സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. 73 വയസുള്ള ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. അസുഖത്തെ തുടർന്ന് ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ അസുഖത്തെ തുടർന്ന് ജൂലൈ ആറിന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൃക്കരോഗവും ഇയാൾക്കുണ്ടായിരുന്നു. കടത്ത ന്യൂമോണിയ ബാധയും ഉണ്ടായിരുന്നു. കഴിഞ്ഞ 3 മാസമായി വെന്റിലേറ്ററിലായിരുന്നു. ഇയാളുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 48 പേരാണ് ഇയാളുടെ പ്രാഥമിക സമ്പർക്കപട്ടികയിലുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. കോട്ടയം ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 32 ആയി.
കൊവിഡ് ബാധിച്ച് ഇന്നലെ രണ്ട് പേരാണ് മരിച്ചത്. ആലപ്പുഴ സ്വദേശി ബാബു തൃശ്ശൂർ സ്വദേശി വത്സല എന്നിവരാണ് മരിച്ചത് .ബാബു ജൂലൈ 7 നാണ് ഇയാൾ മരിച്ചത്. മരണ ശേഷമാണ് ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചത്. ഇന്നലെ വൈകീട്ടാണ് പരിശോധനാ ഫലം ലഭിച്ചത്. വത്സലക്കും മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത് . ഇവർക്ക് 63 വയസ്സായിരുന്നു. ഇരുവരുടെയും പുനർ പരിശോധനഫലമാണ് പോസിറ്റീവ് ആയത്.