ഗാസയിലെ യാഥാർത്ഥ്യം ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ഞങ്ങൾ കാണുന്നുണ്ട്. ഉറ്റവരെ നഷ്ട്ടപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, ഡോക്ടർമാർ, പോർ മുഖത്തു നിന്ന് രക്ഷപ്പെട്ടവർ ഇവരുടെ ഒക്കെ വാക്കുകൾ ഞങ്ങൾ കേൾക്കുന്നുണ്ട്.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം ഒരുമാസം പിന്നിടുമ്പോള്‍ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഓരോ ദിവസവും ശരാശരി 134 കുട്ടികള്‍ അവിടെ മരിച്ചുവീഴുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ഷിക കണക്കിനേക്കാള്‍ മുകളിലാണ്
സ്വവർഗ ദമ്പതികള്‍ ദത്തെടുത്ത കുഞ്ഞുങ്ങൾക്കും വാടക ഗർഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്കും മാമോദീസ നാൽകാമോയെന്ന ഒരു ബിഷപ്പിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് സഭ നിലപാട് വ്യക്തമാക്കിയത്. സഭയിൽ ട്രാൻസ്ജെൻഡറുകൾക്ക് പങ്കാളിത്തം സംബന്ധിച്ച മാർപ്പാപ്പയുടെ സന്ദേശം ഒക്ടോബർ 31-ന് അംഗീകരിച്ച വത്തിക്കാൻ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായി. പ്രദേശത്തെ ഏക കാന്‍സര്‍ സെന്റര്‍ അടച്ചതിനാല്‍ ചികിത്സ ലഭിക്കാതെ 12 രോഗികള്‍ കൊല്ലപ്പെട്ടു.
അതേസമയം, ഇന്നലെ ഈജിപ്റ്റുമായി ഗാസയെ ബന്ധിപ്പിക്കുന്ന റഫാ അതിര്‍ത്തി തുറന്നു. ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് റഫാ അതിര്‍ത്തി പൂര്‍ണമായും തുറക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരെയും ഇരട്ടപൗരത്വമുളളവരെയും വിദേശികളെയുമാണ് അതിര്‍ത്തിയിലൂടെ ഈജിപ്റ്റിലേക്ക് കടക്കാന്‍ അനുവദിക്കുന്നത്.
ഗാസയിലെ അഭയാർത്ഥി ക്യാംപ് ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചെന്നും ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെ ഒരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രായേൽ വാദം.
അതേസമയം, ഗാസയ്ക്ക് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്തതിനുപിന്നാലെ ഇസ്രായേല്‍ ഇലോണ്‍ മസ്‌കിനെതിരെ രംഗത്തെത്തി. മസ്‌കിന്റെ നടപടിയെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കുമെന്നും ഹമാസ് തീവ്രവാദ സംഘടനയാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഷ്‌ലോമോ കാര്‍ഹി പറഞ്ഞു.
ഗാസയിലുളള തങ്ങളുടെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ലോകാര്യോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു
ഭീകരസംഘടനയെപ്പോലെ പെരുമാറുന്നത് ഇസ്രായേലാണ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് അവര്‍ ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഇസ്രായേലില്‍ ഒരു പദ്ധതിയുണ്ടായിരുന്നു. അത് റദ്ദാക്കി. ഇനി ഞങ്ങള്‍ അങ്ങോട്ട് പോകുന്നില്ല
ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്ന് ഉണ്ടായതല്ലെന്ന് നാം തിരിച്ചറിയേണ്ടത് പ്രധാനമാണ്. 56 വര്‍ഷമായി ഫലസ്തീന്‍ ജനത അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടുകയാണ്. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പിലൂടെയും ആക്രമണത്തിലൂടെയും വീതംവെയ്ക്കുന്നതാണ് അവര്‍ കാണുന്നത്. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു.
ഇത് ബെര്‍ലിന്‍ മതില്‍ തകര്‍ത്ത മാതൃകയില്‍ ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയിലെ വേലികള്‍ തകര്‍ക്കാനുളള ആഹ്വാനമായിരുന്നുവെന്നാണ് ഇസ്രായേല്‍ പൊലീസിന്റെ ആരോപണം.
ഗാസയിലെ ജനങ്ങള്‍ക്കുളള ഭക്ഷണവും വെളളവും വൈദ്യുതിയും നിര്‍ത്തലാക്കാനുളള ഇസ്രായേല്‍ സര്‍ക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രായേലിന് ലഭിക്കുന്ന ആഗോള പിന്തുണ ദുര്‍ബലമാക്കും. ഈ വിഷയം ഇസ്രായേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്