ഡല്‍ഹി: കൊവിഡ് ചികിത്സക്കുള്ള മാനദണ്ഡം കേന്ദ്ര ആരോഗ്യമന്ത്രാലയം പരിഷ്കരിച്ചു. കോവിഡ് പോസിറ്റീവ് അല്ലാത്തവരെയും സിഎഫ്എല്‍ടിസികളിലും പ്രവേശിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കൊവിഡ് ലക്ഷണങ്ങളുള്ള അതേസമയം പരിശോധനയിൽ പരിശോധനയിൽ നെഗറ്റീവായവരെയാണ് എഫ്എൽടിസികളിൽ പ്രവേശിപ്പിക്കാം. രോഗം ഗുരുതരമാണെങ്കിൽ ഇവരെ ആശുപത്രികളിലേക്ക് മാറ്റണം. രോഗലക്ഷണങ്ങളോടെ നെഗറ്റീവ് റിസൽട്ടുള്ള നിരവധിപേര്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം ചികിത്സാ മാനദണ്ഡങ്ങൽ പുതുക്കിയത്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് കെയര്‍ സെന്ററുകള്‍, ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളിലും പ്രവേശിപ്പിക്കാം. രോഗലക്ഷണമുള്ളവർക്ക് ചികിത്സ നിഷേധിക്കരുതെന്നും ഓക്‌സിജനും മറ്റു മരുന്നുകളും ഉറപ്പുവരുത്തണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തിലുണ്ട്.
കഴിഞ്ഞ ദിവസം 4,01078 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4187 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു. മരണം 2,38,270 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് അമ്പത്തിനാലായിരം പുതിയ കേസുകളാണ്. രാജ്യത്തെ കൊവിഡ് വ്യാപനം തടയാന്‍ തമിഴ്‌നാട്, കര്‍ണാടക, കേരള, മഹാരാഷ്ട്ര, ഗോവ, മണിപ്പൂര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണും നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്.