പ്ലസ് ടൂ, എസ് എസ് എല്‍ സി പരീക്ഷകള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നതിനാലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് ചര്‍ച്ച നടത്തിയത്. സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പലയിടങ്ങളിലും വാഗ്ദാനം പാലിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് സാധിച്ചിരുന്നില്ല.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടായിരുന്നു നവംബര്‍ 4 മുതല്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചത്. അതേസമയം, ഇന്ധന വില വര്‍ധനവിന്‍റെ കാരണം റഷ്യ -യുക്രൈന്‍ യുദ്ധമാണെന്ന ന്യായീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
കിറ്റിനുപകരം സര്‍ക്കാരിപ്പോള്‍ സര്‍വ്വേകല്ലുകൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാരിന് മറ്റൊന്നുംവേണ്ട കെ റെയില്‍ മാത്രം മതി എന്ന നിലപാടാണ്. മുഖ്യമന്ത്രിക്ക് എന്തോ മാനസിക തകരാറ് വന്നതുപോലെയാണ്
'സനല്‍ ഭക്ഷണം കഴിച്ചത് വീട്ടില്‍ നിന്നാണെന്ന് സനലിന്‍റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനലിന് വെടിയേറ്റത് ആളുമാറിയാണ്. തട്ടുകടയില്‍ പോകേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല.സനല്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും' തങ്കച്ചന്‍ പറഞ്ഞു. ഭക്ഷണം പാഴ്സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്
ഞാന്‍ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് എനിക്കെതിരെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. കടിയേല്‍ക്കുന്നതിനുമുന്‍പേ പത്തനംതിട്ട, റാന്നി മേഖലകളില്‍ നിന്ന് പാമ്പുപിടിക്കാന്‍ ആളുകള്‍ എന്നെ വിളിക്കുമായിരുന്നു.
'തനിക്ക് ലഭിച്ച പുതിയ അംഗീകാരത്തില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. ഇടതുപക്ഷ സംഘടനയായ ഡി വൈ എഫ് ഐ പോലൊരു പ്രസ്ഥാനത്തിന്‍റെ കോട്ടയം ജില്ലാ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു ഉത്തരവാദിത്വമായി കരുതുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പുതിയ ചുമതല ഉപയോഗപ്പെടുത്തും.
അധികം വൈകാതെ തന്നെ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. വിവിധ മേഖലയിലെ കലാകാരന്‍മാര്‍ അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.