മലപ്പുറം: വാവ സുരേഷ് രക്ഷപ്പെട്ട സന്തോഷത്തില്‍ സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടല്‍. മലപ്പുറം വണ്ടൂരിലെ കുടുംബശ്രീ ഹോട്ടലിലാണ് സൗജന്യമായി ഭക്ഷണം വിളമ്പിയത്. കച്ചവടക്കാർ, വിവിധ ഓഫിസുകളിലെ ഉദ്യോസ്ഥർ, വിദ്യാർത്ഥികൾ എന്നിവരാണ് പതിവായി കുടുംബശ്രീ ഹോട്ടലിൽ ഉച്ചഭക്ഷണത്തിനെത്താറ്. ഭക്ഷണം കഴിച്ച് ബില്ലടക്കാന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് കുടുംബശ്രീ വിളമ്പിയത് സൗജന്യ ഭക്ഷണമാണെന്ന് അറിയുന്നത്. ചോറ്, സമ്പാറ്, മീൻ കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, അച്ചാർ, മസാലക്കറി, പപ്പടം, പായസം തുടങ്ങിയ വിഭവ സമൃദ്ധമായ ഊണാണ് കുടുംബശ്രീ നല്‍കിയത്.
വാവ സുരേഷിനെ പാമ്പ് കടിച്ചുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ഥനയിലായിരുന്നു. ആരോഗ്യവാനായി അദ്ദേഹം വീട്ടില്‍ എത്തുന്ന ദിവസം എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കണമെന്ന് കരുതിയിരുന്നു. 100 പേര്‍ക്ക് അന്നദാനം നടത്താനായിരുന്നു പദ്ധതി. ചില കാരണങ്ങളാല്‍ അദ്ദേഹം വീട്ടില്‍ എത്തിയ അന്ന് തന്നെ അന്നദാനം നടത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ ആണ് അതിന് സാഹചര്യമുണ്ടായാത് - സിഡിഎസ് അംഗവും വണ്ടൂർ കുടുംബശ്രീ ഹോട്ടൽ പ്രസിഡൻ്റുമായ കെ.സി. നിർമല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനുവരി 31 നാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായ അദ്ദേഹത്തിന്‍റെ ജീവന്‍ വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും വാവ സുരേഷ് അബോധാവസ്ഥയിലായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായത്തോടെ ഡോക്ടര്‍മാരുടെ സംഘം ചികിത്സാരീതിയില്‍ മാറ്റം വരുത്തി. മരുന്നുകളുടെയും 'ആന്റി സ്നേക്ക് വെനത്തിന്റെ'യും അളവ് കൂട്ടി നല്‍കിയ വിദഗ്ദ ചികിത്സയാണ് വാവ സുരേഷിനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു നടത്തിയത്.