തമിഴ്നാടിൽ കോവിഡ്19 സ്ഥിരീകരിച്ച രോഗിക്ക് അസുഖം ബാധിച്ചത് സംബന്ധിച്ച് ആശയക്കുഴപ്പത്തിൽ ആരോഗ്യ വകുപ്പ്. ചെന്നൈയിൽ അസുഖബാധിതനായ യുപി സ്വദേശിയുടേത് സമൂഹ വ്യാപനമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇത് അതിഗുരുതരമായ പ്രത്യാഘാതത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇയാൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയോ, വിദേശത്ത് നിന്ന് എത്തിയവരുമായി സമ്പർക്കം പുലര്‍ത്തുകയോ ചെയ്തതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. പത്ത് ദിവസം മുമ്പാണ് ഇയാൾ ചെന്നൈയിൽ എത്തിയത്. ഡൽഹിയിൽ നിന്ന് ട്രെയിനിലാണ് വന്നത്. റെയിൽവെ സ്റ്റേഷനിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. മാർച്ച 16 നാണ് ഇയാൾക്ക് രോഗ ലക്ഷണം കണ്ടത്.
175 ആളുകളുമായാണ് ഇയാൾ സമ്പർക്കം പുലർത്തിയത്. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വിജയഭാസ്കർ പറഞ്ഞു. അതേ സമയം ഇയാളുടെ യാത്രാ വിവരങ്ങൾ പൂർണമായും സർക്കാർ പുറത്തുവിട്ടിട്ടില്ല. റൂട്ട് മാപ്പ് ഇപ്പോഴും സർക്കാർ രഹസ്യമാക്കിവെച്ചിരിക്കുകായാണ്. യാത്ര ചെയ്ത ട്രെയിൻ ഏതെന്ന് പോലും വെളിപ്പെടുത്താത്തതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
സമൂഹ വ്യാപനമായാണ് ഇയാൾക്ക് രോഗം ബാധിച്ചതെങ്കിൽ അതീവ ഗുരതരമായിരിക്കും പ്രത്യാഘാതം