ഓണ്‍ലൈന്‍ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്നത് വലിയ ചൂഷണമാണെന്ന് എളമരം കരീം എം പി. ഓൺലൈൻ കുത്തകകളായ ഒല, യൂബർ, അർബൻ കമ്പനി, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ എന്നിങ്ങനെയുള്ള കുത്തക കമ്പനികളെല്ലാം പുത്തൻ ചൂഷണത്തിന്റെ രീതികളാണ് അവലംബിക്കുന്നത്. കമ്പനികൾ അവരുടെ ആധിപത്യം ഉറപ്പിക്കുന്നത് ഡിജിറ്റൽ പശ്ചാത്തലസൗകര്യങ്ങളുടെ നിയന്ത്രണം കൈവരിച്ചുകൊണ്ടാണ്. ഇത്തരം അനൗപചാരിക മേഖലയിലെ ചൂഷണം അവസാനിപ്പിക്കുവാൻ ട്രേഡ് യൂണിയൻ രൂപീകരിച്ച് കൂട്ടായ വിലപേശലിന് തൊഴിലാളികൾ ഒരുമിച്ച് അണിനിരക്കണമെന്ന് എളമരം കരീം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഡിജിറ്റൽ സമ്പദ് രംഗത്ത് സാമൂഹ്യ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഓൺലൈൻ കുത്തകകളായ ഒല, യൂബർ, അർബൻ കമ്പനി, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ എന്നിങ്ങനെയുള്ള കുത്തക കമ്പനികളെല്ലാം പുത്തൻ ചൂഷണത്തിന്റെ രീതികളാണ് അവലംബിക്കുന്നത്. കമ്പനികൾ അവരുടെ ആധിപത്യം ഉറപ്പിക്കുന്നത് ഡിജിറ്റൽ പശ്ചാത്തലസൗകര്യങ്ങളുടെ നിയന്ത്രണം കൈവരിച്ചുകൊണ്ടാണ്. കമ്പനികളുടെ ആപ്പുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാരെയും ഡെലിവറി തൊഴിലാളികളെയും തൊഴിലാളികളായി പരിഗണിക്കുന്നതിന് പകരം പാർട്ടൈമർമാരായാണ് നാമകരണം ചെയ്യുന്നത്. തൊഴിലാളികളിൽ നിന്നും ഹോട്ടൽ ഉടമകളിൽ നിന്നും കമ്മീഷനായാണ് ആപ്ലിക്കേഷന്റെ വാടക ഇനത്തിൽ പണം വാങ്ങുന്നത്. ഈ മേഖലയിൽ വലിയ ചൂഷണമാണ് തൊഴിലാളികൾ നേരിടുന്നത്. ജോലിസമയം, ജോലിസ്ഥലം, ജോലി ചെയ്യാനുള്ള ഉപകരണങ്ങൾ എന്നതെല്ലാം കമ്പനിക്ക് തോന്നുന്നതുപോലെയാണ്. ഇത്തരം അനൗപചാരിക മേഖലയിലെ ചൂഷണം അവസാനിപ്പിക്കുവാൻ ട്രേഡ് യൂണിയൻ രൂപീകരിച്ച് കൂട്ടായ വിലപേശലിന് തൊഴിലാളികൾ ഒരുമിച്ച് അണിനിരക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക