ഗ്രീസിലും തുർക്കിയിലും ശക്തമായ ഭൂചലനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

ഗ്രീസിലും തുർക്കിയിലും ശക്തമായ ഭൂചലനം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇനിയും വ്യക്തമല്ല. തുർക്കിയിലെ പ്രധാന വിനോദ സഞ്ചാര നഗരമായ ഇസ്മിറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഭാഗമായി ഈജിയൻ ദ്വീപായ സമോസില്‍ ചെറിയ സുനാമിയും ഉണ്ടായി. തുർക്കിയുടെ പടിഞ്ഞാറൻ തീരത്തെ നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇസ്മിറിൽ മാത്രം 24 പേർക്ക് ജീവന്‍ നഷ്ടമായതായും 800 ഓളം പേർക്ക് പരിക്കേറ്റതായും തുർക്കി അധികൃതർ സ്ഥിരീകരിച്ചു.

20 കെട്ടിടങ്ങൾ തകർന്നുവെന്നും 70 പേരെയെങ്കിലും അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും ഇസ്മിർ മേയർ ടങ്ക് സോയർ അറിയിച്ചു. ഏകദേശം 4,5 ദശലക്ഷം ആളുകൾ താമസിക്കുന്ന തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമാണിത്. ഗ്രീസിൽ സമോസ് ദ്വീപിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More