പ്രക്ഷോപകർ ചേർന്ന് മാക്രോണിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനായി ഫ്രാന്‍സ് രണ്ടാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പാരിസുകാര്‍ ഗ്രാമീണ മേഖലയിലേക്ക് പലായനം ചെയ്യുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇനിയും വ്യക്തമല്ല. തുർക്കിയിലെ പ്രധാന വിനോദ സഞ്ചാര നഗരമായ ഇസ്മിറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്
യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.
' നമ്മള്‍ ഇന്ത്യയെ അവരുടെ മണ്ണില്‍ പോയി ആക്രമിച്ചു. പുല്‍വാമയിലെ വിജയം പാക്കിസ്ഥാന്റെ വിജയമാണ്.ആ വിജയത്തില്‍ നമ്മളെല്ലാവരും പങ്കാളികളാണ് ' എന്നായിരുന്നു മന്ത്രിയുടെ പ്രസ്ഥാവന. എന്നാലിപ്പോള്‍ തന്റെ പ്രസ്ഥാവനയെ തെറ്റിദ്ധരിച്ചതാണെന്നും പാക്കിസ്ഥാന്‍ ഒരു തരത്തിലുളള ഭീകരപ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി
പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂൺ വരച്ച വിഷയത്തിൽ ഫ്രാൻസിനെതിരെ നിരോധനം പ്രഖ്യാപിച്ച് തുർക്കി പ്രസിഡന്റ് റെജബ് ത്വയിപ് എർദോഗൻ.
പരിക്കേറ്റ നിരവധി പേരെ സമീപത്തെ ലേഡി റീഡിംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പെഷവാറിലെ ദിർ കോളനിയിലെ മദ്രസയിലാണ് സ്ഫോടനം നടന്നത്. അജ്ഞാതർ സ്‌ഫോടകവസ്തുക്കൾ പ്ലാസ്റ്റിക് ബാഗിലാക്കി മദ്രസയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഭരണത്തിന്റെ ആദ്യ കാലയളവിൽ തന്നെ ട്രംപ് ഭരണകൂടം വാഗ്ധാനങ്ങളെല്ലാം പാലിച്ചുവെന്നും അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്നും മൈക്ക് ആവശ്യപ്പെട്ടു.
വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നാണ് ട്രംപിന്റെ ആരോപണം.
രാജ്യത്തെ കലാപ സാഹചര്യം ഒഴിവായതിനെത്തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍. അമേരിക്കയില്‍ രോഗികളുടെ എണ്ണം 80 ലക്ഷവും മരണം രണ്ടുലക്ഷത്തി ഇരുപത്തിമൂവായിവും ആയി.
വോട്ടര്‍മാരുടെ ചില വിവരങ്ങള്‍ ഇറാനും റഷ്യയും കൈക്കലാക്കിയിട്ടുണ്ടെന്നും, അതുപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പറയുന്നു.