പ്ലസ് ടുവില്‍ 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും കൊവിഡ് ബാധിച്ച് പിതാവ് മരിച്ചതോടെ തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തലിലുളള സങ്കടവുമായാണ് പെണ്‍കുട്ടി തന്നെ കാണാന്‍ വന്നതെന്നും വീ ഫോര്‍ ആലപ്പി പദ്ധതിയിലൂടെ കുട്ടിയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും കളക്ടര്‍ പറയുന്നു
കുറച്ചുനാളായി വിഭ്രാന്തിയിലായ ഒരാളെപ്പോലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ഒരു മനുഷ്യന് ഹാലിളകിയതിനാലല്ല എന്നു നാം മനസ്സിലാക്കണം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രശ്നമാണ്; വ്യക്തികളുടെ പെരുമാറ്റ പ്രശ്നമല്ല.
ഇത്തരത്തിലുള്ള വിസ്ഫോടനകരമായ വ്യാജകഥകൾ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും. സിനിമക്കെതിരെ അടിയന്തരനടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ആര്യയ്ക്കൊപ്പം കുട്ടിക്ക് കൂട്ടായി ഭർത്താവും കൂടെ ഉണ്ടാവാറുണ്ട്. കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുത്. അത് രക്ഷിതാക്കൾ തുല്യമായി ഏറ്റെടുക്കണം.
വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാന്‍ നോക്കന്ന ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് കേരള ഗവർണർ. ആര്‍എസ്‌എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ടതിലൂടെ താൻ ആര്‍എസ്‌എസിന്റെ വക്താവാണ് എന്ന് പൊതുസമൂഹത്തിലുള്‍പ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ചാന്‍സിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് അത്ര നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാകാനാണെന്നും അതിനെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ പൊതുസമൂഹം തയാറാവേണ്ടതുണ്ടെന്നും കെ കെ ശൈലജ
ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഗവര്‍ണറുടെ ഈ നപടി സത്യപ്രതിജ്ഞാ ലംഘനവും, ഭരണഘടനാ ലംഘനവും കൂടിയാണ്.
അനുസരണക്കേടിനെ സൂചിപ്പിക്കാൻ സംഭാഷണമധ്യേ പ്രയോഗിക്കാറുള്ള 'ചെവിക്കൊള്ളുന്നില്ല', "പറഞ്ഞതു കേൾക്കുന്നില്ല", "ഒരു കാതിലൂടെ കേട്ട് മറു കാതിലൂടെ വിടും" തുടങ്ങിയവയൊക്കെ ഈ വ്യവഹാരത്തിൽ ചെവിക്കുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നു
റാഫി സാബിൻ്റെ ആവിശ്രുത ഗാനം പാടി സദസ്സുകളെ കോരിത്തരിപ്പിക്കാറുണ്ടായിരുന്നു, വേണു, പിതാവിൻ്റെ "പാടാനോർത്തൊരു മധുരിതഗാനം" "താരക മിരുളിൽ മായുകയോ " മെഹ്ദി ഉസ്താദിൻ്റെ ഗസലുകൾ...ഒക്കെയായിരുന്നു നജ്മലിൻ്റെ പ്രിയ ഗാനങ്ങൾ.
പുരുഷന്മാരുടെ ‘വിനോദം’ മാത്രമായിരുന്നില്ല ഇത്, പല്ലും നഖവും കഴുത്തിലണിഞ്ഞിരുന്ന പുരുഷന്മാർക്ക് മാത്രമായിരുന്നു കൂടുതൽ ഇണകളെ കിട്ടിയിരുന്നത്
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചയെ തേടി ഇതുപോലുള്ള ധാരാളം അംഗീകാരങ്ങൾ വന്നെത്തുകയാണ്. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണം. ഈ അംഗീകാരം ആ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെ.
പൊതുവേദികളിലും നിയമ നിര്‍മ്മാണ സഭകളിലുമെല്ലാം കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാര്‍ക്ക് നല്‍കുന്ന ബഹുമാനം ഇവിടെയും നല്‍കാനുളള ബോധം എന്നാണ് നമ്മള്‍ ആര്‍ജ്ജിക്കുകയെന്നും എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.