കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ 70 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് സൂപ്പര്‍ സ്പ്രെഡറായി കുംഭമേളയെന്ന ആരോപണം ശക്തമാകുന്നതിന് പിന്നാലെയാണ് പങ്കെടുത്തവരുടെ എണ്ണം വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ടത്.
മേളയിൽ പങ്കെടുത്ത 2,600 തീർത്ഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് നടത്തിയ രണ്ടു ലക്ഷം പേരിൽനിന്നാണ് ഇത്രയും പേർക്ക് രോഗം ബാധിച്ചത്. ഉത്തർപ്രദേശിൽനിന്നെത്തിയ ആരോഗ്യ ജീവനക്കാരുടെ സഹായത്തോടെ മൊത്തം 1,90,083 ടെസ്റ്റാണ് തങ്ങൾ നടത്തിയതെന്ന് ഹരിദ്വാറിലെ ചീഫ് മെഡിക്കൽ ഓഫീസർ എസ്‌കെ ഝാ പറഞ്ഞു. ഇതിൽ 2,642 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, കുംഭമേള പൂർത്തിയായതിന് പിന്നാലെ ഹരിദ്വാറിൽ കർഫ്യു പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ഇന്നലെയാണ് മേളയുടെ അവസാന ചടങ്ങ് പൂര്‍ത്തിയായത്. അവസാന ചടങ്ങായ സഹി സ്നാൻ ആണ് ഇന്നലെ പൂര്‍ത്തിയായത്. നഗരത്തില്‍ ആവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. കർഫ്യു സമയത്ത് പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. ഹരിദ്വാർ, റൂർക്കേ, ലക്ഷർ, ഭഗവാൻപൂർ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ, പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. 4,01,993 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 3523 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.