കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നത് നിയന്ത്രിക്കാൻ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ചൈനയില്‍നിന്നും വരുന്നവര്‍ക്കു മുന്നില്‍ അതിര്‍ത്തികള്‍ അടയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുന്നു. ചൈനയില്‍നിന്നും വരുന്ന എല്ലാ വിദേശ സന്ദർശകര്‍ക്കും പ്രവേശനം നിഷേധിക്കുമെന്ന് യു.എസും ഓസ്‌ട്രേലിയയും അറിയിച്ചു. നേരത്തെ റഷ്യ, ജപ്പാൻ, പാകിസ്ഥാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സമാനമായ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇത്തരം നടപടികൾക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തി. ‘വിവര കൈമാറ്റത്തിനും, അടിയന്തിര മെഡിക്കല്‍ സാമഗ്രികള്‍ വിതരണത്തിനും ഈ നടപടി തടസ്സം നില്‍ക്കുമെന്നും, സമ്പദ്‌വ്യവസ്ഥയെതന്നെ ദോഷകരമായി ബാധിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ വ്യക്തമാക്കി.
അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കുകയാണ് വേണ്ടതെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. യാത്രാ നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ ആളുകള്‍ അനധികൃതമായി മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നത് കൂടുമെന്നും, തല്‍ഫലമായി വൈറസ് അപകടകരമാംവിധം വ്യാപിക്കാന്‍ ഇടവരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.