. കര്‍ഷകന്‍ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതുപോലെയാണെന്നും കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീര്‍ത്തും ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു. വിഷയം വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു.
എറണാകുളം കുന്നുകര പഞ്ചായത്ത് പരിധിയിലുളള ബഡ്‌സ് സ്‌കൂളാണ് പതിമൂന്നുകാരന് വിദ്യാഭ്യാസം നിഷേധിച്ചത്. മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറിയെന്ന് കാരണം ചൂണ്ടിക്കാണിച്ച് 7 വര്‍ഷമായി കുട്ടി പഠിക്കുന്ന സ്‌നേഹതീരം എന്ന സ്‌കൂളില്‍നിന്ന് വിലക്കുകയായിരുന്നു
എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും സ്ഥിതി ആശങ്കാജനകമാണ്. എല്ലായിടത്തും ആശുപത്രി കിടക്കകള്‍ നിറയുകയണ്. ഇന്നലെമാത്രം സംസ്ഥാനത്ത് 28,447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റ്, 50 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിൽ നിന്നും കിട്ടിയ ലൈസൻസ് പ്രകാരം അനുവദിക്കപ്പെട്ട പ്രദേശത്തു മാത്രമേ സിറ്റി ഗ്യാസ് പദ്ധതി സ്ഥാപിക്കുന്നതിനും പ്രകൃതി വാതകം വിതരണം ചെയ്യാനും സാധിക്കൂ.
കീഴ്മാട് കല്യാണത്തിൽ പങ്കെടുത്ത 25 പേർക്ക് കൊവിഡ്