പാരീസ്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അർജന്‍റൈൻ ഡി ജെയ്ക്ക് വധഭീഷണി. മെസിക്ക് കൊവിഡ് പിടിപ്പെട്ടത് ഡി ജെ ഫെർ പലേസിയോയില്‍ നിന്നാണ് എന്നാരോപിച്ചാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായി മെസിയും കുടുംബവും ഡി ജെ പാർട്ടി ഉൾപ്പടെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
പലേസിയോയുടെ ഡി ജെ പാര്‍ട്ടിയില്‍ താരം പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പലേസിയോക്കെതിരെ വധഭീഷണി ഉയര്‍ന്നത്. ഇത്തരം വൈകാരികമായ സ്നേഹപ്രകടനങ്ങള്‍ നല്ലതല്ലെന്നും തനിക്ക് കൊവിഡ് നെഗറ്റീവ് ആണെന്നും പലേസിയോ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മെസ്സിയെ കൂടാതെ മറ്റു മൂന്ന് താരങ്ങൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചുവെന്നും നാല് പേരെ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെസിയുടെ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്ന്‍ അറിയിച്ചു. യുവാന്‍ ബെന്‍നെറ്റ്, സെര്‍ജിയോ റിക്കോ, യുവതാരം നഥാന്‍ ബിറ്റുമാസല എന്നിവര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.