ഡല്‍ഹി: കേരളത്തില്‍ കോവിഡ് -19 നുമായി ബന്ധപ്പെട്ട് സമൂഹവ്യാപനത്തിന് സാദ്ധ്യതയില്ലെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയില്‍ 20 സംസ്ഥാനങ്ങളില്‍ 52 ഇടങ്ങളില്‍ സമൂഹ വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരെക്കാള്‍ രോഗ വിമുക്തരാവുന്നവരുടെ എണ്ണം കൂടുതലാണ് ഇത് ശുഭ ലക്ഷണമാണ്. എന്നിരുന്നാലും സാമൂഹ്യ നിയന്ത്രണം ശക്ത്മാക്കിക്കൊണ്ടുള്ള നടപടികളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സമയമായിട്ടില്ല എന്നാണ് ലഭിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 മൂലം മരണമടഞ്ഞത് 2 - പേരാണ് മരണമടഞ്ഞത്. ആകെ രോഗബധിതരായവരുടെ എണ്ണം ഇരുന്നൂറ്റി അമ്പത്തൊമ്പത് (2,59) ആണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ആകെ 136 -പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ - 50, കോഴിക്കോട് - 9, വയനാട് -1, മലപ്പുറം -15, പാലക്കാട് - 7, തൃശ്ശൂര്‍ - 7, എറണാകുളം - 8, ഇടുക്കി - 3, കോട്ടയം - 0, ആലപ്പുഴ - 3, പത്തനംതിട്ട - 8,കൊല്ലം - 7, തിരുവനന്തപുരം - 5. എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കോവിഡ് -19 ബാധിതരുടെ കണക്ക്.
ഇന്നലെ സംസ്ഥാനത്ത് 12 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇത് ശുഭ സൂചനയാണ് ഐ.സി.എം.ആര്‍ കണക്കാക്കുന്നത്. കണ്ണൂർ - 4 കൊല്ലം -1 തിരുവനന്തപുരം -1 മലപ്പുറം -2 കാസർകോഡ് -4 മലപ്പുറം -2 എന്നിങ്ങിനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മാത്രമാണ് വിദേശത്തു നിന്നും വന്നത്. 11 പേർക്ക് സമ്പർക്കം മൂലമാണ് അസുഖം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് അസുഖം ബാധിച്ചവരുടെ എണ്ണം 357 ആയി. ഇവരിൽ 258 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉളളത്.
രോഗവ്യാപനം വർദ്ധിക്കാത്തത് കൊണ്ട് നാം സുരക്ഷിതരായി എന്ന തോന്നൽ ചിലർക്കുണ്ട്. അതുകൊണ്ട് ലോക്ഡൗൺ ലംഘിക്കാമെന്ന് ആരും കരുതരുത്, ഈസ്റ്റർ വിഷു എന്നീ അവസരങ്ങളിൽ പുറത്തിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.