ഡല്‍ഹി: കൊവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കരുതെന്ന് കേന്ദ്രസർക്കാര്‍. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇത്തരം നടപടിക്കെതിരെ കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
കൊവിഡ് വാക്സിൻ സ്വീകരിച്ച പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കരുത്. അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാക്സിന്‍ സ്വീകരിച്ച തിയതി, സമയം, വാക്സിന്‍ നല്‍കിയ ആളുടെ പേര്, വാക്സിന്‍ സ്വീകരിച്ച സെന്‍റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തിയതി, എന്നിവയ്ക്കൊപ്പം അധാര്‍ കാര്‍ഡിന്‍റെ അവസാന 4 അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞാല്‍ മാത്രമാണ് ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞാല്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുക.