ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.73 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 5 ദിവസങ്ങളിലായി രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലും താഴെയാണ് രേഖപ്പെടുത്തുന്നത്. ഒന്നര മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ നിരക്കാണിത്.
24 മണിക്കൂറിനിടെ 3,617 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് മരണ നിരക്ക് കുറയുന്നതായാണ് കാണിക്കുന്നത്. . 27,729,247 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്ച്ച കൊണ്ട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35 ശതമാനത്തിലും താഴെയായി കുറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചയിലേക്ക് കൂടി നീട്ടിയിട്ടുണ്ട്. കേരളത്തില്‍ ലോക്ക് ഡൌണ്‍ നിയന്ത്രണം നീട്ടണോ വേണ്ടയോ എന്നുള്ള തീരുമാനം ഇന്ന് ചര്‍ച്ച ചെയ്ത തീരുമാനിക്കും. ഇന്നലെ സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 22318 ആളുകള്‍ക്കാണ്. കൊവിഡ് ബാധിച്ച് 194 ആളുകളാണ് മരണപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് അകെ മരണം 8257 ആണ്.