അദാനിക്കെതിരായ അന്വേഷണത്തിന് 6 മാസം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഡല്‍ഹി: ഹിന്‍ഡര്‍ബര്‍ഗ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യവസായി ഗൌതം അദാനിക്കെതിരെ പ്രഖ്യാപിച്ച അന്വേഷണത്തിന് ആറുമാസം അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഓഹരി ക്ഷണിച്ചതില്‍ കൃത്രിമം കാണിച്ചു, കമ്പനിയുടെ ആസ്തി പെരുപ്പിച്ചുകാണിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് അദാനിയുടെ കമ്പനിക്കെതിരെ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉന്നയിച്ചത്. 

അന്വേഷണം നടത്താന്‍ ആറുമാസം കൂടി വേണമെന്ന സെബിയുടെ ആവശ്യം തള്ളിയ കോടതി അന്വേഷണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തികരിക്കാന്‍ ആവശ്യപ്പെട്ടു. അദാനിയുടെ വളരെ സങ്കീര്‍ണ്ണമായ ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം. എന്നാല്‍ അതിനു കഴിയില്ല എന്നാ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പാര്‍ഡിവാല എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച്‌ ഈ മാസം 15 ന് വീണ്ടും കേസ് പരിഗണിക്കും. രണ്ടു മാസത്തിനകം ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മാര്‍ച്ച് 2 നാണ് സെബിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.  

Contact the author

National

Recent Posts

National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More