പി ടി തോമസിന്റെ മരണത്തോടെ തനിക്ക് നഷ്ടമായത് ജേഷ്ഠസഹോദരനെയാണെന്ന് പ്രതിപക്ഷ നേതാവ് വി ടി സതീശന്‍ പ്രതികരിച്ചു. നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത കോണ്‍ഗ്രസിന്റെ പോരാളിയായിരുന്നു പി ടി തോമസ്
കേസില്‍ ഇവരെ പ്രതി ചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കേസിന്‍റെ വിചാരണാ നടപടികള്‍ ആരംഭിക്കുമ്പോള്‍ ഇവരെക്കൂടി ഉൾപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കോടതി വിളിച്ചുവരുത്തുന്നത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്.
മറ്റേതോ തരത്തില്‍ ഉണ്ടായ മുറിവിനെ ആത്മഹത്യാശ്രമമായി ചിത്രീകരിച്ച് കേസിന് കൂടുതല്‍ ബലം കൊടുക്കാനാണ് ജയില്‍ അധികൃതരും പൊലീസും ശ്രമിച്ചത്. ജോളിയുടെ ആത്മഹത്യാ ശ്രമം കെട്ടിച്ചമച്ചതാണ് എന്നാണ് ആളൂര്‍ കോടതിയില്‍ വാദിച്ചത്.
അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിയത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ
'ഞാന്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ആ സ്ഥാനത്തുതന്നെ തുടരും. ബിജെപി പ്രവര്‍ത്തകനായി ഇനിയും പ്രതികരിക്കും. കെ റെയില്‍ വിരുദ്ധ സമരത്തിലടക്കം പാര്‍ട്ടിയുടെ ഉപദേഷ്ടാവായി ഉണ്ടാവും. അതിവേഗ റെയില്‍ കേരളത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നു എന്നല്ല
'ശശി തരൂരിനെ വിജയിപ്പിച്ചത് പിണറായി വിജയന്‍ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളുമാണ്. അതുകൊണ്ട് തന്നെ യു ഡി എഫ് ഒരു തീരുമാനം എടുത്താല്‍ പാര്‍ട്ടിയിലെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എല്ലാ എം പി മാരും നിവേദനം വായിച്ച് നോക്കിയിട്ടാണ് ഒപ്പിടുക. ഞാനും അങ്ങനെയാണ് ചെയ്തത്.
കേരളാ സംഗീത നാടക അക്കാദമിയും രാമകൃഷ്ണനും തമ്മില്‍ നടന്ന ആശയവിനിമയത്തില്‍ പിഴവ് സംഭവിച്ചതായും ഇനിമുതല്‍ ഇത്തരം പരാതികളുണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ അക്കാദമിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.
അതോടൊപ്പം രാത്രിയിലും പകലും വാഹനപരിശോധന കര്‍ശനമാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.