പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂൺ വരച്ചതിനെ അനുകൂലിച്ച ഫ്രാൻസിനെതിരെ ഉപരോധം പ്രഖ്യാപിച്ച് തുർക്കി പ്രസിഡന്റ് റെജബ് ത്വയിപ് എർദോഗൻ. ഫ്രാൻസിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും ബഹിഷ്കരിക്കാന്‍ എർദോഗൻ ഉത്തരവിട്ടു. മറ്റ് ഇസ്ലാം രാജ്യങ്ങളും ഫ്രാൻസിനെതിരെ അനൗദ്യോഗിക ബഹിഷ്കരണം ഏർപ്പെടുത്തിയിട്ടുള്ളത്.
മത വിശ്വാസം വ്രണപ്പെടുത്തി എന്നാരോപിച്ച് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മാക്രോണിന് മാനസികാരോഗ്യ പരിശോധന നടത്തണമെന്നായിരുന്നു എർദോഗൻ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ തുർക്കിയിലെ പ്രധാന ഉൽപ്പന്നങ്ങളെല്ലാം ഗ്രീക്ക് നിർമിതമാണ്.
എന്നാൽ, ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും ഫ്രാൻസ് എപ്പോഴും അതിന്റെ മതേതര നിലപാടുകൾ തുടരുമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. രാജ്യത്തെ കാർട്ടൂൺ നിരോധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.