അഫ്ഗാനിസ്ഥാനില്‍ ജയിലിനു നേരെ ഭീകരാക്രമണം; 29 പേർ കൊല്ലപ്പെട്ടു, 300 തടവുകാര്‍ രക്ഷപ്പെട്ടു

കിഴക്കൻ അഫ്ഗാൻ നഗരമായ ജലാലാബാദിലെ ജയിലിനു നേരെയുണ്ടായ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. അതിനിടെ ആയിരത്തിലധികം തടവുകാർ ജയില്‍ ചാടാന്‍ ശ്രമിച്ചു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജയിലിലെ പ്രവേശന കവാടത്തിനടുത്ത് കാർ ബോംബ്‌ സ്ഫോടനം നടത്തുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐ.എസ്) ഏറ്റെടുത്തു.

20 മണിക്കൂറോളം നീണ്ടുനിന്ന ആക്രമണ പ്രത്യാക്രമണത്തില്‍ എട്ട് ഭീകരരെ വധിച്ചുവെന്ന് നംഗർഹാർ പ്രവിശ്യ വക്താവ് പറഞ്ഞു. മുന്നൂറോളം തടവുകാർ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. 

ആക്രമണ സമയത്ത് ജയിലിൽ 1,793 തടവുകാരുണ്ടായിരുന്നു - അവരിൽ ഭൂരിഭാഗവും താലിബാൻ, ഐ.എസ് പോരാളികളാണ്. തടവുകാരെ മോചിപ്പിക്കുന്നതിനു വേണ്ടി ആസൂത്രിതമായി നടന്ന ആക്രമണമാണോ ഇതെന്ന് ഇനിയും വ്യക്തമല്ല. രക്ഷപ്പെട്ട 1,025 തടവുകാരെ തിരികെ ജയിലിലേക്ക് കൊണ്ടുവന്നതായും പ്രവിശ്യാ വക്താവ് പറഞ്ഞു. സംഭവത്തില്‍ 50 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More