സാബു ജേക്കബിന്റെ നിയന്ത്രണത്തിലുള്ള ലേബർ ക്യാംപിൽ ലഹരി വസ്തുക്കൾ ആര് എത്തിച്ചുവെന്ന് അന്വേഷിക്കണം. ക്രിമിനൽ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു മറുപടി പറയണം.
പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കിഴക്കമ്പലത്ത് ഉണ്ടായ ആക്രമണം വെറും യാദൃശ്ചികം മാത്രമാണെന്നും മറ്റ് പ്രചാരണങ്ങള്‍ രാഷ്ട്രീയപരമായി ഉണ്ടാകുന്നതാണെന്നുമാണ് കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞത്.
ടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും അവര്‍ ആക്രമിച്ചതോടെയാണ് പൊലീസിനെ വിളിച്ചത്. പൊലീസിനെയും തൊഴിലാളികള്‍ ആക്രമിച്ചു. അവരെന്തോ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്'- സാബു ജേക്കബ് പറഞ്ഞു.