സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊച്ചി വൈപ്പിനിൽ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. കുഴപ്പള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലേറിനാണ് അസുഖം സ്ഥിരീകരിച്ചത്. 73 വയസ്സായിരുന്നു ബുധനാഴ്ചയാണ് പനിയെ തുർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗത്തിനും പ്രമേഹത്തിനും ഇവരെ അലർട്ടിയിരുന്നു. അന്നേ ദിവസം തന്നെ ഇവർ മരിച്ചു. ഇവരുടെ അസുഖത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഏറെ കാലമായി ഇവർ കോൺവെന്റിന് പുറത്ത് പോയിട്ടില്ല. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോൺവെന്റിലെ മുഴുവൻ അന്തേവാസികളെയും ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയിൽ ഉള്ളവരോടും ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇവരുടെ മൃതദേഹം സംസ്കരിച്ചു. എറണാകുളം ജില്ലയിലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്നലെ തിരൂരിൽ ഒരാൾ മരിച്ചിരുന്നു തിരൂർ പുറത്തൂർ അബ്ദുൾ ഖാദറാണ് മരിച്ചത്. 69 വയസ്സായിരുന്നു. ബംഗളൂരുവിൽ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്നു ഇയാൾ. വീട്ടിൽ കുഴഞ്ഞു വീണാണ് ഇയാൾ മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണ സ്ഥിരീകരിച്ചിരുന്നു. ഇയാൽക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മരണ ശേഷമാണ് കൊവിഡ് പരിശോധന നടത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കബറടക്കി.
ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ച ചുനക്കര സ്വദേശി നസീറിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥരീകരിച്ചിരുന്നു. ജൂലൈ ആദ്യം സൗദിയിൽ നിന്നാണ് ഇയാൾ നാട്ടിലെത്തി. കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസിറിന് ചികിത്സ തേടിയിരുന്നു. കൂടുതൽ ചികിത്സക്കായാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയത്. ഞായറാഴ്ച പുലർച്ചയാണ് നസീർ മരിച്ചത്. മരണത്തിന് ശേഷം ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചു. ഇന്നലെ വൈകീട്ടാണ് പരിശോധനാ ഫലം ലഭിച്ചത്. ഇയാളെ ചികിത്സിച്ച ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ വീട് നിൽക്കുന്ന ചുനക്കര പഞ്ചായത്തിലെ നാലാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിച്ചു.