കൊവിഡ് വ്യാപനം രൂക്ഷം; ദക്ഷിണ കൊറിയയില്‍ സ്കൂളുകള്‍ അടച്ചു

സിയോള്‍: കൊവിഡ് രോഗബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ദക്ഷിണകൊറിയയില്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലും പരിസരപ്രദേശങ്ങളിലുമുളള സ്‌കൂളുകളാണ് ചൊവ്വാഴ്ച്ച മുതല്‍ അടച്ചുപൂട്ടുക. ഈ മാസം അവസാനം വരെയാണ് സ്‌കൂളുകള്‍ തുറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇതുവരെ ഉണ്ടായ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പരാജയപ്പെട്ടതാണ് രോഗവ്യാപനം രൂക്ഷമാവാനുളള കാരണം.

ദക്ഷിണകൊറിയയില്‍ മൂന്നാംഘട്ട കൊവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആദ്യപടിയായാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടിയത്. പ്രാദേശിക സര്‍ക്കാരുകളുടെയും വിദഗ്ദരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് വീണ്ടും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന്  ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി ചുങ് സിയേ ക്യുന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം 718 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി വ്യക്തമാക്കി. പുതിയ കേസുകള്‍ ഭൂരിഭാഗവും സിയോള്‍, ഇഞ്ചിയോണ്‍, ജിയോങ്കി പ്രവിശ്യകളെയാണ് ബാധിച്ചത്. 25 ദശലക്ഷത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്.

  ദക്ഷിണകൊറിയയില്‍  43,484 രോഗബാധിതകരാണ് ഉളളത്. ആകെ മരണം 587 ആയി. മൂന്നാംഘട്ട ലോക്ടൊണ്‍ നിലവില്‍ വരുന്നതോടുകൂടെ കടുത്ത നിയന്ത്രണങ്ങളാവും ദക്ഷിണകൊറിയയില്‍ നടപ്പിലാക്കുക. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാവുകയുളളു. പത്തില്‍ കൂടുതല്‍ ആളുകള്‍ കൂടി നില്‍ക്കുന്നതിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.  സര്‍ക്കാര്‍ ഉദ്യോഗസ്തക്ര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമാണ് അനുമതി കൂടാതെ പുറത്തിറങ്ങാന്‍ കഴിയുക.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More