ഡല്‍ഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തെലങ്കാനയിലെ കെ.ചന്ദ്രശേഖർ റാവുമാണ് കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ.വാക്സിന്‍റെ ഒരു ഡോസ് പോലും ഇവര്‍ രണ്ട് പേരും സ്വീകരിച്ചിട്ടില്ല.
രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെയും വാക്സിന്‍ സ്വീകരണത്തെ കുറിച്ച് ഓണ്‍ലൈന്‍ മാധ്യമമായ പ്രിന്‍റ് നടത്തിയ പഠനത്തിലാണ് ഈ രണ്ട് മുഖ്യമന്ത്രിമാര്‍ ഒഴികെ ബാക്കി എല്ലാവരും വാക്സിന്‍റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബാണ് മുഖ്യമന്ത്രിമാരില്‍ ആദ്യമായി കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, അസ്ട്രസെനെകയുടെ കോവിഷീൽഡ് എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായതിനാല്‍ 20 ഡോസുകള്‍ ആവശ്യപ്പെട്ട് മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.