കോഴിക്കോട്: നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജില്ലയില്‍ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ എസ്. സാംബശിവറാവു അറിയിച്ചു. നിരവധി സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തുന്നതായി കളക്ടര്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 2022 പേര്‍ക്കാണ്. ഒരാഴ്ചക്കിടയില്‍ 8 ശതമാനത്തിലധികം രോഗ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ടൈമെന്‍റ് സോണുകളില്‍ ജനങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കുവാന്‍ വേണ്ട അനുമതി ഉണ്ടായിരിക്കും.
ആരാധനാലയങ്ങള്‍, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് 5 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. ക്രിട്ടിക്കല്‍ കണ്‍ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകള്‍ അടച്ചിടും. ഈ വാര്‍ഡുകളില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്രകള്‍ക്ക് പാടില്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ജയിലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.