രാജ്യത്ത് കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെയും ജയിലിലടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അത്തരക്കാര്‍ക്ക് രണ്ടുവര്‍ഷം വരെ തടവുശിക്ഷ നല്‍കണം എന്നാണ് പ്രധാന നിര്‍ദേശം. മധ്യപ്രദേശിലെ ഇൻഡോർ പരിസരത്ത് കൊവിഡ് പരിശോധന നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം അക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പതിമുന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
കൊറോണ വൈറസ് രോഗിയുമായി സമ്പർക്കം പുലർത്തിയതായി സംശയിക്കുന്ന ഒരു പ്രായമായ സ്ത്രീയോട് പരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായാത്. 'കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങൾ ഇൻഡോറിലെ തത്പട്ടി ബഖാൽ പ്രദേശത്തെ താമസക്കാരെ പരിശോധിച്ചു വരികയാണ്. ഒരു കൊവിഡ് -19 രോഗിയുമായി ബന്ധപ്പെട്ടുവെന്ന് സംശയിക്കുന്ന ഒരാളെകുറിച്ച് ഞങ്ങള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഞങ്ങൾ ആ വ്യക്തിയുമായി (വൃദ്ധയായ സ്ത്രീ) സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പ്രദേശത്ത് കൂട്ടംകൂടിനിന്നിരുന്ന ജനങ്ങള്‍ ഞങ്ങളെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു' എന്ന് ഡോക്ടർമാരിൽ ഒരാൾ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കിയിരുന്നു.