ഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. രണ്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,498 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 2213 ആളുകളാണ് രാജ്യത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞു. 94.29 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. വിദേശത്ത് നിന്ന് വരുന്നവരിലാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വൻസിംഗിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ ജൂണ്‍ 16 വരെ നീട്ടി. ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 10% ത്തില്‍ താഴെ വന്നതിന് ശേഷം ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കിയാല്‍ മതിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 9313 ആളുകള്‍ക്കാണ്.13.2% ശതമാനമായി കേരളത്തിലെ ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് കുറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 10,157 ആളുകളാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.