ കണക്കനുസരിച്ച് അത് പതിനോരായിരത്തിലെത്തി. ഇന്ന് അത് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പയഞ്ചേരി മുഹമ്മദ് പി.കെ. ആണ് മരണപ്പെട്ടത്. ഇന്ന് (ബുധന്‍) കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതിനിടയില്‍ മുഹമ്മദിന്റെ മരണം സംഭവിക്കുകയായിരുന്നു.
ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്ന്നതിനിടെയാണ് കഴിഞ്ഞ രണ്ടു ദിവസത്തെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് ഇന്ന് സര്‍ക്കാര്‍ പുറത്തുവിട്ടത്. ബ്രസീലില്‍ പ്രതിദിനം ആയിരത്തി ഇരുനൂറിനു മുകളിലും താഴെയുമായാണ് മരണനിരക്ക്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കനുസരിച്ച് പ്രതിദിന മരണനിരക്ക് 500 -600 നിലവാരത്തിലാണ്. ഇതാണ് പുതിയ ആരോപണങ്ങള്‍ക്ക് വഴിതെളിച്ചത്
കഴിഞ്ഞ വാരത്തില്‍ ശനിയാഴ്ച മുതല്‍ പുറകോട്ട് ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ യഥാക്രമം 1,215, 1,037, 1083, 1,134 എന്നിങ്ങനെയായിരുന്നു പ്രതിദിന മരണനിരക്ക്. ഈ നിരക്കിലേക്ക് അമേരിക്കയിലെ പ്രതിദിന മരണ നിരക്ക് തിരിച്ചുപോകുന്നതിന്റെ സൂചനയാണ് ഇന്നലത്തെയും ഇന്നത്തെയും നിരക്കിലുള്ള വര്‍ദ്ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 357 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ തൊട്ട് പിറകോട്ടുള്ള ദിവസങ്ങളില്‍ യഥാക്രമം 270, 261, 296, 287, 259 എന്നിങ്ങനെയാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ പ്രതിദിന കണക്ക്. കഴിഞ്ഞ ഒരാഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടര്‍ന്ന പ്രതിദിന മരണനിരക്കില്‍ പക്ഷേ ഇന്ന് വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ശുഭ സൂചനയല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,34,885 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെത് റെക്കോര്‍ഡ് വര്‍ദ്ധനവാണ്.
ഇപ്പോഴുള്ള 12,557 ന്റെ വ്യത്യാസം മറികടന്ന് വെള്ളിയാഴ്ചയോടെ (12/06/2020) ഇന്ത്യ ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് മുകളിലെത്തും. അതോടെ ഇന്ത്യ കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതെത്തും. ഈ നില നീണ്ട ദിവസങ്ങള്‍ തുടരും. കാരണം തൊട്ടു മുകളിലുള്ള റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധന ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ്
കഴിഞ്ഞ നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ ശരാശരി 3786 ആയി കുറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,13,731ആയി
കൊവിഡ് ബാധിച്ച, ഗുരുതരമല്ലാത്ത രോഗികളെ വീട്ടിൽ പരിചരിക്കുന്നതിനാവശ്യമായ ഹോം ഓക്സിജൻ മോണിറ്ററിംഗിനെ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള അത്യാഹിത വിഭാഗങ്ങളിലെ 100 ലധികം ഡോക്ടർമാർ പങ്കെടുത്തു.
മെയ് 24-ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. മുകുന്ദനുണ്ണി, പ്രൊഫ. രാജന്‍ ഗുരിക്കള്‍, ഡോ. വി.എന്‍. ജയചന്ദ്രന്‍, പി.കെ. സാജന്‍, മായാ പ്രമോദ്, സി.എസ്. ബാലകൃഷ്ണന്‍, രേഷ്മ ഭരദ്വാജ്, എം. സുചിത്ര, പി.വി.ശോഭ എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. വെബിനാറിന്‍റെ muzirizpost ലൈവ് രാത്രി 9 മണിക്ക്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,218 പേര്ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 8,442 ഉം തിങ്കളാഴ്ച 10,864 ഉം ഞായറാഴ്ച 9,668 ഉം ശനിയാഴ്ച 10,682 ഉം വെള്ളിയാഴ്ച 9,889 ഉം വ്യാഴാഴ്ച 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച 8,097 ഉം പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ കാണുന്നത്
അമരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1679 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. തൊട്ടുമുന്‍പുള്ള രണ്ടു ദിവസങ്ങളില്‍ ശരാശരിയെടുത്താല്‍ 500 നു തൊട്ടു മുകളിലാണ് മരണനിരക്ക്. ഇത് കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് കുറഞ്ഞ മരണ നിരക്കാണ്
മരണ-രോഗീ നിരക്കുകള്‍ കുറച്ചു കാണിക്കാനായി ബ്രസീലില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നു എന്ന് അന്തര്‍ദേശീയ തലത്തില്‍ തന്നെ ആരോപണം ഉയര്‍ന്നതോടെ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോ പ്രതിസന്ധിയിലായിരിക്കുകയാണ്
കഴിഞ്ഞ 10 ദിവസങ്ങളായി പ്രതിദിനം ഒരു ലക്ഷത്തിലധികം രോഗികളാണ് ഉണ്ടാവുന്നത്. ഇത് ഒരുലക്ഷത്തി മുപ്പത്തിയാറായിരം വരെ എത്തി. ഇത് റെക്കോര്‍ഡാണ്. ഇതില്‍ ഏകദേശം 75% കേസുകളും 10 രാജ്യങ്ങളില്‍ നിന്നാണെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഡബ്ല്യു.എച്ച്.ഒ തലവന്‍
കൊവിഡ് -19 ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനിയും തൊണ്ട വേദനയും ബാധിച്ചതിനാല്‍ മുഖ്യമന്ത്രിയെ നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു
10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
തിരുവനന്തപുരം ആനാട് സ്വദേശിയാണ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്
ഇന്നത്തെ നിരക്ക് കഴിഞ്ഞ വ്യാഴാഴ്ച്ചക്ക് മുന്പുള്ള നിരക്കിലേക്ക് താഴ്ന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ കൊവിഡ് -19 രോഗീ നിരക്ക് ഉയര്‍ന്ന എല്ലാ രാഷ്ട്രങ്ങളിലും ഈ കയറ്റിറക്കങ്ങള്‍ പതിവാണെന്ന് ഡാറ്റ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് ഒരു ദിവസത്തെ നിരക്ക് വെച്ച് ട്രെന്‍ഡ് പ്രവചിക്കാന്‍ കഴിയില്ല
ഡിന്നിക്കൊപ്പം കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഭാര്യക്കും, മകനും, അമ്മക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയും മകനും രോഗമുക്തരായി. അമ്മ ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,12,469 ആയി, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 41,537 ആണ്
മെയ് 24 ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. മുകുന്ദനുണ്ണി, പ്രൊഫ. രാജന്‍ ഗുരിക്കള്‍, ഡോ. വി.എന്‍. ജയചന്ദ്രന്‍, പി.കെ. സാജന്‍, മായാ പ്രമോദ്, സി.എസ്. ബാലകൃഷ്ണന്‍, രേഷ്മ ഭരദ്വാജ് എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും.
ഒരുലക്ഷത്തിനു തൊട്ടുമുകളിലും താഴെയുമായി ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 261 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 296 ഉം ശനിയാഴ്ച 287 ഉം വെള്ളിയാഴ്ച 259 പേരുമാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് ഈ ആഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടരുകയാണ്
തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ 87 കാരനായ കുമാരനാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ശ്വാസ തടസ്സം അധികരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു
ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കോറോണാ ബാധിത രാജ്യമാണ് ബ്രസീല്‍. ലോകത്ത് ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അവിടെത്തന്നെയാണ്.
ജൂണ് 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക. മുന്‍ എപ്പിസോഡുകള്‍ വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 296 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 287 ഉം വ്യാഴാഴ്ച 259 ഉം പേരുമാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,136 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം6,46,006 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 41,723 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം19,65,912 ആയി. ഇതില്‍ 7,39,729 പേര്‍ സുഖം പ്രാപിച്ചു
ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച് 68,67,597 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
പ്രതിദിന രോഗീ വര്‍ദ്ധന വ്യാഴം, വെള്ളി ദിവസങ്ങളിലായി10,000 തൊട്ടുതാഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത് 10,682 ആയി കുത്തനെ വര്‍ദ്ധിച്ചു. ഇത് പ്രതിദിന നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ്
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെ ജി ബനഡിക്റ്റിന്റെ കൊവിഡ് പരിശോധന വൈകിയാതായി പരാതി
ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 2,36,954 ആയി വര്‍ദ്ധിച്ചു. അതേസമയം ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെറും 518 രോഗികള്‍ മാത്രമാണ് പുതുതായി ഉണ്ടായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,34,531 ആയി വര്‍ദ്ധിച്ചു. അതായത് 2,423 അധിക രോഗികളുമായി ഇന്ത്യ പട്ടികയില്‍ ആറാമതായി
കുടുംബം ഒട്ടാകെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭാര്യ, മകൻ, മകന്റെ ഭാര്യ, രണ്ട് കുട്ടികൾ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മഞ്ചേരി മെഡിക്കൾ കോളേജില്‍ ചികിത്സയിലാണ്.
'കൊവിഡ് -19 മഹാമാരിയെ മനസ്സിലാക്കല്‍' എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍റ് ഇക്കൊളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വെബിനാറില്‍ ഇന്ന് ''മഹാമാരിക്കാലത്തെ സമ്പദ് ശാസ്ത്രം'' എന്ന വിഷയത്തില്‍ സി.എസ്. ബാലകൃഷ്ണന്‍ സംസാരിക്കുന്നു. മുന്‍ എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1471 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 1259 ഉം ബുധനാഴ്ച 1,263 പേരുമാണ് മരണപ്പെട്ടത്. തൊട്ടു മുന്‍പുള്ള രണ്ടു ദിവസങ്ങളെക്കാള്‍ പ്രതിദിന മരണനിരക്ക് കൂടിയിരിക്കുകയാണ്
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,037 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. പുതിയ രോഗികളുടെ എണ്ണം 22,409 ആണ്
കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 5,229 പേരാണ് ലോകത്താകെ മരണപ്പെട്ടത്. 1,30,952 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഇറ്റലിയില്‍ പ്രതിദിനം വെറും 300 -500 നിരക്കില്‍ മാത്രമാണ് പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ പ്രതിദിന രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 10,000 തൊട്ടുതാഴെ എത്തിയിരിക്കയാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ശനിയാഴ്ചയോടെ (നാളെ) ഇന്ത്യ പട്ടികയില്‍ ഇറ്റലിക്ക് മുകളില്‍ ആറാം സ്ഥാനത്ത് എത്തും.
8000 ത്തിനു മുകളില്‍ തുടര്‍ന്നിരുന്ന പ്രതിദിന രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 10,000 തൊട്ടുതാഴെ എത്തിയിരിക്കയാണ്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,26,713 ആയി
കൊവിഡ് ലക്ഷണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അസുഖം സ്ഥിരീകരിച്ചത്
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിയ രോഗിയെ പരിശോധിക്കുന്നതിനിടയിലാണ് രോഗി ഛര്‍ദ്ദിച്ചത്. തുടര്‍ന്ന് ന്നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ക്കും സ്രവപരിശോധന നടത്തിയ രോഗിക്കും കൊവിഡ് -19 സ്ഥിരീകരിക്കുകയായിരുന്നു
പുറമേരി വെള്ളൂർ റോഡിലുള്ള കട ഇന്നലെ രാത്രിയോടെയാണ് അജ്ഞാതർ തകർത്തത്
പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം മീനാക്ഷായമ്മാളാണ് മരിച്ചത്
ജൂണ് 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക.
രുലക്ഷത്തിനു തൊട്ടുമുകളിലും താഴെയുമായി ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ക്രമാനുഗത വര്‍ദ്ധനവാണ് ദൈനംദിന രോഗീ വര്‍ദ്ധന നിരക്കില്‍ കാണിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 20,578 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം19,01,783 ആയി. ഇതില്‍ 6,88,670 പേര്‍ സുഖം പ്രാപിച്ചു. സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
ഇറ്റലിയാണ് പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുമുകളിലുള്ളത്. രോഗീ വര്‍ദ്ധനവില്‍ ഇറ്റലിയില്‍ പ്രതിദിനം വെറും 500 താഴെ പുതിയ രോഗികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അതിവേഗം ഇന്ത്യ പട്ടികയില്‍ മുകളിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല
പോയ വാരത്തില്‍ പ്രതിദിനം ആയിരത്തിന് തൊട്ടുമുകളിലായിരുന്നു മരണനിരക്ക്. ആ നിരക്കിനു മുകളിലേക്കാണ് ഇപ്പോള്‍ മരണ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 32,568 ആയി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതായി സൗദി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തീരുമാനം പ്രഖ്യാപിക്കാൻ കഴിഞ്ഞ മാസം ഇന്തോനേഷ്യ റിയാദിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,134 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,08,059 ആയി
ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 3,82,717 ആയി. 54,523 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 30,77,616 പേര്‍ ഇതിനകം രോഗവിമുക്തരായി. മുപ്പത് ലക്ഷത്തോളം പേര്‍ നിലവില്‍ ചികിത്സയിലാണ്.
മെയ് 24 ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. മുകുന്ദനുണ്ണി, പ്രൊഫ. രാജന്‍ ഗുരിക്കള്‍ എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും
കഴിഞ്ഞ നാലുദിവസങ്ങളായി 8000 ത്തിനു മുകളിലാണ് പ്രതിദിന രോഗീ വര്‍ദ്ധന. അതിനു മുന്‍പുള്ള തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത് 7000 ത്തിനു മുകളിലായിരുന്നു. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്.
പോയ വാരത്തില്‍ പ്രതിദിനം ആയിരത്തിന് തൊട്ടുമുകളിലായിരുന്നു മരണനിരക്ക്. ആ നിരക്കിനു മുകളിലേക്കാണ് ഇന്നത്തെ മരണ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 5,58,237 ആയി.
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. അതേസമയം ദൈനദിന രോഗീ വര്‍ദ്ധനവില്‍ അമേരിക്കയെ മറികടന്നിരിക്കയാണ്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്
അമരിക്കയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2,383 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,06,925 ആയി,. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 65,831ആണ്
കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 72 മണിക്കൂറിനകം 10,706 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ഇതോടെ ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 3,77,515 ആയി
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 200 പേരാണ് രാജ്യത്ത് കൊവിഡ് -19 ബാധിച്ച് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 5,608 ആയി. 95,754 പേര്‍ ഇതിനകം രോഗ വിമുക്തി നേടി
മെയ് 24 ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. മുകുന്ദനുണ്ണി എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും
രാജ്യത്തിന്റെ പല കോണുകളിലും കൊവിഡ് -19 മായി ബന്ധപ്പെട്ട സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ആരോഗ്യരംഗത്തെ പ്രമുഖ സംഘടനകള്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമിയോളജിസ്റ്റ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റിവ് മെഡിസിന്‍ ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഇന്ന് ഒരാള്‍ മരണപ്പെട്ടു. കോഴിക്കോട്ട് ചികിത്സയിലിരുന്ന സുലേഖയാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് -19 മൂലം മരണപ്പെട്ടവരുടെ എണ്ണം 10 ആയി. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1326 പേര്‍ക്കാണ്. ഇതില്‍ 708 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്
കൊവിഡ് താണ്ഡവമാടിയ ഫ്രാന്‍സിനെ (1,88,882 രോഗികള്‍) പുറകിലാക്കിയാണ് ഇന്ത്യ ഇപ്പോള്‍ എഴാമതെത്തിയിരിക്കുന്നത്. ജര്‍മ്മനിയും (1,83,494 രോഗികള്‍ ) പെറുവും (1,64,476 രോഗികള്‍) തുര്‍ക്കിയും(1,63,942 രോഗികള്‍) ഇറാനു (1,51,466 രോഗികള്‍) മാണ് പട്ടികയില്‍ ഇന്ത്യക്ക് പുറകിലുള്ളത്
മെയ് 24 ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍ എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,334 ആയി. കൊവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 13 പേര്‍ മരണപ്പെട്ടു
20 പേര് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരും 37 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. 4 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കം മൂലം കൊവിഡ് -19 ബാധിച്ചിരിക്കുന്നത്
രാത്രി 9 മണിക്ക് വെബിനാര്‍ മുസിരിസ് പോസ്റ്റ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും
മിക്ക ജില്ലകളിലും ഹോട്ട്സ്പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിച്ചേക്കില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കിയേക്കും.
''ഡല്‍ഹിയില്‍ കൊവിഡ് -19 രോഗികളുടെ എണ്ണം കൂടുതലാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ പേടിക്കനൊന്നുമില്ലെ''ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറെടുപ്പോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്
കൊവിഡ് ആശുപത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ആശുപത്രി മാനേജ്മെന്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് ഇതര വിഭാഗങ്ങളില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് റഫറല്‍ ലെറ്റര്‍ നിര്‍ബന്ധമാക്കി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,20,118 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 1,17,862 , വ്യാഴാഴ്ച 1,07,511 എന്നിങ്ങനെയാണ് ദൈനംദിന രോഗീ വര്ദ്ധനാ നിരക്ക്. ക്രമാനുഗത വര്‍ദ്ധനവാണ് ദൈനംദിന രോഗീ വര്‍ദ്ധനിരക്കില്‍ കാണിക്കുന്നത്
പ്രകൃതിയോടിണങ്ങി ജീവിക്കൂ എന്ന് ആഹ്വാനം ചെയ്ത് മരങ്ങളെ കെട്ടിപ്പിടിച്ച് മരയ്ക്കവിതകളെഴുതുന്ന ചില മരക്കഴുതകളുണ്ട്. ഒരു കാട്ട് പോത്ത് പ്രകൃതിയോടിണങ്ങി ജീവിച്ചു കളയാം ശിഷ്ടകാലം എന്ന ഇന്റലക്ച്വൽ പൊസിഷനെടുത്തല്ല വനവൃക്ഷച്ഛായയിൽ അയവിറക്കി സ്വസ്ഥമായിരിക്കുന്നത്. പ്രകൃതിവാദം ഫലത്തിൽ അന്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞ ഒരു സ്പീഷീസിന്റെ മോങ്ങലാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 25,069 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,93,530 ആയി.
ദിനംദിന രോഗീ വര്‍ദ്ധനവില്‍ അമേരിക്കയെ മറികടന്നിരിക്കയാണ് ബ്രസീല്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7466 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയിത് 7460 ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ രോഗീവര്‍ദ്ധനാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന നിരക്കില്‍ സ്ഥിരത നിലനിര്‍ത്തുന്നതായി കാണാം. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്
രാത്രി 9 മണിക്ക് വെബിനാര്‍ മുസിരിസ് പോസ്റ്റ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും. ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക
പുനലൂർ സ്വദേശിയായ ഇവർ ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലാണ്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,26,117 ആയി. അതേസമയം ഇപ്പോഴത്തെ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും.
മേയ് 16-ന് സാംപിൾ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേയ് 18-ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രോഗം മൂർച്ഛിച്ചതോടെ കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു.
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1067 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 1104 ആയിരുന്നു. ബുധനാഴ്ച 1071പേരാണ് മരണപ്പെട്ടത്. അതായത് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിനു തോട്ടുമുകളിലായി മരണനിരക്ക് സ്ഥിരത നിലനിര്‍ത്തുകയാണ്
1,60,000 രോഗികളുള്ള തുര്‍ക്കിയെ 5000 ത്തിലധികം അധികരോഗികളുടെ വര്‍ദ്ധനവോടെയാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. ലോക പട്ടികയില്‍ 1,82,452 രോഗികളോടെ ഇന്ത്യയുടെ തൊട്ടുമുകളില്‍ നില്‍ക്കുന്നത് ജര്‍മ്മനിയാണ്
അമരിക്കയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 1,03,330 ആയി,. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 22,658 ആണ്
'കൊവിഡ് -19 മഹാമാരിയെ മനസ്സിലാക്കല്‍' എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍റ് ഇക്കൊളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വെബിനാറില്‍ ഇന്ന് ''ആള്‍ക്കൂട്ടം'' എന്ന വിഷയത്തില്‍ പ്രൊഫസര്‍. ടി.വി. മധു (head, dept of philosophy, university of calicut) സംസാരിക്കുന്നു. മുന്‍ എപ്പിസോഡുകള്‍ വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും
രോഗവ്യാപനത്തിനു കാരണമായി തബ്ലീഗ് ജമാഅത്തിനെ കുറ്റപ്പെടുത്തുന്നവര്‍ എന്തുകൊണ്ട് നമസ്തെ ട്രംപ് പരിപാടിയെ കുറിച്ചും അതുവഴി രോഗം പടര്ത്തിയവരെ കുറിച്ചും മിണ്ടുന്നില്ല എന്ന് യശ്വന്ത് സിന്‍ഹ
ഏപ്രിലിലാണ് ന്യൂസിലന്റിലെ ആശുപത്രികളിലെ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലായത്. അപ്പോഴും പരമാവധി 20 പേര്‍ മാത്രമേ ഒരേ സമയം ചികിത്സ തേടിയിരുന്നുള്ളൂവെന്നാണ് ന്യൂസിലന്‍ഡ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്.
കൊവിഡ് -19 നിരക്കിലെ കുറവ് ഉണ്ടാക്കിയ ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിറകെ പ്രതിദിന മരണ നിരക്കില്‍ വലിയ വര്‍ദ്ധന. ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 412 പേരാണ് മരണപ്പെട്ടത്
കുഞ്ഞിന് കൊവിഡ് ബാധിച്ചെന്ന കണ്ടെത്തല്‍ സാംപിള്‍ പരിശോധനയില്‍ ഉണ്ടായ പിഴവാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ആദ്യം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലും, മരണത്തിനു ശേഷം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു.
രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1071പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് കൂടിയ മരണനിരക്കാണിത്. മരണ നിരക്കില്‍ മുന്‍ ദിവസങ്ങളിലാകെ ഉയര്‍ന്ന നിരക്കിലാണ് ബ്രസീല്‍ തുടരുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,154 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെത്തെതില്‍ നിന്ന് മൂവായിരത്തിലധികം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര, തമിഴ്‌നാട് , ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് രോഗീ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 57000 പേര്‍ക്കും തമിഴ്‌നാട്ടില്‍ 18000 പേര്‍ക്കും ഗുജറാത്തില്‍ 15000 പേര്‍ക്കും ഡല്‍ഹിയില്‍ 15000 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 1,02,107 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 20,528 ആണ്.
പൊതു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, സെക്യുരിറ്റി സ്റ്റാഫുകള്‍, ചെക്ക് പൊയന്റുകളിലെ പൊലിസ് ഉദ്യോഗസ്ഥന്മാര്‍, ജനങ്ങള്‍ നേരിട്ട് സാധനങ്ങള്‍ വാങ്ങിക്കുന്ന കടകളിലെ വ്യാപാരികള്‍, വഴി വാണിഭക്കാര്‍, റെയില്‍വേ, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ആദ്യം കൊവിഡ്-19 ടെസ്റ്റുകള്‍ നടത്തണം
ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും. ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക.
കഴിഞ്ഞ 4 ദിവസങ്ങളിലെ മരണനിരക്കില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ വെറും 8,073 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 7711 പേര്‍ മരണപ്പെട്ടു. 2,48,809 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1272 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മരണനിരക്ക് 500 നും 600 ഇടയിലും തൊട്ടു മുകളിലുമായാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത് താരതമ്യേന താഴ്ന്ന നിരക്കാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4831പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലെ രോഗീ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്
രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മക്കയിലെ ഹറം ഉള്‍പ്പെടെ അടച്ചുകൊണ്ട് നടത്തിയ ശക്തമായ നിയന്ത്രണങ്ങളാണ് രോഗ വ്യാപനത്തെ വലിയൊരളവോളം പിടിച്ചു കെട്ടാന്‍ സഹായിച്ചത്. പെരുന്നാള്‍ ദിനത്തിലും തൊട്ടു മുന്‍പുള്ള ഒരാഴ്ചയിലും പ്രധാനപ്പെട്ട നഗരങ്ങളിലടക്കം കര്‍ഫ്യു പ്രഖ്യാപിച്ചു കൊണ്ടാണ് ആരോഗ്യമന്ത്രാലയം രോഗപ്രതിരോധ പ്രാര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ട് ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ് -19 പ്രതിരോധത്തിന് നല്‍കുന്നതിനെതിരെ ഇന്ന് ലോകാരോഗി സംഘടന രംഗത്തുവന്നതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ അതിനെ അനുകൂലിച്ചുകൊണ്ട് ഐസിഎംആര്‍ രംഗത്ത് വന്നിരികുന്നത്
കൊവിഡ് -19 രോഗികളുടെ എണ്ണം താഴോട്ടാണ് പോകുന്നത് എങ്കിലും അത് ഇതു സമയത്തും കുത്തനെ ഉയരാമെന്ന വസ്തുത വിസ്മരിക്കരുത് എന്ന് ലോകാരോഗ്യ സംഘടന ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1357 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മരണനിരക്കാണിത്
കഴിഞ്ഞ നാലുദിവസങ്ങളിലായി ഉയര്‍ന്ന തോതിലാണ് രോഗീ സ്ഥിരീകരണം നടക്കുന്നത്. വെള്ളി - 6088, ശനി - 6654, ഞായര്‍ - 6767, തിങ്കള്‍ - 6997 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലെ രോഗീവര്ദ്ധനാ നിരക്ക്
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,54,677 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗീ വര്‍ദ്ധനവും മരണനിരക്കിലെന്നപോലെ കുറവുതന്നെയാണ് രേഖപ്പെടുത്തിയത്
ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്
ജൂണ് 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 560 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നിരക്കില്‍ രേഖപ്പെടുത്തിയ കുറവിന് ശേഷം ആദ്യമായാണ് അമേരിക്കയില്‍ മരണനിരക്ക് ഇത്രയധികം താഴുന്നത്
ലോകത്ത് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 10-ാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 7000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് -19 സ്ഥിരീകരിച്ചത്. ഇതോടെ 1,35,000 രോഗികളുളള ഇറാനെ മറികടന്ന് 1,39,000 രോഗികളുമായി ഇന്ത്യ പട്ടികയില്‍ 10-ാം സ്ഥാനത്തെത്തി.
ഇന്ത്യയില്‍ മഹാരാഷ്ട്രയിലും തമിനാട്ടിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം ഇതിനകം അമ്പതിനായിരം പേരിലധികം മരണപ്പെട്ടു, തമിഴ്നാട്ടില്‍ പതിനാറായിരത്തി അഞ്ഞൂറോളം പേരാണ് ഇതുവരെ മരണപ്പെട്ടത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 36,675 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്
ഏറ്റവും പുതിയ കണക്കനുസരിച്ച് റഷ്യയില്‍ മൊത്തം3,44,481പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 99,825 പേര്‍ രോഗവിമുക്തി നേടി. എന്നാല്‍ വെറും3,541പേരാണ് രാജ്യത്ത് മരണപ്പെട്ടത്
മരണ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളിലാകെ ഉയര്‍ന്ന നിരക്കിലാണ് ബ്രസീല്‍ തുടരുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നിരക്കില്‍ അല്‍പ്പം കുറവ് രേഖപ്പെടുത്തിയതൊഴിച്ചാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഉടനീളം ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ മരണ നിരക്ക് ഇതേനിലവാരത്തില്‍ തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,32,601പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 4,522 പേര്‍ മരണപ്പെട്ടു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 147 പേരാണ് മരണപ്പെട്ടത്. വെന്റിലേറ്റര്‍ അടക്കമുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കാനിടയുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ സജ്ജരാകാനും കേന്ദ്ര നിര്‍ദ്ദേശം നല്‍കി
സര്ക്കാര് വിപുലമായ രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ ഉണ്ടാവുന്ന സാഹചര്യത്തെ നേരിടാന്‍ പ്ലാന്‍ എയും ബിയും സിയും സജ്ജമാണ്. എന്നാല്‍ ജനങ്ങള്‍ സ്വമേധയാ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
വയനാട് സ്വദേശിയായ ആമിനയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഇവര്‍ അര്‍ബുദ രോഗിയായിരുന്നുവന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടുമാസം വരെ കഴിക്കാനാണ് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. അതില്‍ കൂടുതല്‍ കാലം കഴിക്കണമെങ്കില്‍ വിദഗ്ദോപദേശം അത്യാവശ്യമാണ്. കാരണം ഹൈഡ്രോക്സിക്ളോറോക്വിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ട്
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പണം കെണ്ടെത്താനാണ് സെസ് ഏർപ്പെടുത്തുന്നത്
രോഗീ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജര്‍മ്മനിക്ക് സമാനമായ ഈ കുറഞ്ഞ മരണ സംഖ്യ അത്ഭുതപ്പെടുത്തുന്നതാണ്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,293 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,45,094 ആയി
ദിനംപ്രതി ഏകദേശം ലോകത്താകെ ഒരുലക്ഷത്തിനു തൊട്ടു മുകളിലും താഴെയുമായി പുതിയ രോഗികള്‍ ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കഴിഞ്ഞ മാസങ്ങളിലെ ഡാറ്റ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും
ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 36,393 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്‍
കൊവിഡ് താണ്ഡവമാടിയ ഇറ്റലി, സ്പെയിന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗീ സംഖ്യയെ അതിവേഗമാണ് മറികടന്നത്. അമേരിക്കയും മാത്രമാണ് ഇപ്പോള്‍ ബ്രസീലിനു മുകളില്‍ രോഗികളുള്ള രാജ്യം
കാസര്‍ഗോഡ്-7, കണ്ണൂര്‍ -12, കോഴിക്കോട് -5, വയനാട് -1, മലപ്പുറം - 4, പാലക്കാട് - 5, തൃശ്ശൂര്‍ - 4, കോട്ടയം - 2, പത്തനംതിട്ട -1, കൊല്ലം -1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍
ബാംഗ്ലൂർ നഗരത്തിലാണ് ഏറ്റവും കൂടതൽ കൊവിഡ് രോഗികളുള്ളത്. ഇന്ന് ബാംഗ്ലൂരിൽ 5 പേർക്ക് കൂടി കൊവിഡ് സ്ഥരീകരിച്ചു
6 പേർ ഗൾഫിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയതാണ്
റഷ്യയില്‍ മൊത്തം 3,17,554 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ വെറും 3,099 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. രോഗീ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജര്‍മ്മനിക്ക് സമാനമായ ഈ കുറഞ്ഞ മരണ സംഖ്യ അത്ഭുതപ്പെടുത്തുന്നതാണ്
കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,853 പേര്‍ മരണപ്പെട്ടു. 1,06,351പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 96,354 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,20,902 ആയി
ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 36,042 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്
ബ്രസീല്‍ ലോകത്തേറ്റവുമധികം രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്. അമേരിക്കയും റഷ്യയും മാത്രമാണ് ഇപ്പോള്‍ ബ്രസീലിനു മുകളില്‍ രോഗികളുള്ള രാജ്യങ്ങള്‍
ട്രെയിൻ, വിമാന മാർഗങ്ങളിലൂടെ എത്തിയവർക്കാണ് വൈറസ് ബാധ സംശയിക്കുന്നത്
നേരത്തെ സ്പ്രിംക്ലറുമായുള്ള കരാറിന് ഹൈക്കോടതി കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വിവരശേഖരണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വ്യക്തിവിവരങ്ങള്‍ അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം, സ്പ്രിംക്ലറിന് നല്‍കുന്ന ഡേറ്റ അനോണിമൈസേഷന് വിധേയമാക്കിയാകണം എന്നെല്ലാം ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിരുന്നു.
കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 35,704 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്
ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീല്‍ രോഗീകളുടെ എണ്ണത്തില്‍ യൂറോപ്പിലെ ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് മുകളിലാണ്
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 94,941 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15, 93,039 ആയി
കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,858 പേര്‍ മരണപ്പെട്ടു. 1,01,527 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നിരീക്ഷണത്തില്‍ ഉള്ളവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പതിനാല് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം പടര്‍ന്നത് കേരളത്തില്‍ നിന്നാകാനുള്ള സാധ്യത പരിഗണിച്ച് അതീവജാഗ്രത പുലര്‍ത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 545 പേര്‍ മരണപ്പെട്ടൂ. മരണനിരക്ക് ഇക്കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് മാറി മറിഞ്ഞിരിക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,130 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. 16,517 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,776 പേര്‍ മരണപ്പെട്ടു. 95,317 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,552 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15, 70,583 ആയി
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് -19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ - 5, മലപ്പുറം - 3, പാലക്കാട് - 1, തൃശ്ശൂര്‍ - 1,ആലപ്പുഴ - 1, പത്തനംതിട്ട - 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്
പരീക്ഷണത്തിനു തയ്യാറായ വൊളന്റിയര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി നടത്തിയ ആദ്യഘട്ട പരീക്ഷണത്തിന്റെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. പൂര്‍ണ്ണ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ടാം ഘട്ടത്തിൽ 600 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനം.
നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.
ബ്രസീലില്‍ കൊവിഡ്-19 അതിവേഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14, 288 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഏകദേശം 400 ആണ് എന്ന് പറയാം. കഴിഞ്ഞ രണ്ടു ദിവസമായി ഇതില്‍ നിന്ന് കുത്തനെയുണ്ടായ കുറവ് ആശ്വാസം പകരുന്നതാണ്.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1003 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെ 865 പേരും ഞായറാഴ്ച 1,606 പേരും ശനിയാഴ്ച 1,595 പേരും വെള്ളിയാഴ്ച 1,715 പേരുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 91,981 ആയി
കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,431പേര്‍ മരണപ്പെട്ടു. ഇന്നലെ 3,437 പേരാണ് മരണപ്പെട്ടത് . കഴിഞ്ഞ ഒരാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്
ലോകത്ത് കൊവിഡ് -19 വ്യാപനം ഏറ്റവും രൂക്ഷമായ 11-ാമത് രാജ്യമായി ഇന്ത്യ. 96,640 പേര്‍ക്കാണ് ഇതിനകം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് -19 മൂലം 3,033 പേരാണ് ഇന്ത്യയില്‍ മരണമടഞ്ഞത്
ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീല്‍ രോഗീകളുടെ എണ്ണത്തില്‍ യൂറോപ്പിലെ സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്ക്കടുത്താണ്
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 170 പേര്‍ മരണപ്പെട്ടൂ. കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഏകദേശം 400 ആണ് എന്ന് പറയാം. ഇതില്‍ നിന്ന് കുത്തനെയുണ്ടായ ഇന്നത്തെ കുറവ് ആശ്വാസം പകരുന്നതാണ്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 865 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെ 1,606 പേരും ശനിയാഴ്ച 1,595 പേരും വെള്ളിയാഴ്ച 1,715 പേരുമാണ് മരണപ്പെട്ടത്
കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,437 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 4 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ 4,621പേരും ശനിയാഴ്ച 5,274 പേരും വെള്ളിയാഴ്ച 5188 പേരുമാണ് മരണപ്പെട്ടത്
ഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥന്റെ ബന്ധുവിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം രാഷ്ട്രപതി ഭവൻ കോംപ്ലക്സിലെ 115 വീടുകളിലെ താമസക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു.
കാസര്‍ഗോഡ് -1, കണ്ണൂര്‍ - 2, കോഴിക്കോട് -2, പാലക്കാട് -2, മലപ്പുറം -4, തൃശ്ശൂര്‍ -1, എറണാകുളം -1, കൊല്ലം -1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
കരിപ്പൂരിൽ വിമാനമറങ്ങിയ നാല് പേർക്കും നെടുമ്പാശേരിയിൽ എത്തിയ ഒരാൾക്കുമാണ് രോഗലക്ഷണമുള്ളത്
കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 3,44,66 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്‍.
കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,621പേര്‍ മരണപ്പെട്ടു. ഇന്നലെ 5,274 പേരും വെള്ളിയാഴ്ച 5188 പേരും മരണപ്പെട്ടു. അതായത് ദിനംപ്രതിയുള്ള കൊവിഡ്-19 മരണനിരക്ക് ഏകദേശം അയ്യായിരത്തിനു തൊട്ടു മുകളിലും താഴെയുമായാണ് നിലനില്‍ക്കുന്നത്.
രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 90,113 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,488 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
24 മണിക്കൂറിനിടെ ആയ്യായിരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
കോഴിക്കോട് -3, പാലക്കാട് -2, മലപ്പുറം - 2, തൃശ്ശൂര്‍ - 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 7 പേര്‍ വിദേശത്തു നിന്നെത്തിയവരും 2 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരും 2 പേര്‍ തമിഴ്‌നാത്തില്‍ നിന്നെത്തിയവരുമാണ്
പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും അധികമായി നാട്ടിലെക്കെത്തുന്ന ഈ മൂന്നാം ഘട്ടത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ
കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 33,998 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമാധികം മരണം നടന്ന രാജ്യമായി ബ്രിട്ടന്
ക്രമാനുഗതമായ ഉയര്‍ച്ചയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. രോഗീ വര്‍ദ്ധനവിന്റെ തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,595 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്
രോഗികളുടെ ചികിത്സയ്‌ക്കും അവർ നേരിട്ടേക്കാവുന്ന ആളുകളെ കണ്ടെത്തുന്നതിനും, പരിശോധനയ്‌ക്കുമായി പ്രത്യേക സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് യുഎൻ അഭയാർഥി ഏജൻസിയുടെ വക്താവ് ലൂയിസ് ഡൊനോവൻ പറഞ്ഞു.
കേരളം ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപോലെ മറ്റൊരു സംസ്ഥാനം 10 ദിവസം ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഓരോ സംസ്ഥാനങ്ങളും പലവിധത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അത് രാജ്യത്ത് കൊവിഡ്-19 നിയന്ത്രണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പൊതുസംവിധാനത്തെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.
ലോകാരോഗ്യ അസംബ്ലിയിൽ അംഗങ്ങളായ ഏഴു രാജ്യങ്ങളില്‍ യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ നാലു രാജ്യങ്ങള്‍ തായ്‌വാനെ ഒരു നിരീക്ഷകനായി ഉള്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെടുന്നു.
കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5188 പേര്‍ മരണപ്പെട്ടു. 95,148 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
യൂറോപ്പില്‍ കൊവിഡ് താണ്ഡവമാടിയ ഇറ്റലിയിലും സ്പെയിനിലും ഒരുവിധം മരണ രോഗീ നിരക്കുകളില്‍ ശമനം വന്നപ്പോള്‍ ബ്രിട്ടനില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്
രോഗീ സംഖ്യ ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളെക്കാള്‍ കുറഞ്ഞിരിക്കുമ്പോഴും യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ്-19 മരണം നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,715 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 86,912 ആയി. രാജ്യത്ത് ആകെ 14,57,593 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 17,740 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം രണ്ട് 2,98,183 ആയി
ബ്രിട്ടന്‍ കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 താണ്ഡവമാടിയ ഇറ്റലിയെക്കാള്‍ 2,000 ത്തിലധികം ആളുകള്‍ ബ്രിട്ടനില്‍ മരണപ്പെട്ടിട്ടുണ്ട്
അമേരിക്കയില്‍ കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 5,160 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 85,197 ആയി
പുതിയ രോഗികളുടെ എണ്ണം കുറയുകയും രോഗ വിമുക്തരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന നല്ല ലക്ഷണങ്ങളാണ് രാജ്യത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
ഇന്ന് മാത്രം പുതുതായി 250 പേരില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 3576 ആയി.
ജനങ്ങളുടെ തൊഴിലും മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങളും നഷ്ട്ടപ്പെട്ടു. ആരുടെ കയ്യിലും പണമില്ല. ഈ സാഹചര്യത്തില്‍ അവരുടെ കയ്യില്‍ പനമെട്ടിക്കുന്നതിനു പകരം മിനുക്ക് പണികലക്കാണ് കേന്ദ്രം ശ്രമിക്കുന്നത്
ആപത്ത് കാലത്ത് രക്ഷക്കെത്തേണ്ട സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നത് ശരിയല്ല. അതിനാല്‍ ഇപ്പോഴത്തെ അമിത കൂലി അവസാനിപ്പിച്ച് സൗജന്യ നിരക്കില്‍ വിമാനത്തിലും ട്രെയിനിലും യാത്രക്കാരെ കൊണ്ടു വരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
മികച്ച ഫലം കാണിക്കുന്ന വാക്സിനുകളിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വിദഗ്ദരും ഉപദേഷ്ടാക്കളും പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനാ തലവന്‍.
24 മണിക്കൂറിനിടെ 1026 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 53 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 921 ആയി
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിനായി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ജി.ഡി.പി യുടെ പത്ത് ശതമാനത്തോളം വരുന്ന പുതിയ പാക്കേജിലൂടെ തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.
കൊറോണ വൈറസ് പ്രതിസന്ധി മൂലം ഉയർന്നുവന്ന അവസരങ്ങൾ തങ്ങളുടെ നേട്ടത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതാണ്.
ബ്രിട്ടന് കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 478 പേരാണ് മരണപ്പെട്ടത്
അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,758 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്
കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം 6,889 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 2,87,332 ആയി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജര്‍മ്മനിയുടെ പാതയാണ് റഷ്യ പിന്തുടരുന്നത്. താരതമ്യേന വളരെ കുറഞ്ഞ മരണ നിരക്കാണ് റഷ്യയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 346 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 31,587 ആയി.
അമേരിക്കയില്‍ ആകെ 13,47,309 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2,38,078 പേര്‍ സുഖം പ്രാപിച്ചു
കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4227 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷത്തി എണ്‍പതിനായിരത്തി നാനൂറ്റി നാല്‍പ്പത്തി മൂന്നായി
വിദേശത്തു നിന്നെത്തിയവരില്‍ രണ്ടു പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്ന് രോഗം സ്ഥിരീകരിച്ചയാളാണ് ഇന്ന് രോഗവിമുക്തി നേടിയത്.
അമേരിക്കയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം എണ്‍പതിനായിരത്തോളമായി. രാജ്യത്ത് ആകെ 13,21,785 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഏറ്റവും പുതിയ കണക്കനുസരിച്ച് 40,12, 837 പേരിലാണ് കൊവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 14 ലക്ഷത്തോളം പേര്‍ സുഖം പ്രാപിച്ചു. ഇരുപത്തിമൂന്നര ലക്ഷം പേര്‍ ചികിത്സയിലാണ്.
ഒരു ജില്ലയില്‍ 400 പേരി (മുന്‍കൂട്ടി പ്രദേശമോ ആളുകളെയോ നിശ്ചയിക്കാതെയാവും) ലാണ് ടെസ്റ്റ് നടത്തുക. ഇതിനായി രാജ്യത്താകമാനമുള്ള എഴുപത്തിയഞ്ചു ജില്ലകളെ തെരഞ്ഞെടുക്കും
രണ്ട് ദിവസം മുമ്പ് പനിയെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം കൂടിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് മരണം.
ണ്ണൂർ- 18, കോട്ടയം- 6, വയനാട്- 4, കൊല്ലം- 3 കാസർഗോഡ്- 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതം എനിങ്ങനെയാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം.
മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, പൂനെ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലാണ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നത്. ഈ ഇരുപതു ജില്ലകളിലും കാര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണ വിധേയമാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
സര്ക്കാര് ഓഫിസുകള്‍, ആശുപത്രികള്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമ തിയറ്ററുകള്‍, ഷോപ്പിംഗ് മാള്‍, പാര്‍ക്ക്, ജിംനേഷ്യം, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മദ്യവില്‍പനശാലകള്‍ എന്നിവ അടഞ്ഞു കിടക്കും.
വൈറസിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവെച്ചുവെന്നും അതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാന്‍ യു.എസ് ചാരന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രാജ്യത്ത് ആകെ 67,448 പേരാണ് ഇതുവരെ മരണപ്പെട്ടത്. 11,60,838 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
നിലവില്‍ ലോകത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 2,44,778 ആയി. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് രോഗികളുടെ എണ്ണം 3,484,176 ആയി.
ഏറ്റവും പുതിയ കണക്കനുസരിച്ച് സ്പെയിനില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 24,824 ആണ്
ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ് ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.
ബ്രിട്ടന് മരണ-രോഗീ നിരക്ക് ഫലപ്രദമായ രീതിയില്‍ കുറയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഫ്രാന്‍സില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 507. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.
ഇറ്റലിയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 554 പേരാണ് മരണമടഞ്ഞത്. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ 150 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്
നമ്മള്‍ തീരുമാനമെടുക്കുന്നതിലും, അത് നടപ്പാക്കുന്നതിലും കാണിച്ച വേഗവും നിശ്ചയദാര്‍ഢ്യവും മുതല്‍കൂട്ടായെന്നും, രോഗികളുടെ എണ്ണവും മരണ നിരക്കും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ന് നാം മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
48 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 11,347 പേരാണ്. ഇത് തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സ്ഥിരത നിലനിര്‍ത്തുന്നതായിക്കാണാം
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് വ്യത്യസ്തമായ ഫലം ലഭിച്ചത്.
കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതില്‍ അവര്‍ നടത്തിയ പോരാട്ടം വന്‍ വിജയമാണ് നേടിയത് എന്ന് പ്രശംസിച്ച ആന്റോണിയോ ഗുട്ടരെസ് ലോക രാജ്യങ്ങള്‍ക്ക് അവരില്‍ നിന്ന് ഒരുപാടുകാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
വൈറസ് ബാധമൂലം മരിച്ചവുരുടെ എണ്ണം 162 ആയി. ഇന്നലെ 1351 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആന്റി വൈറല്‍ മരുന്നായ ഫാവിപിറവിര്‍ എന്ന മരുന്ന് കോവിഡ്-19 രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കാന്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യുട്ടിക്കല്‍സ് കമ്പനിക്ക് ഇനി അധികാരമുണ്ടായിരിക്കും.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി കുറഞ്ഞു കൊണ്ടിരുന്ന മരണനിരക്ക് പ്രതിദിനം ഏകദേശം 350-നും 250-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തുകയാണ്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 578 പേരില്‍ മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,66,420 ആയി
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് 5005 പേരാണ് ബ്രിട്ടനില്‍ മരണപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 1500-നു താഴെ പ്രതിദിന മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 48 മണിക്കൂറിനകം മരണപ്പെട്ടത് 340 പേരാണ് ജര്‍മ്മനിയില്‍ കോവിഡ്-19 മൂലം മരണമടഞ്ഞത്. തിങ്കളാഴ്ച 99 ഉം ഞായറാഴ്ച 114 ഉം ശനിയാഴ്ച 185 പേരുമാണ് ജര്‍മ്മനിയില്‍ മരിച്ചത്
കഴിഞ്ഞ മണിക്കൂറുകളിലെ കുറഞ്ഞ മരണനിരക്ക് സ്പെയിന്‍ കൊറോണ വ്യാപനത്തില്‍ നിന്ന് കരകയരുന്നതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്.
ക്രമാനുഗതമായ ഉയര്‍ച്ചയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ ദിനംപ്രതിയുള്ള മരണനിരക്കില്‍ 4,267 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ മടങ്ങണമെന്നാവശ്യപ്പെട്ടവരാണ് ഇപ്പോള്‍ വിളിച്ചിട്ടും പ്രതികരിക്കാതിരിക്കുന്നത്.
ഈ രോഗീവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പക്ഷേ മരണനിരക്ക് വളരെ കുറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും
ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. മരിച്ചവരില്‍ അസം സ്വദേശിയായ ഒരു സിആർപിഎഫ് ജവാനും ഉള്‍പ്പെടുന്നു.
ചെന്നൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലുള്ള രോഗികളുടെ എണ്ണം 673 ആയി.
ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 437. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരണനിരക്കില്‍ കുറവാണ് രേഖപ്പെടിത്തുന്നത്
കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 150 പേരാണ്. ഇന്നലെ 99 ഉം ഞായറാഴ്ച 114 ഉം ശനിയാഴ്ച 185 പേരുമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇതോടെ ജര്‍മ്മനിയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 6,126 ആയി.
. കഴിഞ്ഞ മണിക്കൂറുകളിലെ കുറഞ്ഞ മരണനിരക്ക് സ്പെയിന്‍ കൊറോണ വ്യാപനത്തില്‍ നിന്ന് കരകയരുന്നതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ കൊറോണ വ്യാപനത്തിലുണ്ടായ കുറവ് ബ്രിട്ടനിലും പ്രതിഫലിച്ചു എന്ന് കാണാന്‍ കഴിയും
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2000 ത്തിനു മുകളില്‍ പ്രതിദിന മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്
19 ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ രോഗീവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉണ്ടായ മരണനിരക്കിലെ കുറവ് എത്ര വലുതാണ് എന്ന് മനസ്സിലാക്കാന്‍ കഴിയൂ.
ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്. 6,868 പേർ രോഗമുക്തരായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരക്കില്‍ കുറവാണ് രേഖപ്പെടിത്തുന്നത്. ക്രമാനുഗതമായ കുറവില്‍ ഏറ്റവും ചെറിയ മരണനിരക്കാണിത്
കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ പ്രതിദിന മരണനിരക്ക് 309 പോയതൊഴിച്ചാല്‍ മിക്ക ദിവസങ്ങളിലും മരണനിരക്ക് 200 താഴെ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് കഴിഞ്ഞിട്ടുണ്ട്
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2000 ത്തിനു മുകളില്‍ പ്രതിദിന മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ ഒറ്റ ദിവസംകൊണ്ട് മരണനിരക്കില്‍ 1000 ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്
നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്. റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍ നിന്ന് സമൂഹവ്യാപനത്തിന്‍റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കില്ല എന്നും ശൈലജ പറഞ്ഞു.
ഇന്നലത്തെ ( ഞായര്‍) മരണനിരക്കിന്റെ പകുതിയോളം കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എന്നത് ശുഭ സൂചനയാണ്. ഇന്നലെ 813 പേരാണ് മരണപ്പെട്ടത്.
മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്.
ഇറ്റലിയിൽ ഇന്നലെ 260 പേര്‍കൂടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മാർച്ച് 14-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത് എന്നതാണ് ഏറെ ആശ്വാസകരം.
കോവിഡ് -19 മരണനിരക്ക് ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന്‍ പൊതുവില്‍ കാണിക്കുന്നത്.
കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 3699 പേരാണ്. ഇത് മാര്‍ച്ച് മുപ്പതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്
സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടി.
ഇറ്റലിയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്
യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ് ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.
ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന്‍ പൊതുവില്‍ കാണിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ 400 നും 300 നും ഇടയില്‍ സ്ഥിരത കൈവരിക്കുന്ന നിലയാണ് കാണുന്നത്. ഇത് പൊതുവില്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം 800 നു തൊട്ടുതാഴെയും മുകളിലുമായാണ് ദിനംപ്രതിയുള്ള മരണനിരക്ക് രേഖപ്പെടുത്തുന്നത്. ഇടയ്ക്കൊന്ന് താഴോട്ടുപോയ മരണനിരക്ക് വീണ്ടും ഉയര്ന്നിരിക്കുകയാണ്.
അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിതി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ 2000 ത്തിനു മുകളിലും തൊട്ടുതാഴെയുമാണ് മരണ നിരക്ക്
ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ മരണ നിരക്കിലെ താഴ്ച്ചയിലെ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ മാസം (മാര്‍ച്ച്) 24 ന് മേല്‍ സൂചിപ്പിച്ച മരണനിരക്ക് 15% ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ലോകത്തിന്റെ ശുഭ പ്രതീക്ഷകള്‍ക്ക് തിളക്കമേറുന്നത്.
നിങ്ങൾ ആരാണ് എന്താണ് എവിടെയാണ് എന്ന് തുടങ്ങി ഇന്റർനെറ്റിൽ എന്തൊക്കെയാണ് തിരയുന്നത് എന്നതടക്കമുള്ള സകല വിവരങ്ങളും അവര്‍ അറിഞ്ഞു കഴിഞ്ഞു. ഓരോരുത്തരുടേയും ഹൃദയമിടിപ്പ് എത്രത്തോളമുണ്ടെന്നും, പള്‍സ് റേറ്റ് എത്രയാണെന്നുംവരെ അവര്‍ക്കറിയാം.
രാജ്യത്ത് മഹാമാരിയെ നേരിടുന്നതിനു മുന്‍കരുതലുകള്‍ എടുത്തില്ല. ലോകാരോഗ്യ സംഘടനയുടെ മഹാമാരി മുന്നറിയിപ്പ് സമയത്തുപോലും നമ്മുടെ ദുരന്ത നിവാരണ അതോറിറ്റി അനങ്ങിയില്ല. ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാനങ്ങളെ അറിയിച്ചില്ലെന്നും കപില്‍ സിബല്‍
വാങ്ങിയ കിറ്റുകളില്‍ അഞ്ച് ശതമാനം മാത്രമാണ് കൃത്യതയുള്ളത്. നയത്തിലും തീരുമാനങ്ങളെടുക്കുന്നതിലും കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വന്‍ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. വളര്‍ച്ചാകുറവും ഹൃദയ സംബന്ധമായ അസുഖവുമുണ്ടായിരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു
താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ കോവിഡ് -19 താണ്ഡവമാടിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ കിടപിടിക്കുന്ന ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്താകെ കോവിഡ് -19 മൂലം മരണപ്പെട്ടവരുടെ സംഖ്യ 1,91,421ആയി. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ദിനംപ്രതി ഏഴായിരത്തിലധികം പേരാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്
കോവിഡ് -19 ബാധിച്ച് ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് അമേരിക്കയിലാണ്. 50,243 പേര്‍ ഇതിനകം മരണപ്പെട്ടു
ദില്ലിയില്‍ 14 ഡോക്ടർമാര്‍ക്ക് കൊവിഡ്. മുംബൈ നഗരത്തിലും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. 30 ദിവസത്തെ ലോക്ക് ഡൗണ്‍ രോഗവ്യാപനം കുറച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. അമേരിക്കയില്‍ മരണനിരക്ക് 50000-ത്തോട് അടുക്കുന്നു.
ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 661പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 20,354 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 7,602 പേര്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,85,059 പേര്‍ മരണപ്പെട്ടുകഴിഞ്ഞു
കൊട്ടിഘോഷിച്ചു നടത്തിയ കോവിഡ് പാക്കേജിലൂടെ മറ്റു രാജ്യങ്ങള്‍ പണം പാഴ്ചെലവിലൂടെ ധൂര്‍ത്തടിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെരീതിയാണ് ശരിയെന്നു തെളിയുമെന്നും സന്യാല്‍ കൂട്ടിച്ചേര്‍ത്തു
ജന്മനാ ഹൃദയ സംബന്ധമായ രോഗമുള്ള കുഞ്ഞിനെ വിവിധ ആശുപതികളിലായി ചികിത്സിച്ചിട്ടുണ്ട്. ഈ വഴികളിലെവിടെയെങ്കിലും കുഞ്ഞിനു രോഗം പകര്‍ന്നുനല്‍കിയ കോവിഡ് രോഗിയുണ്ടോ എന്ന അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയാണ് ജോസഫ് മാത്യു.
പാലക്കാട് സ്വദേശിയായ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 437 ആയി. 127 പേര്‍ ചികിൽസയിലുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്.
ആദ്യം കൊറോണ ബാധയുണ്ടായ ഇറ്റലിയെ കവച്ചുവെക്കുന്ന തരത്തില്‍ മുന്നോട്ടുപോയ സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലെ ഡാറ്റ വിലയിരുത്താം.
യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ് ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.
വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി ,സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും
അമേരിക്കയില്‍ ഇതിനകം കോവിഡ് -19 മൂലം 45,368 പേര്‍ മരണപ്പെട്ടു. 8,19,175 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നമ്മൾ കേരളീയർ താരതമ്യേന ഭാഗ്യവാന്മാരാണ്. ഇവിടെ കാലാകാലങ്ങളായി സാമൂഹ്യപരിഷ്കർത്താക്കളും ധിഷണാശാലികളായ മുൻഭരണാധികാരികളും ദീർഘ വീക്ഷണത്തോടെ നടപ്പിലാക്കിയ ഇടപെടലുകളും നടപടികളും നമ്മെ ഉയർന്ന ജീവിത നിലവാരത്തിലെത്തിച്ചിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 7336 പേര്‍, രോഗം സ്ഥിരീകരിച്ചത് 25,56,798 പേര്‍ക്ക്
കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം സ്പെയിനില്‍ മരണനിരക്കിലെപ്പോലെ തന്നെ പുതു രോഗീ സ്ഥിരീകരണത്തിലും കുറവുണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണ്.
ര്‍മ്മനിയില്‍ ഇതുവരെ 4,862 പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,47,812 ആണ്
നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 547 പേരാണ് മരണപ്പെട്ടത്. ഇന്നലെത്തെ മരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 152 വര്‍ദ്ധനവാണ് മരണനിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണ നിരക്കില്‍ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,29,419 ആണ്.
. ഇന്നുള്‍പ്പെടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയിലാണ് അമേരിക്കയിലെ ദിനംപ്രതിയുള്ള മരണനിരക്ക്
അസമിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 82 ശതമാനം പേർക്കും, പഞ്ചാബിലും ഉത്തർപ്രദേശിലെയും 75 ശതമാനം പേർക്കും, കർണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേർക്കും രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ സ്ഥിരീകരണം.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,70,121പേര്‍ മരണപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ കണക്ക് പ്രകാരം മരണനിരക്ക് കഴിഞ്ഞ നാലു ദിവസങ്ങളിലായി ചെറിയ ഏറ്റക്കുറച്ചിലുകളോടെ 4312 മുതല്‍ 6500 വരെയുള്ള സംഖ്യക്കിടയില്‍
മരണ-രോഗീ വര്ദ്ധനാനിരക്കിലെ ഈ പ്രവണത തുടരാനായാല്‍ ലോകം കൊറോണ വൈറസിനെ അതിജീവിക്കുന്നതിന് ഏറെ കാലം കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കാം.
ജര്‍മ്മനിയില്‍ ഇതുവരെ 4,642 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,45,742 ആണ്.
കുറഞ്ഞ രോഗീവര്‍ദ്ധനവാണ് കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലെ ഡാറ്റ വിലയിരുത്താം.
ഉയര്‍ന്ന നിലയില്‍ തന്നെയാണെങ്കിലും മരണനിരക്കില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്നത്തെ വലിയ നിരക്ക് കുറവ് നിലനിര്ത്താന്‍ വരും ദിവസങ്ങളില്‍ കഴിയോമൊ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
ഇന്നലെയും ഇന്നും താരതമ്യേന മരണനിരക്ക് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ നിരക്കില്‍ നിന്ന് 313 കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെമാത്രം മരണമടഞ്ഞത് 4312 പേര്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,000 ന്‍റെ രോഗീവര്‍ദ്ധന മാത്രം
കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ മരണനിരക്കില്‍ 4181- ന്റെ കുറവ്. രോഗീനിരക്കില്‍ രോഗീനിരക്കില്‍ 1,56,000 - ന്റെ കുറവ്
കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 186 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 114 പേരുടെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,538 - പേരാണ് മരണപ്പെട്ടത്
മരണനിരക്കില്‍ ശനിയാഴ്ച കണക്കാക്കിയതിനെക്കാള്‍ 2000 മരണം കുറവാണ് ഞായറാഴ്ചയില്‍ രേഖപ്പെടുത്തിയത്. ഇത് ആശ്വാസകരമാണ്.
കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മരണനിരക്ക് കുറഞ്ഞെങ്കിലും 600 എന്ന വലിയ സംഖ്യയുടെ ചുറ്റുവട്ടത്താണ് ഇപ്പോഴും ഫ്രാന്‍സ് മരണനിരക്ക്.
കുറഞ്ഞ രോഗീവര്‍ദ്ധനവാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി ഇറ്റലിയില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
സ്പെയിനില്‍ മരണനിരക്കിലെപ്പോലെ തന്നെ പുതു രോഗീ സ്ഥിരീകരണത്തിലും കുറവുണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണ്. ഇന്നലെ (ശനി) 5,891പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത് 3,577 ആയി കുറഞ്ഞിട്ടുണ്ട്
താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ന് (ശനി) രോഗം സ്ഥിരീകരിച്ച ഏറാമല സ്വദേശി കഴിഞ്ഞമാസം 22 ന് ദുബായില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗള്‍ഫില്‍ സഹപ്രവര്‍ത്തരില്‍ ചിലര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നതിനാലാണ് ഇദ്ദേഹം സ്വയം ക്വാറന്‍റെയിനില്‍ പോയത്
മരിച്ചയാളുടെ മൂന്ന് തവണത്തെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നെന്ന് മന്ത്രി
യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക് 4,352 താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്
സ്പെയിനില്‍ ആകെ ഇതിനകം 20,002- പേര്‍ മരണപ്പെട്ടു. വ്യാഴാഴ്ച വരെയുള്ള നാലു ദിവസങ്ങളില്‍ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്നത്തെയും ഇന്നലത്തേയും നിരക്കുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ ഉണ്ടായ വന്‍ കുറവ് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ്
മരണമടഞ്ഞവരുടെ എണ്ണം 1,54,254 എന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് എണ്ണായിരത്തി എഴുന്നൂറ്റി മുപ്പത്തിയാറു (8,736) പേരാണ്.
മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്
ബ്രിട്ടനില്‍ ഇതുവരെ 14,576 പേരാണ് കോവിഡ് -19 മൂലം മരണപ്പെട്ടത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,692 ആണ്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി രോഗികള്‍ മരണപ്പെട്ടു. ബുധന്‍ - 2437, വ്യാഴം - 2459, വെള്ളി - 2174 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്ക്
വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് വിഡിയോകള്‍ കൂടുതലായി തിരയുന്ന നഗരങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജര്‍മ്മനിയില്‍ ഇതുവരെ 4,052 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,37,698- ആണ്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായ വര്‍ധനവ് കുറക്കാന്‍ 24 മണിക്കൂറിനകം ജര്‍മ്മനിക്ക് കഴിഞ്ഞു
ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 1,45,521എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിരണ്ട് ലക്ഷത്തിലെത്തിലേക്ക് കുതിക്കുകയാണ്
കോവിഡ് -19 താണ്ഡവമാടിയ ഇറ്റലിയില്‍ കഴിഞ്ഞ ആറുദിവസത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അതോടെ രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 753പേരാണ് മരണപ്പെട്ടത്. ഇന്നലെത്തേതില്‍ നിന്ന് മരണനിരക്കില്‍ ഏകദേശം പകുതിയോളം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്
താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2000 മുകളില്‍ രോഗികള്‍ മരണപ്പെട്ടു. ബുധന്‍ - 2437, വ്യാഴം - 2459, വെള്ളി - 2174 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്ക്
മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയപ്പോഴും കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് രോഗികളുടെ എണ്ണത്തില്‍ 170,00 ന്‍റെ വര്‍ദ്ധനവുണ്ട്
രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ് . ഇതിനകം രാജ്യത്ത് ആകെ 17,167 പേര്‍ മരണപ്പെട്ടു. 1,47,863 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്
ഇപ്പോൾ രണ്ട് ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 128,000 ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്ത കൊറോണ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ ലോക വ്യാപക [പ്രധിരോധം തീര്‍ക്കുക എന്നതാണ് ഡബ്ല്യുഎച്ച്ഒ-യുടെ പ്രധാന ലക്ഷ്യം.
മരണമടഞ്ഞവരുടെ എണ്ണം 1,34,286 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിയൊന്നു ലക്ഷത്തിലെത്തിലേക്ക് കുതിക്കുകയാണ്
കോവിഡ് -19 ബാധിച്ച് രാജ്യത്ത് 339 പേര്‍ മരണപ്പെട്ടതിനു സമാന്തരമായി 200 ലധികം പേര്‍ പട്ടിണിമൂലം മരണപ്പെട്ടിട്ടുണ്ട്. ജനങ്ങളെ നിര്‍ബന്ധിത പട്ടിണിയിലേക്കാണ് മോദി സര്‍ക്കാര്‍ നയിച്ചുകൊണ്ടിരിക്കുന്നത് എന്നും സീതാറാം യച്ചൂരി
രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 186 പേര്‍ ഇന്ത്യക്കാരായ പ്രവാസികളാണ്. ഇതുവരെ കോവിഡ് -19 ബാധിച്ച് മരണപ്പെട്ടവരില്‍ രണ്ട് ഇന്ത്യാക്കാരാണ് ഉള്ളതെന്നും സൌദി ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദ്
ആരോഗ്യ സേവനമേഖല "സോഷ്യലൈസ് " ചെയ്ത് ദേശസാത്കരിച്ച രാജ്യമാണ് ജർമ്മനി. അതിനാലാണ് കോവിഡ് -19 പ്രതിരോധത്തില്‍ മരണനിരക്ക് ലോകരാജ്യങ്ങളെ ആകെ അമ്പരപ്പിക്കുന്ന രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് സാധ്യമായത് എന്നു കരുതേണ്ടിയിരിക്കുന്നു.
രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 1,32,210 പേര്‍ക്കാണ്. ഇത്രയധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടും മരണം ഏറ്റവും കുറവില്‍ തന്നെ നിര്‍ത്താന്‍ കഴിഞ്ഞ ജര്‍മ്മനിയുടെ മാതൃക തീര്‍ച്ചയായും വിലയിരുത്തപ്പെടും
ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഞായറാഴ്ചയത് 619 ആയി. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 431 പേരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച 619 ഉം ഇന്ന് 602 മാണ് മരണ നിരക്ക്
ഫ്രാന്‍സില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ 200 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിനകം രാജ്യത്ത് ആകെ 15,729 പേര്‍ മരണപ്പെട്ടു. 1,43,303 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്
കഴിഞ്ഞ നാലുദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും മരണനിരക്കില്‍ വന്‍ കുതിച്ചുചാട്ടമാണ് നടന്നിരിക്കുന്നത്. രാജ്യത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വന്‍ വര്‍ദ്ധന, അമേരിക്കയിലും യൂറോപ്പിലും മരണനിരക്ക് ഗണ്യമായി കൂടി
ചൈനയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നൈജീരിയക്കാർ കടുത്ത വിവേചനമാണ് നേരിടുന്നത്. നൈജീരിയക്കാരാണ് കൊറോണ പടര്‍ത്തുന്നത് എന്നാണ് ഒരുവിഭാഗം ഉയര്‍ത്തുന്ന പ്രധാന ആരോപണം.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ രോഗം പകരുന്നതിനു കാരണക്കാരാകാം എന്നതാണ് ആളുകളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഏപ്രില്‍ 15നകം എത്തുമെന്നാണ് ന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.
കൊറോണയെ പ്രതിരോധിക്കാന്‍ ഈ മരുന്നുകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ക്ഷയരോഗത്തെ പോലും ബിസിജി വാക്സിന്‍ ഭാഗികമായി മാത്രമേ ഭേദമാക്കൂ.
മാർച്ച് 6-നാണ് ആയുഷ് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഡയറ്റ് പ്ലാന്‍ മുന്നോട്ടു വെച്ചത്.
പ്രധാനമന്ത്രി രാവിലെ 10 - മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. കാര്‍ഷിക മേഖലയില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ തൊഴിലാളി ക്ഷാമം അനുഭവപ്പെടാതിരിക്കാനും ചരക്ക് ഗതാഗതം ഉറപ്പുവരുത്താനും കേന്ദ്രം പ്രഥമ പരിഗണന നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രോഗം വന്നു ഭേദമായവരില്‍ നിന്നുള്ള പ്ലാസ്മ സ്വീകരിച്ച് രോഗ [പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് കോവിഡിനെ നേരിടാന്‍ ബഹറൈന്‍ ഒരുങ്ങുന്നു.
മഹാരാഷ്ട്രയില്‍ കോവിഡ് -19 ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തി അറുപത്തിനാലായി. ഇന്ന് എണ്‍പത്തിരണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗീ വര്‍ദ്ധനവ് രണ്ടായിരത്തിനു മുകളില്‍ പോയത്.
രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതുമാണ്. ഇന്ന് 19 കേസുകൾ നെഗറ്റീവായി. കാസർകോട് 12, പത്തനംതിട്ട, തൃശൂർ 3 വീതം, കണ്ണൂർ ഒന്ന്.
ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഇന്നലെയത് 619 ആയി ചുരുങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 431 പേരാണ് മരണപ്പെട്ടത്.
ശനിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 9,385 ആയി. ഇവിടെ മാത്രം 1,89,415- പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
സ്വന്തം സുരക്ഷപോലും തൃണവല്‍ഗണിച്ച് രോഗീ പരിചരണത്തില്‍ മുഴുകിയ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഔദ്യോഗിക വസതിയായ ചെക്കെഴ്സില്‍ വിശ്രമിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
താൻ ഏകാന്തതയുടെ ഉപാസക ആണെന്ന്. ഓഹ്, കാര്യം അറിഞ്ഞല്ലോ, ഇനി പൊയ്‌കൊള്ളൂ എന്ന്... 'തൽപ്പരകക്ഷിയല്ലാ' എന്ന് സലീം കുമാറിന്റെ ശബ്ദത്തിൽ ആലോചിച്ച് ഏകാകിനിക്ക് നന്ദി പറഞ്ഞ് പ്രാതൽ തുടരാനായി എന്റെ മേശയിലേക്ക്.
മരണമടഞ്ഞവരുടെ എണ്ണം 108,827 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനെട്ടു ലക്ഷം ത്തോളമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 17,80,314 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്
ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 18, 849 ആയി. 1,47,577- പേര്‍ക്കാണ് ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്
7,004 പേരുടെ നില അതീവ ഗുരുതരമാണ്. 24, 932 പേര്‍ ഇതിനകം രോഗ വിമുക്തി നേടി.
സ്പെയിനില്‍ ഇതിനകം 16, 625 - പേരാണ് മരണപ്പെട്ടത്. 1,65,431- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് രോഗ വിമുക്ത പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു
മരണമടഞ്ഞവരുടെ എണ്ണം 103,506 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനേഴുലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് 17,10,152 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്
കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും, ബാക്കിയുള്ളവരെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ യുഎഇ മുന്‍കൈ എടുത്ത് നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നുമാണ് അംബാസിഡര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ കണക്കനുസരിച്ച് 16,165,045 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 49,123 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 3,62,538-പേര്‍ സുഖം പ്രാപിച്ചു.
മരണസംഖ്യ 199 ആയി ഉയർന്നപ്പോൾ 503 പേര്‍ രോഗമുക്തി നേടി. 1,364 രോഗികളുള്ള മഹാരാഷ്ട്രയാണ് കൊവിഡ്-19 ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. തമിഴ്‌നാട്ടില്‍ 834, ദില്ലിയില്‍ 720, രാജസ്ഥാനില്‍ 463, തെലങ്കാനയില്‍ 442-ഉം രോഗികള്‍ ഉണ്ട്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 16,697- പേര്‍ ഇതിനകം മരണപ്പെട്ടു. ഇന്നലെ ഇതേ സമയത്ത് മരണനിരക്ക് 14,797 ആയിരുന്നു.
പുതിയ കണക്കനുസരിച്ച് 14,797 - പേര്‍ ഇതിനകം മരണപ്പെട്ടു. 4,35,160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനഞ്ചു ലക്ഷം കവിഞ്ഞു. 48,160 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 3,31,355 -പേര്‍ സുഖം പ്രാപിച്ചു
ലോക്ഡൗണിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 117 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത്, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ അടച്ചിടണം എന്നാണ് രാജ്നാഥ് സിങ് അധ്യക്ഷനായ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
11 പേരാണ് കൊല്ലം ജിലയിൽ നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത്. നിലവിൽ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ആറു പേരിൽ 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
കര്‍ണാടകയില്‍ ആറ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 181 ആയി. മധ്യപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 1039 പേരാണ് മരണമടഞ്ഞത്
ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 82,080 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 14,31,706പേര്
അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 1039 പേരാണ് മരണമടഞ്ഞത്
കാസര്‍ഗോഡ് - 4, കണ്ണൂര്‍ - 3, മലപ്പുറം -1, കൊല്ലം -1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ നാലുപേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരും രണ്ടുപേര്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെത്തിയവരുമാണ്. ബാക്കി മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്
കോവിഡ്-19 നെ പ്രതിരോധിക്കാൻ മുൻനിരയിൽ ഉള്ള ആരോഗ്യപ്രവർത്തകർക്ക് പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പിപിഇ), മികച്ച സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനൊപ്പം പുതിയ ആശുപത്രി ഇൻഫ്രാസ്ട്രക്ചറുകളും ഡയഗ്നോസ്റ്റിക്സും നിർമ്മിക്കുന്നതിന് ഈ പണം ഉപയോഗിക്കാമെന്ന് സോണിയ.
കൊറോണ വൈറസ് സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ ഭേദമാകാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
ഇറ്റലിയില്‍ ഇതിനകം 17,159 പേര്‍ ഇതിനകം മരണപ്പെട്ടു. സ്പെയിനില്‍ 13,697 - പേര്‍ മരണപ്പെട്ടു
കഴിഞ്ഞ 24 മണിക്കൂറിനകം 665 പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 10,366 - പേര്‍ ഇതിനകം മരണപ്പെട്ടു. 3,52,083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കാൻ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിനാകെ ഒരുമയുടെ സന്ദേശം പകരാനെന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ദിയാ ജലാവോ ക്യാന്പെയിൻ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
2020 ജൂൺ മാസത്തോടെ 27 ദശലക്ഷം എൻ 95 മാസ്കുകൾ, 1.6 ദശലക്ഷം ടെസ്റ്റിംഗ് കിറ്റുകൾ, 15 ദശലക്ഷം പിപിഇകൾ എന്നിവയ്ക്കുള്ള ആവശ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവ വാങ്ങാൻ നടപടികൾ സ്വീകരിച്ചുവരികയാണ്.
മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
രോഗം സ്ഥിരീകരിച്ച നഴ്സുമാരേ രാജീവ്ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹി സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊറോണ ജാഗ്രത പുലര്‍ത്തുന്ന കാര്യത്തില്‍ ഒട്ടും നിഷ്കര്‍ഷ പുലര്‍ത്തിയി ല്ലെന്നാരോപിച്ച് യുനൈറ്റഡ് നഴ്സസ് അസ്സോസ്സിയേഷന്‍ ആരോപിച്ചു
ദുരിതാശ്വാസ സാമഗ്രികളുമായി എയർ ഇന്ത്യ ഇന്ത്യയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. കൂടാതെ, ലോക്ക്ഡൗൺ കാരണം ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
സ്പെയിനില്‍ ഇതിനകം 12,889 - പേര്‍ മരണപ്പെട്ടു. 1,30,759- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 750 പേരാണ് മരണമടഞ്ഞത്.
മരണപ്പെട്ടവരില്‍ മൂന്നില്‍ രണ്ടു ഭാഗവും യൂറോപ്പില്‍ നിന്നാണ്. എട്ടു ലക്ഷത്തോളം പേര്‍ക്ക് യൂറോപ്പില്‍ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയില്‍ ഇതിനകം 16,040-പേര്‍ ഇതിനകം മരണപ്പെട്ടു. 1,24,632-പേര്‍ക്കാണ് ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിനകം 750 പേരാണ് മരണമടഞ്ഞത്. ഓരോ മിനുട്ടിലും ഒരു മരണം നടക്കുന്നതായാണ് കണക്ക്.
അതില്‍തന്നെ 19 ശതമാനം രോഗികള്‍ 20 വയസ്സില്‍ താഴെയുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 21 നും നാല്പതിനും മധ്യേ പ്രായമുള്ളവര്‍ നാല്പത് ശതമാനം. നാല്പത്തിയൊന്നിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനവും ഉണ്ട്.
അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂരിൽ ഏഴ് പേരുടെയും തിരുവനന്തപുരത്ത് ഒരാളുടെയും ഫലം നെഗറ്റീവായി. 254 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
അശാസ്ത്രീയവും അബദ്ധങ്ങള്‍ നിറഞ്ഞതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരം കുറ്റകരമാണ്. രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും.
പാചക വീഡിയോകളും ഭക്ഷണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്താൻ സമയമായില്ലേ. എനിക്ക് തോന്നുന്ന ഒരു കാര്യം – ലോകത്ത്, പ്രത്യേകിച്ചും നമുക്കിടയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്.
കൊവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. അതിനെ പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടിയെന്ന്' ട്രോളുകയാണ് ലിജോ ജോസ് പെല്ലിശേരി.
ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വൻതോതിൽ നശിപ്പിക്കാൻ ശേഷിയുള്ള ജൈവായുധം നിര്‍മ്മിച്ച് ലോകത്ത് അശാന്തി പരത്തിയ ചൈനയെ കുറ്റക്കാരായി പ്രഖ്യാപിക്കണം എന്നും ഐസിജെ ആവശ്യപ്പെടുന്നു.
കൊറോണാ വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഏറ്റവുമധികം ദുരിതം ഏറ്റുവാങ്ങിയ ചൈനയില്‍ പക്ഷെ ഇപ്പോള്‍ മരണനിരക്കും രോഗബാധാനിരക്കും വളരെ കുറവാണ് എന്നത് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 -മണിക്കൂറിനുള്ളില്‍ ചൈനയില്‍ നിന്ന് വെറും 4 -മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രണ്ടുലക്ഷത്തി നാല്‍പ്പത്തിയയ്യായിരത്തി മുന്നൂറ്റിയെഴുപത്തിമൂന്ന് പേര്‍ക്ക് (2,45,373) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശിലെ ഇൻഡോർ പരിസരത്ത് കൊവിഡ് പരിശോധന നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം അക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പതിമുന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 387-പേര്‍ക്ക് ഇതിനകം കൊവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
COVID-19 ലോകത്തെ എങ്ങനെ ബാധിക്കുന്നു? ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥർ 'അതീവ ആശങ്കാകുലരാകുന്നത്' എന്തുകൊണ്ടാണ്? ദക്ഷിണ കൊറിയ എങ്ങിനെയാണ് ഫലപ്രദമായി പ്രതിരോധിക്കുന്നത്? COVID-19 വിമാന ഗതാഗതത്തെ എങ്ങനെ ബാധിക്കുന്നു? സീസണൽ ഇൻഫ്ലുവൻസയും കൊവിഡും തമ്മില്‍ എന്തെങ്കിലും ബന്ധം?
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. രണ്ടായിരത്തി ഇരുന്നൂറ്റി പത്തൊന്‍പത് (2,219) പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം എണ്‍പത്തിമൂവായിരത്തിതൊള്ളായിരത്തിയോന്നു (83,901) പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യു കുമ പറഞ്ഞു.
കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്ന് പറഞ്ഞ കോടതി മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇടപെടുമെന്നും പറഞ്ഞു. റോഡ് അടച്ച് രോഗികളെപ്പോലും കടത്തിവിടാതെയുള്ള കർണാടകത്തിന്‍റെ നിലപാട് മനുഷ്യത്വ രഹിതമാണെന്നും കോടതി തുറന്നടിച്ചു.
ഇതോടെ ഇയാൾക്ക് വീട്ടിലേക്ക് മടങ്ങാം. 28 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിബന്ധന
ഇന്നലെ 17 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 106 ആയി. ആറു പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം , ഭക്ഷ്യ സിവിൽ സപ്ലെയ്സ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനമാണ് വാർ റൂമിന്റെ പ്രധാന ചുമതല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കാവശ്യായ കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
ഇയാള്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. ഇയാളുടെ ഫലം വൈകിയാണ് എത്തിയത്
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ നിതാന്തമായ പരിശ്രമം തുടരുകയാണെങ്കിലും കൊവിഡ്-19നെ കുറിച്ചുള്ള പലകാര്യങ്ങളും ഇപ്പോഴും നമുക്ക് കൃത്യമായി അറിയില്ല. അത്തരം കാര്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശാസ്ത്ര ലോകത്തിന്‍റെ പരിശ്രമങ്ങള്‍ തുടരുകയാണ്.
മുംബൈ, പൂനെ, പത്തനംതിട്ട എന്നീ മൂന്ന് മേഖലകൾ 'യഥാർത്ഥ ഹോട്ട്‌സ്‌പോട്ടുകളായി മാറിയിരിക്കുന്നു' എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
കാരാകുറുശ്ശി സ്വദേശിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാലാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ കണ്ടക്ടറുള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.
134370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 133750 പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രികളിലാക്കി. 6067 പേരെടു സാമ്പിളാണ് ഇതുവരെ പരിശോധിച്ചത്.
അതേസമയം, രോഗബാധിതനായ നേതാവുമായി അടുത്തിടപഴകിയ കെ.സി. ജോസഫ് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും പ്രതിരോധ നടപടിയെന്നോണമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇന്ന് 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 1342 സാമ്പിളുകൾ പരിശോധനക്കയച്ചു. ആകെ പരിശോധനക്കയച്ച സാമ്പിളുകളിൽ 3768 എണ്ണം നെഗറ്റീവാണ്. 815 പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്നും അതത് സംസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ ജനജീവിതത്തെ ബാധിക്കില്ലെന്നും പരിഭ്രാന്തരായി ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കേണ്ട കാര്യമില്ല.
കോവിഡ് -19 സ്ഥിരീകരിച്ച രണ്ടുപേർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിൻറെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.
അടുത്ത എട്ട് ആഴ്ച വളരെ നിർണായകമാണെന്നു' പറഞ്ഞ ട്രംപ് അതിനുള്ളില്‍ വൈറസിനെ കെട്ടുകെട്ടിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തിര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ എല്ലാ യുഎസ് സംസ്ഥാനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തു.
ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ വ്യാജ പ്രചാരകരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു.
അന്തരാഷ്ട്ര തലത്തില്‍ കൊറോണ (കോവിഡ് - 19) വൈറസിനെ തുരത്താന്‍ മൂന്നര ലക്ഷം കോടി രൂപ (5000 - കോടി ഡോളര്‍ ) ചെലവഴിക്കുമെന്ന് ഐ.എം.എഫ് (അന്താരാഷ്ട്ര നാണ്യ നിധി ) അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 1000 കോടി ഡോളര്‍ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങല്‍ക്കായി നീക്കിവെക്കും
ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ചൈനക്ക് പുറത്തുള്ള രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.