കൊച്ചി: താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പ്രത്യക്ഷ രാഷ്ട്രീയത്തിലുണ്ടാവില്ലെന്നാണ് പറഞ്ഞത് എന്നും മാധ്യമങ്ങള്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഇനിമുതല്‍ പൊതുപരിപാടികളിലോ ധര്‍ണ്ണകളിലോ പൊതുസമ്മേളനങ്ങളിലോ പങ്കെടുത്ത് പ്രസംഗിക്കിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യില്ല എന്നാണ് ഉദേശിച്ചത്. അതിന് ആരോഗ്യം അനുവദിക്കില്ല.- ഇ ശ്രീധരന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
'ഞാന്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ആ സ്ഥാനത്തുതന്നെ തുടരും. ബിജെപി പ്രവര്‍ത്തകനായി ഇനിയും പ്രതികരിക്കും. കെ റെയില്‍ വിരുദ്ധ സമരത്തിലടക്കം പാര്‍ട്ടിയുടെ ഉപദേഷ്ടാവായി ഉണ്ടാവും. അതിവേഗ റെയില്‍ കേരളത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നു എന്നല്ല. തിടുക്കപ്പെട്ട് പ്രായോഗികമല്ലാത്ത രീതിയില്‍ കേരളത്തിന്റെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങാത്ത രീതിയില്‍ കെ റെയില്‍ നിര്‍മ്മിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്'- ശ്രീധരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് സജീവ രാഷ്ട്രീയം വിടുകയാണെന്ന് ഇ ശ്രീധരന്‍ പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചെന്നും ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്നുമാണ് ഇ ശ്രീധരന്‍ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ ശ്രീധരനെ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം കേരളത്തിലാകെ ബിജെപിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ അദ്ദേഹം വിജയിക്കുമെന്ന പ്രതീതി ഉണ്ടായിരുന്നെങ്കിലും 3859 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്. പ്രചാരണസമയത്തെ ശ്രീധരന്റെ പ്രസ്താവനകളും വോട്ടെണ്ണുന്നതിനുമുന്‍പുതന്നെ എം എല്‍ എ ഓഫീസ് തുറന്നതുമെല്ലാം വലിയ വാർത്തകളായിരുന്നു.