‘പാർട്ടി മെമ്പർഷിപ്പും, പാർട്ടി കിതാബുകളും കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ഒരാൾ പാർട്ടി ആപ്പീസിൻ്റെ പുറത്തെ തിണ്ണയിലിരുന്ന് അനിൽകുമാർ പറഞ്ഞത് (കമ്മ്യൂണിസ്റ്റ്) ദീനല്ലാ, ദീനല്ലാ എന്ന് ഓരിയിടുന്നത് എന്തിനാണാവോ’. എന്നാണ് അബ്ദുറബ്ബ് ചോദിക്കുന്നത്.
സ്വാതന്ത്ര്യചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണ് എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും വിദ്യാഭ്യാസമുളള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മലപ്പുറത്തുനിന്നു വരുന്ന പുതിയ പെണ്‍കുട്ടികളെ നോക്കൂ. തട്ടം തലയിലിടാന്‍ പറഞ്ഞാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്.
വണ്ടൂരിലെ കോളേജ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും എടവണ്ണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സഹോദരയും ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഇത് സ്ഥലത്തുനിന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തി. സഹോദരനും സുഹൃത്തുക്കളും ചോദ്യംചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും കുട്ടികളെ ഒരുകൂട്ടം ആളുകള്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു
എന്നാൽ 2011 ൽ അധികാരത്തിൽ വന്ന UDF സർക്കാർ 2014-15, 2015-16 അദ്ധ്യായന വർഷങ്ങളിൽ കൃത്യമായ പഠനമോ അന്വേഷണമോ നടത്താതെ തെക്കും വടക്കും ഒരുപോലെ തോന്നും പ്രകാരം പ്ലസ് ടു ബാച്ചുകൾ അനുവദിച്ചു
മലപ്പുറം ജില്ലയില്‍ എസ് എസ് എല്‍ സി പാസ്സായ പരമാവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പുവരുത്തുന്ന രീതിയില്‍ മറ്റ് ജില്ലകളില്‍ പ്ലസ് വണിന് അധികം വരുന്ന ബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് മന്ത്രി
തിരൂരിനെ ഒഴിവാക്കിയുളള വന്ദേഭാരത് സ്റ്റോപ്പുകളുടെ ലിസ്റ്റ് അംഗീകരിക്കാനാവില്ലെന്നും രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂര് നിര്‍ത്താതെ പോയപ്പോള്‍തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും അവഗണനക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും മലപ്പുറം-പൊന്നാനി എംപിമാര്‍ നിജസ്ഥിതി ജനങ്ങളോട് തുറന്നുപറയണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
എപ്പോഴും വിമാനത്താവളത്തില്‍വെച്ച് എന്റെ ലഗേജ് ചെക്ക് ചെയ്യാറുണ്ട്. അപ്പോള്‍ ഉദ്യോഗസ്ഥര്‍ ചോദിക്കാറുണ്ട് മലപ്പുറം ജില്ലക്കാരനായിട്ടും നിങ്ങളെന്തിനാണ് കൊച്ചി എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നത് എന്ന്
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ മാത്രമല്ല. മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാൻ ഇനിയും ഒരുപാട് സ്മാരകങ്ങൾ ഉയരും. അതിലൊന്ന് എന്റെ മണ്ഡലത്തിൽ തന്നെ പണിയും. വാഗൺ കൂട്ടക്കൊലയിൽ കൊലചെയ്യപ്പെട്ട ഏറ്റവും കൂടുതൽ രക്തസാക്ഷികളുള്ളത് പെരിന്തൽമണ്ണയിലെ കുരുവമ്പലത്താണ്.
സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പെണ്‍കുട്ടിയെ സംഘാടകര്‍ ക്ഷണിച്ചതോടെ പ്രകോപിതനായ അബ്ദുളള മുസലിയാര്‍ പെണ്‍കുട്ടി സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്റ്റേജില്‍നിന്ന് ഇറങ്ങുന്നതിനിടെ തന്നെ സംഘാടകരോട് ദേഷ്യപ്പെടുകയായിരുന്നു
അതേസമയം, പോലീസ് നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി യുവതികള്‍ രംഗത്തെത്തി. ഇത്തരമൊരു അനുഭവം ഇനിയുണ്ടായാല്‍ പോലീസില്‍ പരാതി നല്‍കുമോയൊന്ന് സംശയമാണ്. കാരണം തെളിവുകള്‍ ലഭിച്ചിട്ടും പോലീസ് നടപടി വൈകിപ്പിക്കുകയാണ്. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിലെ വിശ്വാസമാണ് നഷ്ടമാകുന്നതെന്നും
റമദാന്‍ നോമ്പിനോട് അനുബന്ധിച്ചാണ് ഇത്തരം പാനിയങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയെന്ന് കട ഉടമ പള്ളിക്കുന്ന് സ്വദേശി ജംഷീർ പറയുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച പാനിയങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കേണ്ടന്ന് തോന്നിയതിനാലാണ് ട്യൂബ് സോഡയെന്ന ആശയത്തില്‍ എത്തിയത്. യുട്യൂബ് വഴിയാണ്
വാവ സുരേഷിനെ പാമ്പ് കടിച്ചുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ഥനയിലായിരുന്നു. ആരോഗ്യവാനായി അദ്ദേഹം വീട്ടില്‍ എത്തുന്ന ദിവസം എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കണമെന്ന് കരുതിയിരുന്നു. 100 പേര്‍ക്ക് അന്നദാനം നടത്താനായിരുന്നു പദ്ധതി. ചില കാരണങ്ങളാല്‍ അദ്ദേഹം വീട്ടില്‍ എത്തിയ അന്ന് തന്നെ അന്നദാനം നടത്താന്‍ സാധിച്ചില്ല.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ (തിങ്കള്‍) മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. അതോടൊപ്പം താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു.
മേലാറ്റൂർ, കണ്ണമംഗലം, തിരൂർ മണ്ഡലത്തിലെ പൂക്കയിൽ എന്നിവിടങ്ങളിലെ നിരവധി പ്രവർത്തകര്‍ രാജി വയ്ക്കുന്നതായി ജില്ലാ നേതൃത്വങ്ങളെ രേഖാമൂലം അറിയിച്ചു. മണ്ഡലം, വാർഡ് തലങ്ങളിൽ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരാണ് കൂടുതലായും രാജിവയ്ക്കുന്നത്.
മലപ്പുറത്ത് നിന്നുപോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്നുള്ള വള്ളവുമാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേരെ കാണാതായി. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവർ. പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നൽകി കോവിഡിന്റെ പിടിയിൽ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ
സമ്പര്‍ക്കത്തിലൂടെ 178 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 21 പേര്‍
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സെക്രട്ടറി ഓഫീസിൽ ഹാജരാകാതിരിക്കുകയും ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇതുമൂലം പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല.
വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്.
കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരും വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിയവരാണ്. ഡോക്ടർമാർ പരിശോധന നടത്തിയ രോഗികളുടെ മുഴുവൻ സ്രവ പരിശോധനക്ക് വിധേയമാക്കുമെന്ന് മന്ത്രി കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബം ഒട്ടാകെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭാര്യ, മകൻ, മകന്റെ ഭാര്യ, രണ്ട് കുട്ടികൾ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മഞ്ചേരി മെഡിക്കൾ കോളേജില്‍ ചികിത്സയിലാണ്.
ആന ചരിഞ്ഞത് പാലക്കാട്ട് ആണെങ്കിലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന സന്ദീപിന്‍റെ പ്രതികരണമാണ് അജുവിനെ ചൊടിപ്പിച്ചത്. തന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ലെന്നും ഈ സംഭവത്തിൽ മലപ്പുറം എന്തുചെയ്തുവെന്ന് തനിക്കറിയണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അജു ചോദിക്കുന്നു.
ജന്മനാ ഹൃദയ സംബന്ധമായ രോഗമുള്ള കുഞ്ഞിനെ വിവിധ ആശുപതികളിലായി ചികിത്സിച്ചിട്ടുണ്ട്. ഈ വഴികളിലെവിടെയെങ്കിലും കുഞ്ഞിനു രോഗം പകര്‍ന്നുനല്‍കിയ കോവിഡ് രോഗിയുണ്ടോ എന്ന അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്