ഡൽഹി: കേരളത്തില്‍ കോവിഡിന്റെ ഉപവകഭേദം ജെഎൻ1 കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യം യുഎസില്‍ സ്ഥിരീകരിക്കുകയും പിന്നീട് ചൈനയിൽ പെട്ടെന്നു വർധിക്കുകയും ചെയ്ത ഉപവകഭേദമാണിത്. പൊതുവേ വിദേശത്തു നിന്നെത്തുന്നവർ കൂടുതലുള്ള കേരളം ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദ്ദേശം നല്‍കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ വര്‍ധിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിലെ ആരോഗ്യനില തൃപ്തകരമാണ്. നവംബർ 18-നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ പരിശോധനയുടെ ഫലം 13-നാണ് ലഭിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജജ് അറിയിച്ചു. നിലവിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും അസുഖബാധിതർ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതിരോധശേഷി കുറക്കുകയും വേഗത്തില്‍ വ്യാപിക്കുകയും ചെയ്യുന്ന വൈറസാണ് ജെഎൻ1. പുതിയ ഭൂരിഭാഗം കേസുകളും നേരിയ രോഗലക്ഷണങ്ങളും കാര്യമായ ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആർ വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ 1324 കോവിഡ് പോസിറ്റീവ് കേസുകളുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കേരളത്തില്‍ ദിവസം 700 – 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.