പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. ഇയാളുടെ സാമ്പിൾ ഒരിക്കൽ കൂടി പരിശോധിക്കും. കാരാകുറുശ്ശി സ്വദേശിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാലാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ കണ്ടക്ടറുള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. മണ്ണാര്‍ക്കാട് ഡിപ്പോയിലെ കണ്ടക്ടറായ ഇയാള്‍ പിതാവിനെ ഒരുതവണ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഉംറക്കായാണ് രോഗം സ്ഥിരീകരിച്ചയാൾ വിദേശത്ത് പോയത്.
മാര്‍ച്ച് 16ന് കോയമ്പത്തൂര്‍ക്കും 18ന് മണ്ണാര്‍ക്കാട്ടു നിന്ന് പാലക്കാട്, തൃശൂര്‍, എറണാകുളം വഴി തിരുവനന്തപുരത്തേക്കുമുള്ള ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്നു. 19നാണ് ഇയാള്‍ തിച്ചെത്തിയത്. 300 ഓളം പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ട്. രോഗി പോയ പള്ളി, ആശുപത്രി, എടിഎം വീട് എന്നിവ അണുവിമുക്തമാക്കി.