ഈ കുറിപ്പ് നിർത്തും മുൻപ് മൂന്നുപേരെക്കുറിച്ച് പറയാതെ വയ്യ. ഫ്രാൻസിന്റെ അവിശ്വസിനീയമായ തിരിച്ചുവരവിനായി ചാട്ടുളിപോലെ തിരിച്ചടിച്ച കിലിയൻ എംബാപ്പെ എന്ന കിടയറ്റ താരം. അക്ഷോഭ്യനായി, അചഞ്ചലനായി, നിലയ്ക്കാത്ത ഊർജസ്രോതസായി, മാരക സംഹാരഭാവത്തോടെ എംബാപ്പെ അർജന്റീനയെ ഹൃദയസ്തംഭനത്തിന്റെ വക്കോളമെത്തിച്ചു
നേരിടാന്‍ ടീം സജ്ജമായി കഴിഞ്ഞുവെന്നും ലയണൽ സ്കെലോണി കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായ ധാരണ അര്‍ജന്‍റീനയ്ക്കുണ്ട്. ഫ്രാൻസിന് വളരെ മികച്ച താരങ്ങളുണ്ട്. എംബാപ്പെ വളരെ മികച്ച യുവതാരമാണ്. അദ്ദേഹത്തിന് ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കുമെന്നും അര്‍ജന്റീന കോച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇത്തവണ ലോകകപ്പ് മത്സരത്തിനായി രാപകല്‍ ഇല്ലാതെ പണിയെടുത്തത്. തന്‍റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന്, ഫുട്‌ബോളിനെ സ്നേഹിക്കുന്ന എല്ലാവരുടേയും പേരില്‍ നിങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളിക്കുകയെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അന്ന് അദ്ദേഹം സെന്‍റര്‍ ഫോര്‍വേര്‍ഡാണ് കളിച്ചത്. ഇപ്പോള്‍ അദ്ദേഹം പ്ലേമേക്കറാണ്. ആ പൊസിഷനില്‍ അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ ഇത്തവണ മെസ്സിയെ മാര്‍ക്ക് ചെയ്യുക എന്നത് ദുഷ്‌ക്കരമായിരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ദിദിയർ ദെഷാംപ്സ് കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ' എന്നാണ് നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടെയും ചിത്രം പങ്കുവെച്ച് നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ നിരവധിപ്പേരാണ് താരങ്ങളുടെ സൗഹൃദത്തെ പുകഴ്ത്തി രംഗത്തെത്തിയത്. മത്സരം ഗ്രൗണ്ടില്‍ മാത്രമാണെന്നും തോല്‍വിയിലും പരാജയത്തിലും ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കുന്നത് മികച്ച കാര്യമാണെന്നാണ് ചിത്രത്തിന് കമന്‍റുകളായി ലഭിക്കുന്നത്.