ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരായവരുടെ എണ്ണം 90 ലക്ഷത്തി നാല്‍പ്പത്തി മുവ്വായിരമായി. 84.28 ലക്ഷം പേരാണ് രോഗ മുക്തരായത്, മുക്തീ നിരക്ക് 93.6 ശതമാനമായി.
17,63,055 കേസുകളുള്ള മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 പേരാണ് അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവയാണ് കൂടുതല്‍ രോഗികലുള്ള മറ്റു സംസ്ഥാനങ്ങള്‍.
ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും ഫെബ്രുവരിയോടെ വാക്സിൻ ലഭ്യമാക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവല്ല പറഞ്ഞു. ഡല്‍ഹിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,000 കവിഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ദില്ലി ഹൈക്കോടതി ഡല്‍ഹി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
എല്ലാ ദിവസവും 50,000 പേരെയെങ്കിലും കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് തെലങ്കാന ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ആവശ്യമെങ്കില്‍ അത് ഒരുലക്ഷമായി ഉയര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്.