2022 സെപ്റ്റംബര്‍ ഇരുപതിനാണ് ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തന്‍പുരയ്ക്കല്‍ സജിയെ കിഴുകാനം ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റുചെയ്തത്.
അരിക്കൊമ്പനെ മയക്കുവെടി വച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. 'അരിക്കൊമ്പന്‍ കാരണം ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ അതായി പ്രശ്‌നം.
അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ലേ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വനംവകുപ്പിനോട് ആരാഞ്ഞിരുന്നു. മനുഷ്യ- മൃഗ സംഘര്‍ഷത്തില്‍ ദീര്‍ഘകാല പരിഹാരമാണ് വേണ്ടതെന്നും ആനയെ കൃത്യമായി നിരീക്ഷിക്കണമെന്നും ഹൈക്കോടതി വനംവകുപ്പിനോട് പറഞ്ഞു.
നന്ദിയില്ലാത്തവനാണ് അവന്‍. പതിനഞ്ച് വര്‍ഷം എംഎല്‍എ. ജില്ലാ പഞ്ചായത്ത് അംഗം. അങ്ങനെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചു. പാര്‍ട്ടി നിര്‍ദേശപ്രകാരം രണ്ടുപ്രാവശ്യം മന്ത്രിയായവര്‍ മാറിനില്‍ക്കണമെന്ന് തീരുമാനമായപ്പോഴാണ് എ രാജയെ സ്ഥാനാര്‍ത്ഥിയാക്കിയത്.
ഒരു സ്ത്രീയെന്ന നിലയിൽ വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരിഗണിച്ചപ്പോൾ ജെൻഡർ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാൽ എന്നെ അപമാനിക്കുവാൻ എന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി എന്നെ വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളർന്നു പോകില്ല. കൂടുതൽ കരുത്തോടെ മുന്നേറും' - ഇ എസ് ബിജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കാരാര്‍ ലഭിച്ച കുടുബശ്രീ യൂണിറ്റുകള്‍ സ്വന്തമായി ദേശീയ പതാകകള്‍ നിര്‍മിക്കുന്നതിന് പകരം കേരളത്തിന് പുറത്ത് ബെംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്പനികളെ ചുമതല ഏല്‍പ്പിച്ചു. ഇവര്‍ തയാറാക്കിയ പതാകകളാണ് ഉപയോഗശൂന്യമായത്. ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഇടുക്കി സ്വദേശി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പൊലീസ് സമരക്കാരെ ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എ. രാജ പറഞ്ഞു. മൂന്നാര്‍ എസ്എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി എം ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി.
ഫിലിപ്പ് മാര്‍ട്ടിന്‍റെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ
'സനല്‍ ഭക്ഷണം കഴിച്ചത് വീട്ടില്‍ നിന്നാണെന്ന് സനലിന്‍റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനലിന് വെടിയേറ്റത് ആളുമാറിയാണ്. തട്ടുകടയില്‍ പോകേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല.സനല്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും' തങ്കച്ചന്‍ പറഞ്ഞു. ഭക്ഷണം പാഴ്സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്
കഴിഞ്ഞ ഒരാഴ്ചയായി കോണ്‍ഗ്രസും സിപിഎം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതി നിഖില്‍
പാര്‍ട്ടിയുടെ നടപടിയുമായി ബന്ധപ്പെട്ട അറിയിപ്പ് തനിക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ല. പാര്‍ട്ടി എടുക്കുന്ന ഏത് നടപടിയും അംഗീകരിക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലെങ്കിലും നിലനിര്‍ത്തണമെന്ന് താന്‍ അവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സമയബന്ധിതമായി രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനും, അർഹരായ മുഴുവൻ പേർക്കും പുതിയ പട്ടയങ്ങൾ നൽകാനും 2019 ൽ മന്ത്രിതല തീരുമാനം എടുത്തെങ്കിലും ഉത്തരവ് ഇറങ്ങിയത് ഇന്നാണ്. LDF ൽ ആലോചിച്ചും സർവ്വകക്ഷി യോഗത്തിൽ ആലോചിച്ചും കൈക്കൊണ്ട തീരുമാനമാണ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നത്.
സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കി മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി രംഗത്തെത്തിയിരുന്നു. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പട്ടയമേള നടത്തി വിതരണം
അനധികൃതമയി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ഒടുവിലാണ് നടപടിയെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു
നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനു മാത്രമായി മന്ത്രി വേണമെന്ന് പ്രധിനിധികള്‍ ആവശ്യപ്പെട്ടു. പിന്നാലെ ഇടുക്കി ജില്ല സമ്മേളനത്തില്‍ പോലീസ് വീഴ്ച സമ്മതിക്കുന്ന നിലപാടായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്നോട്ടുവെച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാല്‍ മുദ്രാവാക്യം വിളികളടക്കം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും സഭയുടെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള സമീപനമായിരിക്കണം
ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെ അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പളളിയുടെ മുന്നില്‍ വച്ച് സംസാരിക്കുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന ആസിഡ് ഷീബ അരുണിന്റെ മുഖത്തേക്ക് വീശുകയായിരുന്നു. അരുണ്‍ ആക്രമണം തടുക്കുന്നതിനിടെ ഷീബയ്ക്കും പരിക്കേറ്റു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍ സ്ട്രിപ്പിന്‍റെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക. അടിയന്തര സാഹചര്യങ്ങളില്‍
തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റ്, 50 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പെട്ടിമുടി ദുരന്തത്തിൽ ശേഷിക്കുന്ന 5 പേർക്കുള്ള തിരച്ചിലാണ് നിലവിൽ നടക്കുന്നത്. അത് തുടരും. ഗ്രാവൽ ബാങ്ക്, ഭൂതക്കുഴി മേഖലകളിലാണ് തെരച്ചില്‍.
ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ പുഴയിലും ഗ്രാവല്‍ ബങ്കിലുമാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. കൂടുതല്‍ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്.
എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണിണിടിഞ്ഞു വീണത്. പുറത്തെത്തിച്ചവരെ കിലോമീറ്ററുകൾ താണ്ടിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും മറ്റ് സേനാ വിഭാഗങ്ങളും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി
അടിമാലി ഗ്രാമപഞ്ചായത്തില്‍ നിന്നും നാലു കെ.എസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികള്‍ മടങ്ങിയത്. ഇതില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്ക് യാത്രാവേളയില്‍ കഴിക്കാനുള്ള ഭക്ഷ്യ സാധനങ്ങളും റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു