കൊറോണ വൈറസിന്റെ വ്യാപനം തടയാൻ അധികൃതർ കിണഞ്ഞുശ്രമിക്കുന്ന സമയത്ത് മൺസൂൺ മഴ പാകിസ്ഥാനെ ഒന്നാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണം ഇല്ലാത്തതിനാൽ എല്ലാ വർഷവും പാക്കിസ്ഥാനിലെ പല നഗരങ്ങളും മൺസൂൺ പ്രളയത്തെ നേരിടാൻ പാടുപെടാറുണ്ട്.
വടക്കൻ നൈജീരിയയില്‍ അവസാനമായി വൈൽഡ് പോളിയോ രേഖപ്പെടുത്തിയത് നാല് വർഷങ്ങൾക്ക് മുൻപാണ്. അതുകൊണ്ടുതന്നെ ആഫ്രിക്ക റീജിയണൽ സർട്ടിഫിക്കേഷൻ കമ്മീഷൻ (എആര്‍സിസി) ഭൂഖണ്ഡം വൈറസ് മുക്തമാണെന്ന് സാക്ഷ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
ജൂലൈ 22 മുതല്‍ മെഡിക്കല്‍ തൊഴിലാളികള്‍ക്കും, സര്‍ക്കാര്‍ തൊഴിലാളികള്‍ക്കും ഈ വാക്സിന്‍ നല്‍കുന്നുണ്ടെന്ന് ചൈനയിലെ കൊറോണ വൈറസ് വാക്സിന്‍ വികസന പദ്ധതിയുടെ തലവന്‍ ഷെങ് സോങ്വേ സ്റ്റേറ്റ് ടെലിവിഷനില്‍ സമ്മതിച്ചിട്ടുണ്ട്
29 കാരനായ ടാരന്റ് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഒരുപക്ഷേ പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ന്യൂസിലാന്‍ഡില്‍ ശിക്ഷിക്കപ്പെടുന്ന ഏക വ്യക്തിയാകും ഇദ്ദേഹം.
ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ലോകശക്തികളുമായി 2015-ല്‍ ഉണ്ടാക്കിയ കരാര്‍ ഇറാന്‍ ലംഘിച്ചുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. തുടര്‍ന്ന് 2018-ല്‍ അമേരിക്ക കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറി
'സമ്പൂർണ്ണ അധികാരം' ഇപ്പോഴും കിമ്മില്‍ തന്നെയാണെങ്കിലും അധികാര വികേന്ദ്രീകരണം കുറച്ചെങ്കിലും നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണച്ചുമതലകളുടെ അമിതഭാരംമൂലമുള്ള സമ്മര്‍ദ്ദം കുറക്കാനുള്ള മാര്‍ഗ്ഗമായും അദ്ദേഹം ഈ നീക്കത്തെ കാണുന്നു.
മാസങ്ങളായി മാലിയിൽ പ്രക്ഷോഭം നടന്നുവരുകയാണ്. സർക്കർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരും പട്ടാളക്കാർക്കൊപ്പം ചേർന്നതോടെ സ്ഥിതിഗതികള്‍ ഗുരുതരമായി.
'മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണു ട്രംപ്. ഈ തിരഞ്ഞെടുപ്പിൽ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും' -മിഷേൽ ഒബാമ പറഞ്ഞു.
മൂന്നു മാസത്തിനു ശേഷം ഓക്‌ലന്‍ഡിലെ ഒരു കുടുംബത്തില്‍ നാല് പേര്‍ക്കാണു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.
റോബർട്ട് ട്രംപിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി യുഎസ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രംപുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു റോബർട്ട് ട്രംപ്.
ഗൾഫ് അറബ് രാജ്യങ്ങളുമായി ഇസ്രയേലിന് ഇതുവരെ നയതന്ത്രബന്ധമുണ്ടായിരുന്നില്ല. അറബ് ലോകം ഇറാനെ വലിയ ശത്രുവായി കാണുന്നതിനാലാണ് ഇസ്രായേല്‍ അടക്കമുള്ള മുസ്ലിം വിരുദ്ധ ഭരണകൂടങ്ങളുമായി ചങ്ങാത്തംകൂടാന്‍ അറബ് രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നത്.
രാജ്യത്ത് നിലനിൽക്കുന്ന വംശീയ വിഭജനം ഇല്ലാതാക്കാൻ ട്രംപിന് സാധിച്ചില്ല. വംശീയതയും അനീതിയും തെരുവിൽ പ്രകടമാകുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്. രാജ്യത്തെ ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട ട്രംപിന് പ്രസിഡന്‍റ് ആയിരിക്കാൻ യോഗ്യതയില്ലെന്ന് കമല ഹാരിസ് തുറന്നടിച്ചു.