കൊറോണ: ഞായാറാഴ്ച ജനതാ കര്‍ഫ്യു, ആരും പുറത്തിറങ്ങരുത് - പ്രധാനമന്ത്രി

ഡല്‍ഹി: കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22-  ഞായറാഴ്ച (മറ്റന്നാള്‍ ) ജനതാ കര്‍ഫ്യു  ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. അന്നേ ദിവസം രാവിലെ 7-മുതല്‍ രാത്രി 9-മണി വരെ ആരും പുറത്തിറങ്ങരുതെന്നും ഈ സന്ദേശം താന്താങ്ങളുടെ ഫോണിലൂടെ പ്രച രിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇത് ജനങ്ങള്‍ സ്വമേധയാ നിര്‍വഹിക്കേണ്ടതാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

അവശ്യ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഒഴികെയുള്ളവര്‍ ആ ദിവസം വീട്ടില്‍ തന്നെ ചിലവഴിക്കണം. ജനങ്ങള്‍ ആകെതന്നെ കൊറോണയെ പ്രതിരോധിക്കാന്‍ ചില ആഴ്ചകള്‍ മാറ്റി വെക്കേണ്ടതുണ്ട്. കൊറോണ ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്ത തെറ്റാണ്. ലോക യുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധിയാണ് ലോകം നേരിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം വീട്ടില്‍ നിന്ന് പുറത്തിറങ്ങുക. മഹാമാരി നേരിടാന്‍ രാജ്യത്തെ 130 - കോടി ജനങ്ങളും തങ്ങളാലാകും വിധം ഒരുങ്ങണമെന്നും രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍  പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ആശുപത്രികളില്‍ നേരത്തെ ശസ്ത്രകൃയകള്‍ക്കും മറ്റും ബുക്ക് ചെയ്തവര്‍ അത് റദ്ദാക്കി ഡോക്ടര്‍മാരെ മഹാമാരി നേരിടുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വേതനം വെട്ടിക്കുറക്കരുത് - പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More