ഓര്‍ഡിനന്‍സ് പുതുക്കുന്നത് സാങ്കേതികമായിട്ടാണെന്നും ഭേദഗതി ബില്ലായി അവതരിപ്പിക്കുമ്പോള്‍ ചര്‍ച്ചയാകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാബിനറ്റ് മീറ്റിംഗില്‍ പുതിയ തീരുമാനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന പതിവില്ലാത്തതിനാല്‍ പിന്നീട് ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനോട് സി പി ഐ മന്ത്രിമാരും
പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. എല്ലാ നേതാക്കാന്‍മാര്‍ക്കെതിരെയും എന്തൊക്കെ വിമര്‍ശനങ്ങളാണ് മാധ്യമങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്നത്. വിമര്‍ശിക്കാന്‍ മധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ മുതല്‍ ഒരു ചാനല്‍ എനിക്കെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഞാന്‍ 10 പേരുടെ പോലും പിന്തുണ ഇല്ലാത്ത ആളാണെന്ന് ആ ചാനലിലെ ആങ്കര്‍ പറഞ്ഞു.
സാമൂഹികാഘാത പഠനം നടത്തുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്ന സ്ഥലം പണയം വെച്ച് ലോണ്‍ എടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി
സൗകര്യമുള്ള സ്ഥലങ്ങളിൽ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ പുതിയ മദ്യഷാപ്പുകൾ ആരംഭിക്കുക, ബാർ, ക്ലബ് ലൈസൻസ് ഫീസ് ഉയര്‍ത്തുക, കള്ള് ചെത്തുന്നത് മുതല്‍ ഷാപ്പുകളിലെ വില്‍പ്പനവരെ നിരീക്ഷിക്കാന്‍ ട്രേയ്ഡ് ആന്‍ഡ് ട്രയ്സ് സംവിധാനം നടപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും
10 വര്‍ഷം പ്രവര്‍ത്തി പരിചയവും മികച്ച പേരും നേടിയ സ്ഥാപനങ്ങള്‍ക്കാണ് ബാറുകളും പബുകളും തുടങ്ങാന്‍ ലൈസന്‍സ് അനുവദിക്കുക. പബുകള്‍ ഐ ടി പാര്‍ക്കിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. ഇവിടേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കമ്പനികള്‍ക്ക് ഉപകരാര്‍ വിളിച്ച് പുറത്തുള്ളവര്‍ക്ക് പബ് നടത്തുവാന്‍ അനുവാദം നല്‍കാം
ദിലീപിനെ ചോദ്യം ചെയ്ത അതേസമയം ശരത്തിനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടില്ലെന്നും അന്വേഷണ സംഘത്തിനോട് ശരത്ത് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. വധഗൂഡാലോചനാ സമയത്ത് ദിലീപിനൊപ്പം ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ചോദ്യം ചെയ്തത്.
പൊലീസ് സമരക്കാരെ ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എ. രാജ പറഞ്ഞു. മൂന്നാര്‍ എസ്എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി എം ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി.
ദേശിയ പണിമുടക്കിനെതിരെ പ്രകോപനമുണ്ടായ ഇടങ്ങളില്‍ മാത്രമാണ് അക്രമണമുണ്ടായത്. സി ഐ ടി യുവിന്‍റെ മാത്രം പണിമുടക്കല്ലിത്. സംസ്ഥാനത്തെ 20-ലധികം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കാണിത്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ദേശിയമായി തന്നെ പണിമുടക്ക് നടക്കുന്നത്
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദിലീപ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്.
ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാര്‍ എത്രയും വേഗം തിരിച്ച് പോകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനിൽക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാൻ പൊലീസ് നിർദ്ദേശം നല്‍കിയെങ്കിലും തിരികെ പോകാന്‍ ജീവക്കാരും തയ്യാറായിട്ടില്ല.