ഇറാനും റഷ്യയും തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്ന് യു.എസ്

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇറാനും റഷ്യയും ഇടപെടാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യു.എസ്. വോട്ടര്‍മാരുടെ ചില വിവരങ്ങള്‍ ഇറാനും റഷ്യയും കൈക്കലാക്കിയിട്ടുണ്ടെന്നും, അതുപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു.

ട്രംപിന്റെ രണ്ടാം തെരഞ്ഞെടുപ്പ് മത്സരത്തെ അലങ്കോലപ്പെടുത്താന്‍ ഇറാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നാണ് റാറ്റ്ക്ലിഫ്  ആരോപിക്കുന്നത്. അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഓരോ അമേരിക്കക്കാരനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞതവണ ട്രംപ് അധികാരത്തില്‍ എത്തിയത് റഷ്യന്‍ പിന്തുണയോടെയാണെന്ന ആരോപണം ഇനിയും കെട്ടടങ്ങിയിട്ടില്ല. ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥി ബൈഡനേക്കാള്‍ ഇപ്പോഴും തങ്ങള്‍ക്ക് താല്പര്യം ട്രംപിനോടാണെന്ന് റഷ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More