രാജ്യത്ത് മാറ്റങ്ങളുണ്ടാകാനുളള സമയമായി. രണ്ട് തരത്തിലുളള ഹിന്ദുസ്ഥാന്‍ സൃഷ്ടിക്കുകയാണ് മോദിയുടെ ലക്ഷ്യം. ഒരുവശത്ത് കോടീശ്വരന്മാരുടെ ഇന്ത്യ. മറുവശത്ത് പാവപ്പെട്ടവരുടെ ഇന്ത്യ. ഈ രാജ്യത്ത് എത്രപേര്‍ ദരിദ്രരാണെന്നും എത്രപേര്‍ സമ്പന്നരാണെന്നും അറിയാതെ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ എന്തര്‍ത്ഥമാണുളളത്?
അദാനിക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നത്. എനിക്കും എന്റെ ഓഫീസിലുമുളളവര്‍ക്കും ആപ്പിളിന്റെ സന്ദേശം ലഭിച്ചു. ചോര്‍ത്തുന്നത് കളളന്മാരുടെയും ക്രിമിനലുകളുടെയും പ്രവൃത്തിയാണ്. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളു'- രാഹുല്‍ ഗാന്ധി പറഞ്ഞു
ഗൗതം അദാനി ഇന്തോനേഷ്യയില്‍ നിന്ന് കല്‍ക്കരി വാങ്ങുന്നു. അത് ഇന്ത്യയിലെത്തുമ്പോഴേക്കും വില ഇരട്ടിയാകുന്നു. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് ഏകദേശം 32,000 കോടി രൂപ അദാനി കൊളളയടിച്ചിട്ടുണ്ട്.
അന്വേഷണം നടത്താന്‍ ആറുമാസം കൂടി വേണമെന്ന സെബിയുടെ ആവശ്യം തള്ളിയ കോടതി അന്വേഷണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തികരിക്കാന്‍ ആവശ്യപ്പെട്ടു. അദാനിയുടെ വളരെ സങ്കീര്‍ണ്ണമായ ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം. എന്നാല്‍ അതിനു കഴിയില്ല എന്നാ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്
പല പാര്‍ട്ടികള്‍ ഒന്നിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണ്. സവര്‍ക്കര്‍ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഞാനത് പറഞ്ഞിരുന്നു
രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ഉത്തരം നല്‍കണം. അതിനുപകരം രാഹുല്‍ ഗാന്ധിയെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്
രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കുന്നത്. വിചാരണ നടക്കുന്ന ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ആഗോളതലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധനേടിയ ശതകോടീശ്വരനാണ് ജോര്‍ജ്ജ് സോറോസ്. എഴുപതിനായിരം കോടി ആസ്ഥിയുളള സോറോസ് ഇപ്പോള്‍ യുഎസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കമ്പനി ജി എസ് ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റെയ്ഡ് നടത്തുന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് അദാനി വില്‍മര്‍ സ്‌റ്റോറില്‍ റെയ്ഡ് നടന്നത്. കമ്പനി ഗോഡൗണില്‍നിന്നുള്ള വിവിധ രേഖകളടക്കം ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അദാനി ഗ്രൂപ്പ് അടുത്തിടെ നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് മന്ത്രാലയം പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യത്തിലെ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം.
അതീവഗുരുതരമായ ലിക്വിഡിറ്റി പ്രതിസന്ധിയിലേക്ക് അദാനി ഗ്രൂപ്പ് വഴുതിവീഴാം. പൊതുപണം ഉപയോഗിച്ച് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ മോദി തന്നെ രംഗത്ത് ഇറങ്ങുമോയെന്നാണ് കാത്തിരുന്നുകാണേണ്ട ഒരു കാര്യം - തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
ഹിൻഡൻബർഗ് റിപ്പോർട്ട് കമ്പോളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കോളീളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകൾക്കു മേൽനോട്ടം വഹിക്കുന്ന സെബി (Securities and Exchange Board of India) ഒരക്ഷരം മിണ്ടിയിട്ടില്ല. ഇന്ത്യാ സർക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാൻ ഇവർക്കാർക്കും കഴിയില്ല.
പൊതുമേഖലാ ബാങ്കുകൾ അദാനിക്ക് നൽകിയിട്ടുള്ളത് 4.5 ലക്ഷം കോടി!! രണ്ട് മാസം മുൻപ് ( ഡിസംബർ 1, 2022) ഡൽഹി ഇന്ത്യൻ എക്സ്പ്രസ്സ് എൽഐസിയുടെ അദാനി പ്രേമത്തെക്കുറിച്ചു ഒരു വാർത്ത നൽകിയിരുന്നു.
സംസ്ഥാന സർക്കാരിനു ഭൂരിപക്ഷ ഓഹരിയുള്ള സ്പെഷൽ പർപ്പസ് വെഹിക്കിളിനെ ഏൽപ്പിക്കണം എന്ന കേരള സർക്കാരിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ അവഗണിച്ചാണ് ഇപ്പോൾ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി