എറണാകുളം: എറണാകുളത്ത് ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് പഠനം നിഷേധിച്ച സംഭവത്തില്‍ ഇടപെട്ട് മന്ത്രി വി ശിവന്‍കുട്ടി. കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അധികചെലവ് ഉണ്ടായാല്‍ പോലും വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പ്രശ്‌നം എത്രയുംവേഗം പരിഹരിക്കുമെന്ന് മന്ത്രി കുട്ടിയുടെ അമ്മയെ ഫോണില്‍വിളിച്ച് ഉറപ്പുനല്‍കി. വിഷയം അന്വേഷിച്ച് വേണ്ട ഇടപെടലുകള്‍ നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.
എറണാകുളം കുന്നുകര പഞ്ചായത്ത് പരിധിയിലുളള ബഡ്‌സ് സ്‌കൂളാണ് പതിമൂന്നുകാരന് വിദ്യാഭ്യാസം നിഷേധിച്ചത്. മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറിയെന്ന് കാരണം ചൂണ്ടിക്കാണിച്ച് 7 വര്‍ഷമായി കുട്ടി പഠിക്കുന്ന സ്‌നേഹതീരം എന്ന സ്‌കൂളില്‍നിന്ന് വിലക്കുകയായിരുന്നു. പഞ്ചായത്തില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാത്രമേ പഞ്ചായത്ത് വക സ്‌കൂളില്‍ പഠിക്കാന്‍ കഴിയൂ എന്നായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ഈ സ്‌കൂളില്‍ മറ്റ് പഞ്ചായത്തുകളില്‍നിന്നുളള കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ക്ലാസില്‍ കുട്ടിയെ ഇരുത്താന്‍ സ്ഥലമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാമൂഹ്യനീതി ഡയറക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.