സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിക്കാത്തതിനാല്‍ ബെയ്‌റൂട്ടിലെ നിരവധി തുറമുഖ ഉദ്യോഗസ്ഥരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ലെബനൻ സർക്കാർ അറിയിച്ചു. രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിനെ നടുക്കിയ ഉഗ്ര സ്ഫോടനങ്ങളില്‍ മരണ സംഖ്യ 78 പിന്നിടുകയും, 4,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല. രണസംഖ്യ ഇനിയും ഉയർന്നേക്കാം.
ജലാലാബാദിലെ ജയിലിനു നേരെയുണ്ടായ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. അതിനിടെ ആയിരത്തിലധികം തടവുകാർ ജയില്‍ ചാടാന്‍ ശ്രമിച്ചു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ടിക് ടോക് മൈക്രോസോഫ്റ്റിന് വിൽക്കുക എന്ന ആശയം ട്രംപ് നിരസിച്ചിരുന്നു. ഇതുകൂടാതെ, അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനും ട്രംപ് പദ്ധതിയിട്ടിരുന്നു.
പുതിയ ഭൂപടത്തിൽ ലിംപിയാദുരയ്‌ക്കൊപ്പം കലാപാനി പ്രദേശവും ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസും നേപ്പാളിന്റെതാണെന്ന് കാണിക്കുന്നുണ്ട്. ഭൂപടം വിപുലീകരിക്കുന്നത് ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്നും അത് പ്രായോഗികമല്ലെന്നും ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.
ട്രംപ് ഭരണകൂടം ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കാനോരുങ്ങുമ്പോഴും, യുഎസ് ടെക് ഭീമന്മാരും ധനകാര്യ സ്ഥാപനങ്ങളും ടിക് ടോക്ക് വാങ്ങുന്നതിനോ അതിൽ നിക്ഷേപിക്കുന്നതിനോ ഉള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2014 ൽ ഐ.എസ് ഇറാഖ് കീഴടക്കിയപ്പോൾ നിരവധി യസീദി കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ടതായി കണക്കാക്കുന്ന രണ്ടായിരത്തോളം പേർക്ക് ആവശ്യമായ പരിചരണവും ലഭിച്ചിട്ടില്ല. കുട്ടികളെ പലരും തെരുവിൽ ഉപേക്ഷിക്കുകയാണെന്നും അവർക്ക് ദീർഘകാല പിന്തുണ ആവശ്യമാണെന്നും ആംനസ്റ്റി പറയുന്നു.
കുഞ്ഞിന്റെ ഡയപ്പർ മാറ്റി, മുലപ്പാൽ കൊടുത്ത്, വാതിൽ പൂട്ടിയതിനുശേഷമാണ് മോറിസൺ കുഞ്ഞിനടുത്ത് കിടന്നത്. രാവിലെ കുഞ്ഞ് മരിച്ചു നീലിച്ച് കിടക്കുകയായിരുന്നു. അമ്മയുടെ അരികിൽ ഉറങ്ങുമ്പോൾ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു എന്ന കാരണത്തിലാണ് മോറിസണെതിരെ കുറ്റം ചുമത്തിയിരുന്നത്.
ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ ശ്രമിച്ച തന്റെ മൂത്ത മകനെ ട്വിറ്റർ വിലക്കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
പൂർണമായും സൗദി ഗവൺമെന്റിന്റെ ചെലവിലാണ് തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നത്. 20 വീതം തീർഥാടകർ അടങ്ങിയ സംഘങ്ങളായാണ് കർമങ്ങൾ നിർവഹിക്കുക. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യങ്ങളെല്ലാം പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്.
വരും മാസങ്ങളില്‍ ഓഫീസുകള്‍ വീണ്ടും തുറക്കുമെന്ന് നിരവധി സാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ ജീവനക്കാരെയും വിദൂര ജോലിയില്‍ അനിശ്ചിതമായി തുടരാന്‍ അനുവദിക്കുമെന്ന നിലപാടിലാണ് ട്വിറ്റര്‍.
അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനും ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തന്ന വ്യക്തിയുമാണ് ഓബ്രിയന്‍. രണ്ടാഴ്ച മുമ്പ് ജൂലൈ 10 ന് മിയാമിയിലെ യുഎസ് സതേണ്‍ കമാന്‍ഡ് സന്ദര്‍ശിച്ചതായിരുന്നു ഇരുവരും ഒരുമിച്ചുണ്ടായിരുന്ന അവസാനത്തെ പൊതു പരിപാടി.