തൃശൂര്‍: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച പി വി അന്‍വറിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശം പി വി അന്‍വറിനെ കൊണ്ട് പിണറായി വിജയന്‍ പറയിച്ചതാണെന്നും അദ്ദേഹം ഇപ്പോള്‍ സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണെന്നും മുരളീധരൻ പറഞ്ഞു. പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയത് പൊളിറ്റിക്കല്‍ അറ്റാക്കാണെന്നും മുരളീധരന്‍ ചൂണ്ടികാണിച്ചു.
'നികൃഷ്ട ജീവി, പരനാറി എന്നീ പ്രയോഗങ്ങള്‍ പിണറായിയുടെ സംസ്കാരത്തെയാണ് കാണിക്കുന്നത്. ഇത് കേരളത്തിന് ചേര്‍ന്നതല്ല. പിണറായിക്ക് മോദിയെ ഭയമാണ്. അതുകൊണ്ടാണ് നേരിട്ടല്ലാതെ മോദി സ്തുതി പാടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോദി രാഹുല്‍ ഗാന്ധിയെ വിളിച്ച് അധിക്ഷേപിച്ച പേരാണ് ഇപ്പോള്‍ പിണറായി ആവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികളായ ഇഡിയോടും, സിബിഐയോടും പോരാടി പിണറായി ജയിലില്‍ പോയിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ കൂടെ ബിജെപി വിരുദ്ധ ഘടകങ്ങളെല്ലാം ഉണ്ടാകുമായിരുന്നു. ഇതെല്ലാം കാണുമ്പോള്‍ പിണറായി ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണോ അതോ ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകാർക്ക് വരെ സംശയമുണ്ടാകും'- മുരളീധരൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്തെ ഭരണ വിരുദ്ധ വികാരം തൃശൂരിലും വ്യക്തമാണ്. സിപിഎം സഖ്യത്തിലേക്ക് പോയതോടെ സിപിഐയുടെ പതനം തുടങ്ങി. തൃശൂരിലെ സിപിഐയുടെ അക്കൗണ്ട് സിപിഎം പൂട്ടിക്കും. ഇപ്പോള്‍ സിപിഎം നീങ്ങുന്നത് ബിജെപിയുമൊത്തൊരു ധാരണയിലാണ്. ഇന്ത്യ മുന്നണിയുടെ ഇടതുപക്ഷ പിന്തുണ വിഷയാടിസ്ഥാനത്തിലാണെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.