നിലവില്‍ ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും മോശം സാമ്പത്തിക വളർച്ചയിലൂടെയുമാണ് കടന്നു പോകുന്നത്. അതുകൊണ്ട് ഇത് സംബന്ധിച്ച ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് കരുതിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബന്ദികളെ തിരികെയെത്തിക്കാനുള്ള ശ്രമം ഇസ്രായേൽ നടത്തുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതായത് രണ്ട് മാസം ഗസ്സയിൽ വെടിനിർത്തി ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം. ഇങ്ങനെ താൽകാലികമായി വെടിനിർത്തി 100 പേരോളം അടങ്ങുന്ന ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേലിന്റെ പദ്ധതി.
ഇന്നും ഏതാണ്ട് 85 ശതമാനത്തോളം മമ്മിയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ശരീരത്തിലെ തൊലി കുറച്ച് നശിച്ചു എന്നതെഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും മമ്മിയ്ക്ക് ഇല്ല. മുടിയ്ക്ക് യാതൊരു കേടും സംഭവിച്ചിട്ടില്ല. മമ്മിയുടെ കൈ കാലുകള്‍ സാധാരണ മനുഷ്യരുടേത് പോലെ സന്ധികളില്‍ നിന്ന് വളയ്ക്കാനും തിരിക്കാനും പറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
22ന് ഇവര്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജോലി സ്ഥലത്ത് മധുരം വിതരണം ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ കമ്പനി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ എല്ലാവരെയും ഇന്ത്യയിലേക്കയക്കുകയായിരുന്നു.