തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനും ഇന്നുമുതല്‍ (10.10.2021) അപേക്ഷിക്കാം. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ സി എം ആറിന്റേയും പുതുക്കിയ മാർഗനിർദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്.
ഐ സി എം ആർ പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം, നേരത്തെ മരണപ്പെട്ടവരില്‍ കൊവിഡ് മരണമായി കണക്കാക്കിയിട്ടില്ലാത്തതും എന്നാല്‍ അങ്ങനെ പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളുണ്ട് എന്ന് തോന്നുന്നവയും പരിഗണിക്കാന്‍ വേണ്ടി അപ്പീല്‍ പോകാം. കേരള സർക്കാറിന്‍റെ കൊവിഡ് മരണലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടില്ലാത്തവരെ അതില്‍ ഉള്‍പ്പ്ടുത്താനായി അപ്പീല്‍ പോകാം. എന്തെങ്കിലും തരത്തിലുള്ള പരാതിയുള്ളവര്‍ക്ക് പുതിയ സംവിധാനം വഴി സുതാര്യമായ രീതിയിൽ അപ്പീൽ സമർപ്പിക്കാന്‍ കഴിയും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അപ്പീല്‍ പോകലും അപേക്ഷ സമര്‍പ്പിക്കലും ബുദ്ധിമുട്ടുകൾ ഒഴിവാക്കി താരതമ്യേന എളുപ്പത്തിൽ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത് എന്ന് അധികൃതര്‍ അറിയിച്ചു. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി എച്ച്സി വഴിയോ അക്ഷയ സെന്റർ വഴിയോ ആവശ്യമായ രേഖകൾ നൽകി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകൾ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കൊവിഡ് 19 മരണ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഓൺലൈനിലൂടെ തന്നെയാണ് അപേക്ഷയിൻമേൽ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.