ഒമൈക്രോണ്‍ ബാധിക്കുന്നയാള്‍ക്ക് ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാല്‍ രോഗി മരണപ്പെടാന്‍ സാധ്യതയുണ്ട്. ഡെല്‍റ്റ തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതിനാല്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശുപത്രി സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കണം.
രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹി എന്‍സിഡിസിയില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും മീററ്റില്‍ രണ്ടര വയസുള്ള കുട്ടിക്കും വകഭേദം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1198 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 55,617 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
1,00,156 പേരാണ് ആകെ മരിച്ചത് . പകുതിയിലേറെ മരണവും നാലു രാജ്യങ്ങളിലാണ്.
ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം നാല്‍പത്തിമൂവായിരത്തി നാനൂറ്റിഅമ്പത്തൊമ്പത് (43,459) എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സ സ്വീകരിച്ചവര്‍ എട്ടുലക്ഷത്തിഎഴുപത്തി അയ്യായിരത്തിനാനൂറ്റിനാല്‍പ്പത്തിയഞ്ചു പേരാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ചാണിത്.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിർദ്ദേശമുണ്ടാകും. ഇവിടങ്ങളിലെ ജനങ്ങളുടെ യാത്രകള്‍, അവരുമായി ബന്ധപ്പെട്ടയാളുകള്‍, ശാരീരിക പ്രയാസങ്ങള്‍ എന്നിവ സസൂക്ഷ്മം നിരീക്ഷിക്കും.
ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) ഇട്ടു കഴിഞ്ഞു.കൊറോണ ജാഗ്രത നിലനില്‍ക്കുന്ന ഘട്ടത്തില്‍ നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കുറ്റംചുമത്തുക എന്നാണു റിപ്പോര്‍ട്ട്. സമ്മേളന നടത്തിപ്പുകാരായ മര്‍ക്കസ് ഭാരവാഹികളടക്കം 7-പേരെയാണ് എഫ്.ഐ.ആറില്‍ പ്രതിചേ ര്‍ത്തിരിക്കുന്നത്.
. കൊറോണാ വൈറസിനെകുറിച്ചും കോവിഡ് -19 നെകുറിച്ചും വായില്‍ തോന്നിയതു വിളിച്ചുപറഞ്ഞ് ലോകജനതക്കു മുന്‍പില്‍ അപഹാസ്യനായ ബ്രസീലിയന്‍ പ്രസിഡന്‍റ് ബോള്‍സാനാരോയുടെ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിക്കുകയായിരുന്നു.
സംസാരിക്കുമ്പോള്‍ എല്ലാവരും നല്ലകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. എന്നാല്‍ പിന്നീട് തിരിച്ചുവിളിക്കുന്നത് കാണുന്നില്ല. കര്‍ണാടകയുമായി സംസാരിച്ചതിനുശേഷം തിരിച്ചുവിളിക്കാം എന്നാണ് സദാനന്ദ ഗൌഡ പറഞ്ഞത്. എന്നാല്‍ വിളിയൊന്നും കണ്ടില്ല
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ ഹൃദയശൂന്യമായ പണവ്യവസ്ഥകളും ചൂഷകമൂല്യങ്ങളും സൃഷ്ടിക്കുന്ന അപമാനവീകരണത്തിൻ്റെയും അന്യവൽക്കരണത്തിൻ്റെയും ഭീകരതയിൽ നിന്ന് മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കാനാവും - എന്നാണ് മാർക്സ് അന്വേഷിച്ചത്...
ഇറ്റലിക്കും സ്പെയിനിനുമാണ് വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത്. ഇരു രാജ്യങ്ങളിലും യഥാക്രമം പന്ത്രണ്ടായിരത്തിനു മുകളിലും എഴായിരത്തിനു മുകളിലും മരണം സംഭവിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതിനകം മൂവായിരത്തോളം പേര്‍ മരണമടഞ്ഞു. ജനസംഖ്യയും യുവജനതയുടെ സംഖ്യയും വളരെ കുറഞ്ഞ മേല്‍ രാജ്യങ്ങള്‍ വിവരിക്കാനാവാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ജനസംഖ്യ വളരെ കുറഞ്ഞ രാജ്യം എന്ന ആത്മവിശ്വാസമാണ് രോഗ വ്യാപനം വലിയ തോതില്‍ നടക്കില്ല എന്നാ ധാരണയില്‍ കനേഡിയന്‍ ഭരണാധികാരികളെ കൊണ്ടെന്നെത്തിച്ചത്. ഈ ആത്മവിശ്വാസം അസ്ഥാനത്താക്കുന്നതാണ് പുതുതായി പുറത്തു വരുന്ന കണക്കുകള്‍
ആലുവ ചൊവ്വര സ്വദേശിയായ ഇദ്ദേഹം ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്
ലോകം മുഴുവൻ കേരളത്തെ വിസ്മയത്തോടെ ഉറ്റുനോക്കുകയാണ് .അനന്യമായ രീതിയിലാണ് നാമീ പ്രതിസന്ധിയെ നേരിടുന്നത് .തെരുവിൽ വിശക്കുന്ന പട്ടിയിലേക്കുൾപ്പടെ പരിഗണന നീളുന്ന ഒരു സർക്കാർ ഇവിടുണ്ട് .
സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (kerala.gov.in ) രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. https://citizencenter.kerala.gov.in/ എന്നതാണ് ലിങ്ക്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം.
എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ എന്നെ നേരിട്ട് വിളിക്കാവുന്നതാണ്. അതല്ലെങ്കിൽ ഇതോടൊപ്പം ചേർത്തിട്ടുള്ള എന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി, പി.എ, അഡീഷണൽ പി.എമാർ എന്നിവരുടെ നമ്പറുകളിലും ബന്ധപ്പെടാം.
134370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 133750 പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രികളിലാക്കി. 6067 പേരെടു സാമ്പിളാണ് ഇതുവരെ പരിശോധിച്ചത്.
അബോധാവസ്തയിലായിപ്പൊയ നൂരിക്ക് മസ്തിഷ്ക മരണം സംഭവവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിരുന്നു. എന്നാല്‍ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ ഹഖ് നൂരി ബോധാവസ്ഥയിലേക്ക് ഉണര്‍ന്നത്.
ഴാക് ദറിദയുടെ ഭാര്യയും പ്രമുഖ മനശ്ശാസ്ത്രജ്ഞയുമായ മാര്‍ഗരീത്ത ഒകുതിയര്‍ കോറോണാ ബാധ മൂലം മരണപ്പെട്ടു. പാരിസിലെ വൃദ്ധസദനത്തിലായിരുന്നു അന്ത്യം
''താങ്കള്‍ ഒരു പോരാളിയാണ്. ഈ വെല്ലുവിളിയും താങ്കള്‍ അതിജീവിക്കുക തന്നെ ചെയ്യും.
കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതോടെ സജ്പനഡ് ഗ്രാമത്തിലെ ആളുകളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആരെയും പുറത്തു വിടാതെ ഗ്രാമം അടച്ചു പൂട്ടിയതായുമാണ് റിപ്പോര്‍ട്ട്. കുഞ്ഞുമായും കുടുംബവുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കുറിച്ചുള്ള വിവരശേഖരം നടന്നു കൊണ്ടിരിക്കുകയാണ്
ജനങ്ങള്‍ക്കും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന നിലപാടെടുക്കുമ്പോള്‍ അഭിനന്ദിച്ചിട്ടുണ്ട്. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുമുണ്ട്. മൂല്യവിചാരമാണ് വിമര്‍ശം. അഭിനന്ദനവും ഖണ്ഡനവും അതിന്‍റെ ഭാഗമാണ്. മൂല്യവിചാരം എടുത്തുമാറ്റിയാല്‍ സ്തുതിയോ നിന്ദയോ മാത്രമേ ബാക്കി കാണൂ. രണ്ടിനോടും എനിക്കു യോജിപ്പില്ല.
ആകെ രണ്ടു ലക്ഷത്തി മുപ്പത്താറായിരം പേരാണ് സന്നദ്ധം സേനയില്‍ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിലും ഇരുന്നൂറ് പേരടങ്ങിയ സേനയെ ആണ് ചുമതലപ്പെടുത്തുക. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകല്‍ വിതരണം ചെയ്യും. ഇതിഒനായുള്ള രൂപരേഖ തയാറായതായും മുഖ്യമന്ത്രി അറിയിച്ചു.
അതിശക്തമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ ആവശ്യം വേണ്ട സന്ദര്‍ഭങ്ങളില്‍ അത് നടപ്പിലാക്കുന്നതിന് സര്‍ക്കാരിനു മുന്നില്‍ വന്നുചേരുന്ന നിയമപരമായ തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് ഓര്‍ഡിനന്‍സ് കൊണ്ടുദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. കേരളാ എപ്പിടെമിക് ഡിസീസ് ഓര്‍ഡിനന്‍സ് - 2020 എന്ന പേരിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
കാസര്‍ഗോട്ടെ ഗോളിയടുക്ക പള്ളിയിലെ കെ.എസ്.മുഹമ്മദ് അശ്രഫാണ് അറസ്റ്റിലായത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ജില്ലഭരണകൂടം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നത് ഒരു പക്ഷെ യാത്രയിലായിരുന്ന ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാങ്ങളില്‍ കഴിച്ചുകൂട്ടാന്‍ തയാറെടുപ്പില്ലാത്തതിന്‍റെ വിഷമതകളുണ്ടാകാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനോട് പൊരുത്തപ്പെട്ടു പോകണമെന്നും മന്ത്രി ബാലന്‍ നിരീക്ഷണത്തിലിരിക്കുന്നവരോട് അഭ്യര്‍ഥിച്ചു.
ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാത്ത എ.പി.എല്‍/എ.എ.വൈ കുടുംബങ്ങള്‍ക്ക് വിഷുവിന് മുന്‍പ് 1000-രൂപാ വീതം നല്‍കും. അരി, മരുന്ന് , ചികിത്സ എന്നിവ ഇപ്പോള്‍ തന്നെ ഈ വിഭാഗത്തില്‍ വരുന്ന കുടുംബങ്ങള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്
നാല്പത് ലക്ഷത്തോളം വരുന്ന മാസ്ക്കുകള്‍ അടങ്ങിയ ഇരുനൂറ് പെട്ടികള്‍ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ലഭിച്ച വിവരമനുസരിച്ച് നടത്തിയ തെരച്ചിലില്‍ സാധനങ്ങള്‍ ദീര്‍ഘ ദൂര സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്ന ചരക്ക് ഗോഡൌണില്‍ നിന്ന് മാസ്ക്കുകളുടെ ഈ വലിയ ശേഖരം പിടികൂടിയത്.
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ബാക്കുമായുള്ള ചര്‍ച്ചക്കു ശേഷം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയാണ് ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചത്.
രാജ്യം കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ രോഗം പടരാത്തിരിക്കാനുള്ള മുന്‍ കരുതലിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അതിനായി കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ഉടന്‍ പുനസ്ഥാപിക്കണമെന്നും വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
സാമ്പത്തികമായും സാമൂഹികമായുമുള്ള സഹായങ്ങള്‍ക്ക് പുറമേ ഒറ്റപ്പെട്ടുപോകുന്ന എതു പ്രായത്തിലുമുള്ള ആളുകള്‍ക്ക് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം ലഭ്യമാക്കാനും ഡി.വൈ.എഫ്.ഐ പ്രത്യേകം സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ദക്ഷിണേന്ത്യയില്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന തമിഴ്നാടും കേരളവും കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്. സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഇന്ന് വൈകീട്ടാണ് കേരളാ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിനു മുന്‍പുതന്നെ തമിഴ്നാട് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിനെ കൊറോണ ചികിത്സയ്ക്കായി പ്രത്യേകം സജ്ജീകരിക്കാന്‍ തീരുമാനിച്ചതായി എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടി ഇവിടെ ഇന്‍ പെഷ്യന്‍റുകളായി കഴിയുന്നവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ തീരുമാനമായി
പ്രത്യേക പരിശീലം കിട്ടിയ 5 - സംഘങ്ങള്‍ ഇതിനകം വിവിധ രാജ്യങ്ങളിലേക്ക് വൈദ്യസഹായം നല്‍കാന്‍ പോയിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ 144 - പേര്‍ അടങ്ങുന്ന ഒരു സംഘം ജമൈക്കയില്‍ കോറോണാ ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും ക്യുബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വെനിസ്വല, നികരാഗ്വ, ഗ്രനഡ, സുരിനാം എന്നിവിടങ്ങളിലെല്ലാം കോറോണാ ബാധിതരുടെ ഇടയില്‍ ക്യുബന്‍ മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മില്‍മ പ്രതിദിനം ഏകദേശം 600- ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. എന്നാല്‍ മലബാറിലെ കാസര്‍ഗോഡ് മുതല്‍ പാലക്കാടുവരെയുള്ള ആറു ജില്ലകളില്‍ കൊറോണാ പ്രതിസന്ധിയെ തുടര്‍ന്ന് ദിവസം പ്രതി പാല്‍ വില്‍പ്പന കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് സംഭരണം നിര്‍ത്താന്‍ മില്‍മ നിര്‍ബന്ധിതരായിരിക്കുന്നത് എന്നും മാനജിംഗ് ഡയരക്ടര്‍ അറിയിച്ചു.
ലോകത്ത് കോറോണാ ബാധയെ തുടര്‍ന്നു ഇതിനകം പതിമൂവായിരത്തിലധികം ആളുകള്‍ മരണമടഞ്ഞുകഴിഞ്ഞു. ലോകത്തെ അതിസമ്പന്ന രാഷ്ട്രങ്ങള്‍ മുതല്‍ വികസ്വരരാജ്യങ്ങള്‍ വരെ മറ്റൊന്നും ചിന്തിക്കാനാവാതെ കോറോണാ വൈറസില്‍ നിന്നുള്ള മുക്തി മാത്രം ലക്‌ഷ്യം വെച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ വലിയൊരു വിഭാഗം സാമ്പത്തിക,തൊഴില്‍ രംഗത്തെ തങ്ങളുടെ ഇടപെടല്‍ ശേഷി നഷ്ടപ്പെട്ട് വീടുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു
മരുന്നിലൂടെയും മറ്റും വൈറസുകളെ രാജ്യത്തേക്ക് എത്തിക്കാന്‍ അമേരിക്ക ശ്രമിക്കും, തങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളെ തകര്‍ക്കാന്‍ മെഡിക്കല്‍ പ്രോഫഷണലുകളിലൂടെ അമേരിക്ക ആക്രമണം അഴിച്ചു വിട്ടേക്കുമെന്നാണ് ഖൊമേനിയുടെ പ്രസ്താവന.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000-കോടി രൂപയുടെ കോറോണാ പാക്കേജിലെ പണം രണ്ടു മാസത്തിനകം ജനങ്ങളുടെ കയ്യിലെത്തുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും ധനകാര്യ മന്ത്രി
. 5 - പേര്‍ കാസര്‍ഗോഡ് സ്വദേശികളും 4 - പേര്‍ കണ്ണൂര്‍ സ്വദേശികളും 2 -പേര്‍ വീതം കോഴിക്കോട് ,മലപ്പുറം സ്വദേശികളും 2 - പേര്‍ എറണാകുളത്തുകാരുമാണ്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 39 - ആയി. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 64-ആയി
കൊറോണ സാധ്യത ഉണ്ടെന്നു തോന്നുന്നവര്‍ അക്കാര്യം മറച്ചു വെച്ച് സാമൂഹ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ശൈലജ ടീച്ചര്‍ മുന്നറിയിപ്പു നല്‍കി. ജോലിയെക്കരുതിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ആ ജോലി തന്നെ പിന്നെ കാണില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.
1946-ല്‍ ആരംഭിച്ച കാന്‍ ചലച്ചിത്രോത്സവം ലോകത്തെതന്നെ ഏറ്റവും പാരമ്പര്യവും പഴക്കവുമുള്ള ചലച്ചിത്രോല്സവമാണ്. അതിന്‍റെ 73 -ാമത് ഫെസ്റ്റിവലാണിപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. അമേരിക്കന്‍ സ്മ്വിധായകനായ സ്പൈക്ക് ലീ യാണ് ഇത്തവണത്തെ ജൂറി അദ്ധ്യക്ഷന്‍
നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നിലപാടിലേക്ക് സര്‍ക്കാരിന് പോകേണ്ടി വരും. നിര്‍ദ്ദേശങ്ങള്‍ ല്മ്ഘിക്കുന്നവരുടെയടക്കം സുരക്ഷക്ക് വേണ്ടി അത്തരമൊരു നിലപാടിലേക്ക് പോകാന്‍ സര്‍ക്കാരിന് ഒരു മടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു
. നാടാകെ ഈ രോഗക്കെടുതിയില്‍ നിന്ന് കരേറാന്‍ ശ്രമിക്കവേ ഇത്തരക്കാര്‍ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മ നാടിനെയാകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊറോണാ വ്യാപനം തടയാന്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയാറായില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഡി.സജിത്ത് ബാബു മുന്നറിയിപ്പ് നല്‍കി
കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ11-മുതല്‍ വൈകീട്ട് 5 - മണി വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ- എന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ഇതിനു വിരുദ്ധമായി രാവിലെ തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടിറങ്ങി അടപ്പിച്ചു
ബസ്സുകള്‍,ടാക്സികള്‍,ട്രൈനുകള്‍ എന്നിവ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് പൊതുവാഹന സര്‍വീസ് വിലക്കിയത്. എന്നാല്‍ തൊഴില്‍ സ്ഥാപനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബസ്സുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.
ഈ മാസം 22- ഞായറാഴ്ച (മറ്റന്നാള്‍ ) ജനതാ കര്‍ഫ്യു ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. അന്നേ ദിവസം രാവിലെ 7-മുതല്‍ രാത്രി 9-മണി വരെ ആരും പുറത്തിറങ്ങരുതെന്നും ഈ സന്ദേശം താന്താങ്ങളുടെ ഫോണിലൂടെ പ്രച രിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു
അവശ്യ സര്‍വീസുകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, ഔഷധം, ആശുപത്രി, വൈദ്യുതി, വാര്‍ത്താവിനിമയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതുവരെ 19- പേരാണ് കൊറോണ മൂലം ,മരണപ്പെട്ടത്. 235- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടിയിരുന്നത് എന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് ചെറുനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്ന സമീപനമാണ് വാണിജ്യ ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത് മുതിര്‍ന്ന പൌരന്മാര്‍ അടക്കമുള്ള ചെറു നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും.
കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആന്താരാഷ്ട വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചു. നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. മുസ്ലീങ്ങളുടെ ഏറ്റവും പുണ്യ തീര്‍ഥാടന കേന്ദ്രമായ മക്കയിലേക്ക് ഉമ്ര തീര്‍ഥാടനത്തിന് നേരത്തെതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച മാത്രം സ്വര്‍ണ്ണം പവനുമേല്‍ 1200 - രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണ്ണത്തിന്‍റെ വില പവന് 30, 600-രൂപയായി കുറഞ്ഞു. 3825- രൂപയാണ് ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില. 150 - രൂപയാണ് കുറവ് രേഖപ്പെടുത്തിയത്.
ഇങ്ങനെയൊരു മഹാമാരി വരുമ്പോള്‍ അതിന് മുന്‍പില്‍ നമ്മളെല്ലാം ഒത്തൊരുമയോടെ നിന്ന് ആവശ്യമായ ജാഗ്രത പാളിക്കുകയല്ലേ വേണ്ടത് ? അപ്പോള്‍ നിങ്ങളേത് പക്ഷമാണ്, ഏതു മുന്നണിയാണ് എന്ന് നോക്കുകയാണോ വേണ്ടത്. ഇതെല്ലം നോക്കണമെങ്കില്‍ മനുഷ്യര്‍ വേണ്ടേ നാട്ടില്‍?-മുഖ്യമന്ത്രി ചോദിച്ചു.
വുഹാനില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച ഹുബൈ പ്രവിശ്യയില്‍ ഇന്നലെ 17- കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടേക്കുള്ള യാത്ര വിലക്കുകള്‍ ഭാഗികമായി പിന്‍വലിച്ചു
അമേരിക്കയില്‍ വിവിധ പ്രവിശ്യകളില്‍ ഇതിനകം കൊറോണ (കോവിഡ്-19) റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നീ പ്രവിശ്യകളിലെ ആശുപത്രികളില്‍ സംശയം തോന്നിയവരെ നിരീക്ഷണത്തില്‍ വെച്ചതായാണ് റിപ്പോര്‍ട്ട്.
രോഗബാധിതരുടെ എണ്ണം 34,000 കവിഞ്ഞെന്ന് ചൈന സ്ഥിരീകരിച്ചു. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കി
മരിച്ചവരിൽ കൂടുതൽ ഹുബൈ പ്രവിശ്യയിലുള്ളവര്‍. ചൈനീസ് പ്രധാനമന്ത്രി ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഷീ ജിൻപിങിന്‍ നേതൃത്വത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു. ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് ഷീ ജിൻ
കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധ. നേഴ്സുമാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപണം