ദക്ഷിണ കൊറിയയിലെ കെയ്‌സോംഗ് നഗരത്തെ പൂർണമായി അടച്ചുപൂട്ടി കിം ജോങ് ഉൻ. കൊവിഡ്-19 ലക്ഷണങ്ങളുള്ള ഒരാളെ കണ്ടെത്തിയതിനെ തുടർന്നാണ് കിം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. വൈറസ് രാജ്യത്ത് പ്രവേശിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വർഷങ്ങൾക്ക് മുമ്പ് ദക്ഷിണ കൊറിയയിലേക്ക് പലായനം ചെയ്ത വ്യക്തിയാണ് രോഗലക്ഷണങ്ങൾ കാണിച്ചത്. ഇയാൾ കഴിഞ്ഞയാഴ്ച അനധികൃതമായി അതിർത്തി കടന്നെത്തിയതാണെന്ന് കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി അറിയിച്ചു. സംശയാസ്പദമായ വ്യക്തി സമ്പർക്കം പുലർത്തിയവരെ അഞ്ച് ദിവസത്തോളമായി കെയ്‌സോങ്ങിൽ ക്വാറന്റൈനിന് വിധേയമാക്കിയിട്ടുണ്ടെന്നും കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈറസ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണെങ്കിൽ ഉത്തര കൊറിയയിലെ ആദ്യത്തെ കൊറോണ വൈറസ് കേസായിരിക്കും അത്. ഒരൊറ്റ വൈറസ് കേസുമില്ലാത്ത രാജ്യമാണെന്ന് ഉത്തര കൊറിയ ഉറപ്പിച്ചുപറഞ്ഞിരുന്നു. ഇതിനെ വിദഗ്ദർ പലപ്പോഴായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും വൈദ്യസഹായത്തിന്റെയും അഭാവം കാരണം ഉത്തരകൊറിയയിൽ കൊറോണ വൈറസ് പടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.