അപകടത്തില്‍ പെട്ട കോറാമണ്ഡല്‍ എക്സ്പ്രെസ്സില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളാണ് വൈദ്യതാഘാതമേറ്റ് മരണപ്പെട്ടതാണ് എന്ന് സംശയിക്കപ്പെടുന്നത്. പാളം തെറ്റിയ കോറാമണ്ഡല്‍ എക്സ്പ്രെസ്സിലിടിച്ച് ശ്വന്താപൂര്‍- ഹൗറ എക്സ്പ്രെസ്സും തകര്‍ന്നിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതാകാം പരിക്കേല്‍ക്കാത്ത നാല്‍പത് പേരുടെ മരണത്തിന് കാരണം എന്നാണ് നിഗമനം
നോര്‍ക്കയുടെ സഹായത്തോടെയാണ് ഇവര്‍ നാട്ടിലെത്തിയത്. കൊൽക്കത്തയിലെ ക്ഷേത്ര നിർമാണത്തിനായാണ് 8 അംഗ സംഘം പോയത്. ഇതില്‍ 4 പേര്‍ നേരത്തെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം, ട്രെയിൻ ദുരന്തമുണ്ടായ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും.
. നരേന്ദ്ര മോദി സർക്കാർ വന്നത് മുതൽ നമ്മുടെ രാജ്യത്തെ ഓരോ പൊതു സംവിധാനത്തിൻറെയും വളർച്ച തടയപ്പെടുകയും അവയെ മനഃപൂർവം തകർക്കുകയും ചെയ്യുകയാണ്.
അപകടത്തിൽ മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തില്‍ ഏല്‍പ്പിക്കുന്നു. ബന്ധുക്കളെ നഷ്ടമായവര്‍ക്ക് അനുശോചനം നേരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
അപകടം നടന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കണം എന്ന ആവശ്യം മന്ത്രി അശ്വിനി വൈഷ്ണവ് തള്ളിക്കളഞ്ഞു. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിലും പരിക്കേറ്റവരുടെ ചികിത്സയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ രാജിയെ കുറിച്ച് ചിന്തിക്കുന്നില്ല- അശ്വിനി വൈഷ്ണവ് പറഞ്ഞു
ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 261 ആയി. 900 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവഗുരുതരമായി തുടരുയാണ്. ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം നടന്നത്. ഒരേസമയം മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്
നിരവധിപ്പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകടത്തില്‍ കേന്ദ്രറെയില്‍വേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
അത്തഖഡ് വനത്തില്‍ നിന്നും വഴിതെറ്റിയെത്തിയ ആന നദീതീരത്ത് ജനങ്ങളെ കണ്ട് ഭയന്ന് നദിയുടെ നടുവിലേക്ക് പോവുകയായിരുന്നു. ആനയെ പിന്തുടരുന്നതിനിടെയാണ് ഒ ഡി ആര്‍ എ എഫ് സംഘത്തിന്റെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.
താന്‍ ടോക്കിയോ ഒളിപിക്സില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പ്രാദേശിക വാര്‍ത്താ പോര്‍ട്ടലിന്‍റെ ന്യൂസ് എഡിറ്ററായ സുധാന്‍സു റൗട്ട് തന്‍റെ മാതാപിതാക്കളെ ഇന്‍റര്‍വ്യൂ നടത്തുകയും അതിലൂടെ തന്‍റെ വ്യക്തിപരവും,സ്വകാര്യവുമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇത് ഉപയോഗിച്ച് സുധാന്‍സു തന്‍റെ പ്രതിച്ഛായ മോശമാക്കുവാന്‍ ശ്രമിച്ചു.
കഴിഞ്ഞ മാസം ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഡ്യുലി ഡാമിൽ അപൂർവയിനം ട്രയോണിഷിഡേ ആമയെ മത്സ്യത്തൊഴിലാളികൾ പിടികൂടിയിരുന്നു.
മണിക്കൂറിൽ 150 കി.മി. വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കപ്പൽ, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും.
അന്തര്‍ സംസ്ഥാന യാത്രാ സര്‍വീസുകളും നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഒഡിഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചരക്കുലോറികളുടെ വരവു പോക്ക് സുഗമാമാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്നും സര്‍ക്കാര്‍ വക്തമാക്കിയിട്ടുണ്ട്