കരുവന്നൂരിന്റെ പേരുപറഞ്ഞാണ് മോദി തൃശൂരിലേക്ക് വരുന്നത്. അതുകൊണ്ടൊന്നും തൃശൂര്‍ എടുക്കാനാവില്ല. കരുവന്നൂരിലെ പ്രശ്‌നം പാര്‍ട്ടി മുന്നേ പരിഹരിച്ചതാണ്. കരുവന്നൂര്‍ ലക്ഷ്യമാക്കി ഇഡിയും ഇന്‍കം ടാക്‌സും വരുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ താമസിച്ച് പ്രചാരണം നടത്തിയാലും സുരേഷ് ഗോപി ജയിക്കാന്‍ പോകുന്നില്ല
അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമുളളയാളല്ല ഞാന്‍. തൃശൂരിലെ നല്ലവരായ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയില്‍ ആര്‍എസ്എസും സംഘപരിവാറും വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തൃശൂരുനിന്നും വേണ്ടെന്ന നിലപാട് ഞങ്ങള്‍ക്കുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘപരിവാര്‍ തൃശൂരില്‍ നുണ ഫാക്ടറി തുറന്നിരിക്കുകയാണ്. എനിക്കെതിരെ പച്ചക്കളളം പ്രചരിപ്പിക്കുന്നു. വ്യക്തിഹത്യയിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ചെറുതും വലുതുമായ നുണകള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകള്‍,
മണിപ്പൂരില്‍ പളളികള്‍ തകര്‍ത്തതിന്റെ പരിഹാരമായാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. എന്നാല്‍ ആ പാപക്കറ കഴുകിക്കളയാന്‍ സ്വര്‍ണ്ണക്കിരീടം കൊണ്ടാവില്ല. മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് ക്രിസ്മസിന് പളളിയില്‍ പോകാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരുപാട് പളളികളും മാതാവിന്റെ രൂപങ്ങളും തകര്‍ക്കപ്പെട്ടു.
കഴിഞ്ഞ ദിവസം ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നുവെന്ന് കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രത്തില്‍ വാര്‍ത്തയും കാര്‍ട്ടൂണും കണ്ടു. എന്ത് അടിസ്ഥാനത്തിലാണ് ആ വാര്‍ത്ത കൊടുത്തതെന്ന് അറിയില്ല. തീരദേശ മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ നിര്‍മ്മിച്ചത്
എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്‍റെ നിലപാടുകളെയും വിമര്‍ശിക്കുന്നുണ്ട്. നേതൃനിരയിലുള്ള രാഹുൽ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണെന്നും ജനം അത് അംഗീകരിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉൾപ്പോരും കോൺഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം ചൂണ്ടിക്കാണിക്കുന്നു.
ഡ്യൂപ്ലിക്കേറ്റ് ബ്രദേര്‍സ് എന്നറിയപ്പെടുന്ന രാകേഷും രാജീവും 2017-ല്‍ കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസില്‍ അറസ്റ്റിലായത്തിനുശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കള്ളനോട്ടടി ആരംഭിക്കുകയായിരുന്നു. 2019-ല്‍ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് രണ്ടാംതവണ അറസ്റ്റിലാകുന്നത്. അപ്പോഴേക്ക് പ്രതികള്‍ തങ്ങളുടെ കേന്ദ്രം വടക്കേ മലബാറിലേക്ക് മാറ്റിയിരുന്നു.
സംസ്കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്റ്റാൻഡിന് സമീപമുള്ള പള്ളിയിൽ ഇറക്കി മൃതദേഹം കുളിപ്പിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പാക്ക് ചെയ്തിരുന്നു. ഇത് അഴിച്ചെടുത്താണ് മൃതദേഹം കുളിപ്പിച്ചത്. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ഉള്‍പ്പടെ ആരോഗ്യവകുപ്പ് കസ്റ്റഡിയില്‍ എടുത്തു.
മലപ്പുറത്ത് നിന്നുപോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്നുള്ള വള്ളവുമാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേരെ കാണാതായി. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ 87 കാരനായ കുമാരനാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ശ്വാസ തടസ്സം അധികരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു